ഇന്ത്യയുടെ ഉൽപാദന മേഖലയിലുടനീളം വാങ്ങല്‍ നിര്‍മ്മിതി സൂചിക കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ഇത് വിൽപ്പനയിലും ഉൽപാദനത്തിലുമുള്ള മന്ദഗതിയിലുള്ള വർദ്ധനവിനെ പ്രതിഫലിപ്പിക്കുന്നു. ഐഎച്ച്‌എസ് മാർക്കിറ്റ് ഇന്ത്യ ഉത്പാദന വാങ്ങല്‍ നിര്‍മ്മിതി സൂചിക നവംബറിൽ 56.3 ആയി കുറഞ്ഞു, ഒക്ടോബറിൽ ഇത് 58.9 ആയിരുന്നു.
ലോക്ക്ഡൌൺ നീക്കി, സമ്പദ്വ്യവസ്ഥ തുറന്നു; മാന്ദ്യത്തിന് മാത്രം മാറ്റമില്ല, വിവിധ മേഖലകളുടെ സ്ഥിതി ഇതാ
മൂന്ന് മാസത്തിനിടയിൽ മൊത്തം പുതിയ ഓർഡറുകൾ മന്ദഗതിയിലായതായി ഐഎച്ച്എസ് മാർക്കിറ്റിന്റെ പ്രസ്താവനയിൽ പറയുന്നു. എന്നിരുന്നാലും, ഉയർച്ച സെപ്റ്റംബറിന് മുമ്പുള്ള എട്ട് വർഷത്തേക്കാൾ ശക്തമാണ്. കൊവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതും വിപണിയിലെ പുരോഗതിയും ആവശ്യകത വർദ്ധിക്കുന്നതും ഉൽപാദന വർദ്ധനവിനെ പിന്തുണച്ചു.
ഇന്ത്യൻ നിർമ്മാതാക്കൾ നേരിടുന്ന ഇൻപുട്ട് ചെലവുകളുടെ വേഗത്തിലുള്ള വർധനവാണ് നവംബറിലെ ഡാറ്റ എടുത്തുകാണിക്കുന്നുത്. മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. തൽഫലമായി, കമ്പനികൾ അവരുടെ ഫീസ് ഉയർത്തി. പണപ്പെരുപ്പ നിരക്ക് ഒമ്പത് മാസത്തെ ഉയർന്ന നിരക്കിലേക്ക് ഉയർന്നു. ഒക്ടോബറിനേക്കാൾ കുറവാണെങ്കിലും, പുതിയ കയറ്റുമതി ഓർഡറുകൾ നവംബറിൽ പ്രകടമായ വർദ്ധനവ് കാണിക്കുന്നുണ്ടെന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു.
പ്രധാന മേഖലയിലെ ഉല്‍പാദനം 23.4% ചുരുങ്ങി; രാസവള വ്യവസായത്തില്‍ ഉണര്‍വ്
കമ്പനികൾ സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിച്ചിരിക്കുന്നതിനാൽ നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. നവംബർ മാസത്തിൽ കുടിശ്ശികയുള്ള ബിസിനസിന്റെ മറ്റൊരു വർധനയാണ് കമ്പനികൾ രേഖപ്പെടുത്തിയത്.