പ്രീതി സിന്റയ്ക്കെതിരെ ഉയർന്ന 18 കോടി രൂപയുടെ വായ്പ വിവാദത്തിൽ മറുപടിയുമായി നടി രംഗത്ത്. താരം ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്നെടുത്ത പണം എഴുതിത്തള്ളി എന്നായിരുന്നു ആരോപണം. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് പ്രീതി ഇപ്പോൾ നടത്തിയിരിക്കുന്നത്.
ആരോപണങ്ങളുടെ തുടക്കം
ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിലവിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും നടക്കുന്നുവെന്ന് ആരോപിച്ച് മണിലൈഫ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടാണ് ഈ വിവാദത്തിന് തുടക്കം കുറിച്ചത്. 25 കോടി രൂപ വരെ വായ്പകൾ ബ്രാഞ്ച് മാനേജർമാരെ അറിയിക്കാതെയാണ് ഇവിടെ അനുവദിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പലതും ഒരുവർഷത്തിനകം നോൺ-പെർഫോമിംഗ് ആസറ്റ് ആയി മാറിയതായും ആരോപണം ഉണ്ട്. ധനകാര്യ ദുരുപയോഗം, ആന്തരിക അഴിമതി, നയപരമായ വീഴ്ചകൾ എന്നിവയെ തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിന്നീട് ബാങ്കിന്റെ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയായിരുന്നു.
പ്രിതി സിന്റയ്ക്കെതിരെ ഉയർന്ന 18 കോടിയുടെ വായ്പ വിവാദം
ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ വിവാദത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് പ്രിതി സിന്റയുടെ 18 കോടി രൂപ വായ്പയുമായി ബന്ധപ്പെട്ട ആരോപണമായിരുന്നു. സ്റ്റാൻഡേർഡ് റിക്കവറി പ്രൊസീജർ പാലിക്കാതെയാണ് ഈ വായ്പ എഴുതിത്തള്ളിയത് എന്നായിരുന്നു ആരോപണം.
എന്നാൽ, ഈ ആരോപണങ്ങളെല്ലാം സുനിശ്ചിതമായി തള്ളിക്കളയുകയാണ് നടി. അതിനേക്കുറിച്ച് നടിയുടെ നിയമ സംഘം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന ഇങ്ങനെയായിരുന്നു:
"12 വർഷങ്ങൾക്ക് മുമ്പ് ഞാൻ ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് ഒരു ഓവർഡ്രാഫ് ലോൺ എടുത്തിരുന്നു. എന്നാൽ, 10 വർഷങ്ങൾക്ക് മുൻപേ തന്നെ ഞാൻ അതുമായി ബന്ധപ്പെട്ട എല്ലാ ബാധ്യതകളും പൂർണ്ണമായും തീർത്തു, ആ അക്കൗണ്ട് ഇപ്പോൾ ക്ലോസ് ചെയ്തിരിക്കുകയാണ്."
ബാങ്കിലെ ആന്തരിക പ്രശ്നങ്ങൾ
2019-ൽ ബാങ്കിലെ 80-ലേറെ മുതിർന്ന ജീവനക്കാരെ രാജി വെക്കാൻ നിർബന്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വിതരണത്തിലെ അപാകതകളും സാമ്പത്തിക ക്രമക്കേടുകളും തുറന്ന് കാണിച്ച ഈ ജീവനക്കാർ ആർ ബി ഐയോട് പരാതി നൽകി.

പ്രീതി സിന്റയുടെ പ്രതികരണം
പ്രീതി സിന്റ ഈ ആരോപണങ്ങളിൽ നിന്ന് മുക്തയാണെന്നും, വായ്പയുടെ എല്ലാ കുടിശ്ശികകളും കാലാവധി കഴിയുന്നതിന് മുൻപ് തന്നെ താരം തീർത്തു എന്നതും വ്യക്തമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അസത്യപ്രചാരണങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും നടിയുടെ നിയമ സംഘം ഇപ്പോൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഹാകുംഭിൽ പ്രീതിയുടെ പങ്കാളിത്തം
ഈ വിവാദത്തിനിടയിലും പ്രിതി സിന്റ തന്റെ വ്യക്തിപരമായ ജീവിതം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. കഴിഞ്ഞ ദിവസം പ്രയാഗ് രാജിലെ മഹാകുംഭ് മേളയിൽ പങ്കെടുത്ത നടി "All roads lead to the Maha Kumbh. Satyam Shivam Sundaram." എന്ന കുറിപ്പോടെ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചിരുന്നു.
ബോളിവുഡിലേക്ക് തിരിച്ചുവരവ്
വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷം പ്രിതി സിന്റ ബോളിവുഡിൽ തിരികെ വരാൻ ഒരുങ്ങുകയാണ്. ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജ്കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന "ലാഹോർ 1947" എന്ന ചിത്രത്തിലൂടെയാണ് നടിയുടെ വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത്.
ഈ സിനിമയിൽ സണ്ണി ഡിയോൾ, ശബാന ആസ്മി, അലി ഫസൽ, കരൺ ദിയോൾ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications