അധികം അറിയപ്പെടാത്തതും എന്നാല്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതുമായ കമ്പനികളെ കണ്ടെത്തി അവയുടെ ഓഹരികള്‍ വാങ്ങുക എന്നതാണ് പ്രമുഖ മലയാളി നിക്ഷേപകനും പിഎംഎസ് ഫണ്ട് മാനേജരുമായ പൊറിഞ്ചു വെളിയത്തിന്റെ നിക്ഷേപ സൂത്രവാക്യം.
മികച്ച ബാലന്‍സ് ഷീറ്റും സുതാര്യമായ മാനേജ്മെന്റും വ്യക്തമായ ബിസിനസ് കാഴ്ചപ്പാടുമുള്ള കമ്പനിയാണെങ്കില്‍ നിക്ഷേപത്തിനായി തെരഞ്ഞടുക്കും. തുടര്‍ന്ന് ഉയര്‍ന്ന മൂല്യത്തിലേക്ക് എത്തുന്നതു വരെ ക്ഷമയോടെ കാത്തിരിക്കുകയുമാണ് പൊറിഞ്ചു പിന്തുടരുന്ന നിക്ഷേപതന്ത്രം.
ഇത്തരത്തില്‍ അനേകമിരട്ടി ലാഭം സമ്മാനിച്ച 'മള്‍ട്ടിബാഗറു'കള്‍ കണ്ടെത്തുന്നതില്‍ അദ്ദേഹം നിരവധി തവണ വിജയം വരിച്ചിട്ടുണ്ട്. സമാനമായി പൊറിഞ്ചു വെളിയത്ത് ജൂണ്‍ പാദകാലയളവില്‍ മൈക്രോ കാപ് കമ്പനിയായ ടിസിഎം ലിമിറ്റഡില്‍ പുതിയതായി നിക്ഷേപം നടത്തിയിട്ടുണ്ട്. അതേസമയം ഭാര്യ ലിറ്റി തോമസ് മുഖേനയാണ് പൊറിഞ്ചു ഈ ഓഹരി കരസ്ഥമാക്കിയിരിക്കുന്നത്. ഈ ഓഹരിയില്‍ എല്‍ഐസിയ്ക്കും ഓഹരി പങ്കാളിത്തമുണ്ടെന്നത് ശ്രദ്ധേയമാണ്. പൊറിഞ്ചു നികേഷപം നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ടിസിഎം ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഓഹരി പങ്കാളിത്തം
ഏപ്രില്‍- ജൂണ്‍ മാസക്കാലയളവിലെ ഓഹരി പങ്കാളിത്തം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് ടിസിഎം കമ്പനി പുറത്തുവിട്ടപ്പോഴാണ് പൊറിഞ്ചുവിന്റെ ഭാര്യയുടെ പേരും നിര്‍ണായക നിക്ഷേപകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതായി വെളിവായത്. ഇതു പ്രകാരം ലിറ്റി തോമസിന് ടിസിഎം ലിമിറ്റഡിന്റെ 2.88 ശതമാനം വിഹിതം അഥവാ 2,15,000 ഓഹരികളാണ് കരസ്ഥമാക്കിയത്. നേരത്തെ മാര്‍ച്ച് പാദത്തിലെ റിപ്പോര്‍ട്ടില്‍ ഇവരുടെ പേര് കാണാനില്ലായിരുന്നു. അതിനാല്‍ ജൂണ്‍ പാദത്തിലാണ് ഇവര്‍ നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് അനുമാനിക്കാം.
ടിസിഎം
ട്രാവന്‍കൂര്‍ കെമിക്കല്‍ മാനുഫാക്ചറിങ് കമ്പനിയെന്ന പേരില്‍ നോബേല്‍ സമ്മാന ജേതാവും പ്രശസ്ത ശാസ്ത്രജ്ഞനുമായിരുന്ന സിവി രാമന്റെ ആശിര്‍വാദത്തോടെ 1943-ല്‍ ആരംഭിച്ച സ്ഥാപനമാണ് ടിസിഎം ലിമിറ്റഡ്. 1996-ലാണ് പുനര്‍നാമകരണം ചെയ്തത്. വിവിധതരം കളനാശിനികളും കുമിള്‍ നാശിനികളും സോഡിയം നൈട്രേറ്റ്, സോഡിയം സള്‍ഫൈഡ്, ബേരിയം & സ്ട്രോണിയം സാള്‍ട്ടുകളും അവയുടെ ഉപവിഭാഗങ്ങളും നിര്‍മിക്കുന്ന കമ്പനിയാണിത്. കൊച്ചിയിലാണ് കമ്പനിയുടെ ആസ്ഥാനം. അടുത്തിടെ കമ്പനിയുടെ പ്രവര്‍ത്തനം വിവിധ മേഖലകളിലേക്ക് വൈവിധ്യവത്കരിച്ചിട്ടുണ്ട്. നിലവില്‍ കമ്പനിയുടെ വിപണിമൂല്യം 35 കോടിയാണ്.
ഓഹരി വിശദാശം
ടിസിഎമ്മിന്റെ ആകെ ഓഹരികളില്‍ 36.8 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 24.84 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 38.35 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഇതില്‍ എല്‍ഐസിയുടെ പക്കല്‍ 10.60 ശതമാനം വിഹിതം അഥവാ 7,92,617 ഓഹരികളാണ് സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം ടിസിഎം ഓഹരിയുടെ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വില 70.96 രൂപയും താഴ്ന്ന വില 26.45 രൂപയുമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 57.22 രൂപ നിരക്കിലാണ്.
വ്യാഴാഴ്ച രാവിലെ 5 ശതമാനത്തോളം ഉയര്‍ന്ന് 47.90 രൂപ നിരക്കിലാണ് ടിസിഎം (BSE : 524156) ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയുടെ വിലയില്‍ 17 ശതമാനത്തോളവും ഒരു മാസത്തിനിടെ 56 ശതമാനവും മുന്നേറ്റം രേഖപ്പെടുത്തി. അതേസമയം മാര്‍ച്ച് പാദത്തില്‍ ടിസിഎം കമ്പനിയുടെ വരുമാനം 1.36 കോടിയായിരുന്നു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 52 ശതമാനം ഇടിവാണ് കാണിച്ചത്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റ നഷ്ടം 1.18 കോടിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?



Click it and Unblock the Notifications