ചെറുപ്പക്കാരായ സംരഭകരെ ബിസിനസിലേക്ക് എത്തിച്ച റിയൽ ബിസിനസ് മാൻ, അതാണ് രത്തൽ നാവൽ ടാറ്റ. ഇന്ത്യയിൽ ഒട്ടനവധി മേഖലയിലാണ് അദ്ദേഹം തന്റെ ശക്തി തെളിയിച്ചിട്ടുള്ളത്. പ്രായമേറിയപ്പോൾ പോലും ഒരു ചെറുപ്പക്കാരന്റെ ഊർജത്തിലാണ് രത്തൻ ടാറ്റ പ്രവർത്തിച്ചത്. കമ്പനിയിൽ നിന്നും വിരമിച്ചതിനു ശേഷം അദ്ദേഹം നിരവധി സംരഭങ്ങൾ തുടങ്ങിയിരുന്നു. ഇന്ന് 86ാം വയസ്സിൽ തന്റെ ബിസിനസുകളോട് ടാറ്റാ പറഞ്ഞു അദ്ദേഹം വിടവാങ്ങിയിരിക്കുന്നു.
ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് ( ടിസിഎസ് ), ടാറ്റ പവർ കമ്പനി ലിമിറ്റഡ് , ടാറ്റ സ്റ്റീൽ ലിമിറ്റഡ്, ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് , ട്രെൻ്റ് ലിമിറ്റഡ്, ടൈറ്റൻ കമ്പനി ലിമിറ്റഡ് അങ്ങനെ രത്തൻ ടാറ്റ കെട്ടിപ്പടുത്ത സാമ്രാജ്യം അത്ര ചെറുതല്ല. മറ്റുള്ളവർക്ക് ഊഹിക്കാൻ സാധിക്കുന്നതിലും അപ്പുറം ഇനിയും ബിസിനസുകൾ അദ്ദേഹത്തിനുണ്ട്. അതായത് ഒരേ മേഖലയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാതെ വിവിധ ബിസിനസുകളും സ്റ്റാർട്ടഅപ്പുകളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
രത്തൻ ടാറ്റയുടെ ബിസിനസുകൾ
ടെറ്റ്‌ലി, കോറസ്, ജാഗ്വാർ ലാൻഡ് റോവർ, ബ്രണ്ണർ മോണ്ട്, ജനറൽ കെമിക്കൽ ഇൻഡസ്‌ട്രിയൽ പ്രോഡക്‌ട്‌സ്, ഡേവൂ തുടങ്ങിയവ ഏറ്റെടുത്തതോടെ ടാറ്റ ഗ്രൂപ്പ് ആഗോള തലത്തിൽ വലിയ ശ്രദ്ധയാകർഷിച്ചിരുന്നു. സ്റ്റീൽ, ഇലക്ട്രോണിക്സ്, എഞ്ചിനീയറിംഗ്, ഓട്ടോമോട്ടീവ്, ഈ-കൊമേഴ്സ്, ടെലികോം, ട്രേഡിംഗ് തുടങ്ങി എത്രയെത്ര മേഖലകളാണ് വ്യാപിച്ചു കിടക്കുന്നത്. ഈയിടെയായിരുന്നു വിസ്താര എയർലൈൻസ് ടാറ്റാ ഗ്രൂപ്പ് വാങ്ങിയത്. അത്തരത്തിൽ നിരവധി കമ്പനികൾ ടാറ്റാ ഗ്രൂപ്പ് വാങ്ങിയിട്ടുണ്ട്.
രത്തൻ ടാറ്റയുടെ ആസ്തിയെത്ര?
2024ലെ കണക്ക് പ്രകാരം 3,800 കോടി രൂപയാണ് രത്തൻ ടാറ്റയുടെ മൊത്തം ആസ്തി. ടാറ്റാ ഗ്രൂപ്പ്, ടാറ്റാ സൺസ് എന്നീ കമ്പനികളിൽ നിന്നുമാണ് അദ്ദേഹത്തിന്റെ പ്രധാന ഷെയർ വരുന്നത്. അതിൽ നിന്നും ഒരു തുക ചാരിറ്റിക്കു വേണ്ടിയും അദ്ദേഹം ചിലവാക്കാറുണ്ട്. പൊതുവേ അദ്ദേഹം ഒരു മനുഷ്യ സ്നേഹിയും മൃഗ സ്നേഹിയുമാണ്. അതിനാൽ ഇത്തരം പ്രവർത്തനങ്ങൾക്കും പണം ചിലവാക്കും.

ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ചതിനു ശേഷവും അദ്ദേഹം ടാറ്റാ ഗ്രൂപ്പിനു വേണ്ടി രാപ്പകലില്ലാതെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിന് വർഷത്തിൽ 2.5 കോടി രൂപയോ 300,000 ഡോളർ കണക്കിലോ ആണ് പ്രതിഫലം ലഭിക്കുന്നത്. മറ്റു ബിസിനസുകാരെ താരതമ്യം ചെയ്യുമ്പോൾ ഇത് ചെറിയ തുകയാണ്. മാത്രമല്ല ടാറ്റ സൺസിലെ ചെറിയ വ്യക്തിഗത ഓഹരികളിൽ നിന്നുള്ള ലാഭവിഹിതവും അദ്ദേഹത്തിൻ്റെ ഈ വരുമാനത്തിൽ ഉൾപ്പെടുന്നു.
റിയൽ എസ്റ്റേറ്റ്
അദ്ദേഹത്തിന് നിരവധി സ്വത്തുക്കൾ ഉണ്ട്. എന്നാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മുംബൈയിലെ കൊളാബയിലെ കടലിനഭിമുഖമായ ബംഗ്ലാവാണ്. 150 കോടിയിലധികം വിലമതിക്കുന്ന ഈ ബംഗ്ലാവ് ഒരൽഭുതമാണ്.
2023- 2024 ടാറ്റ കമ്പനിയുടെ വരുമാനം
165 ബില്യൺ ഡോളറിലധികം ആയിരുന്നു 2023-24 വർഷത്തെ കണക്ക് പ്രകാരം ടാറ്റ കമ്പനികളുടെ വരുമാനം. ഈ കമ്പനികൾ ഒന്നിച്ച് 10 ലക്ഷത്തിലധികം ആളുകൾക്ക് ജോലി നൽകി. 2024 മാർച്ച് 31-ലെ കണക്കനുസരിച്ച് മൊത്തം 26 ടാറ്റ എൻ്റർപ്രൈസസുകൾക്ക് 365 ബില്യൺ ഡോളറിലധികം വിപണി മൂലധനം ലഭിച്ചു.
2024 ഓഹരി വിപണിയിൽ ടാറ്റാ ഗ്രൂപ്പുകൾക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനായി. ഇതിൽ ട്രെൻഡ് 168 ശതമാനം ഉയർന്നു. ഇതേ സമയത്ത് തന്നെ മറ്റു കമ്പനികളായ ടി.ആർഎഫ്, വോൾട്ടാസ്, ഓട്ടോമൊബൈൽ കോർപ്പറേഷൻ ഓഫ് ഗോവ ലിമിറ്റഡ്, ദി ഇന്ത്യൻ ഹോട്ടൽ കമ്പനി ലിമിറ്റഡ്, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയ്ക്ക് 50 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിൽ ഉയർച്ച ഉണ്ടായി.
രത്തൻ ടാറ്റയുടെ നിക്ഷേപങ്ങൾ
ടാറ്റ സൺസിൽ അദ്ദേഹത്തിന് ഒരു ചെറിയ ഓഹരിയുണ്ട്. തന്റെ സമ്പാദ്യത്തിന്റെ കൂടുതലും ടാറ്റാ ഗ്രൂപ്പിൽ നിന്നാണെങ്കിൽ ടാറ്റ സൺസിൻ്റെ ലാഭത്തിൻ്റെ 66% ചാരിറ്റബിൾ ട്രസ്റ്റുകളിലേക്കാണ് പ്രധാനമായും എത്തിക്കുന്നത്. കൂടാതെ ഒല, പേടിഎം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി സ്റ്റാർട്ടപ്പുകളിലും ടെക്നോളജി കമ്പനികളിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.
ടാറ്റാ കാറുകൾ
ഓട്ടോമൊബൈൽ മേഖലയിൽ അദ്ദേഹത്തിനുള്ള താത്പര്യമാണ് വിവിധ മോഡലുകളിലുള്ള കാറുകൾ ഉണ്ടായത്. ലക്ഷ്വറി ബ്രാൻഡ് വരെ ഇതിൽ ഉൾപ്പെടുന്നു.
- ടാറ്റാ നാനോ
- ടാറ്റാ നെക്സൺ
- മെർസിഡസ് ബെൻസ് sl 500
- ലാൻഡ് റോവർ ഫ്രീലാൻഡർ
- മസെരാട്ടി ക്വാട്രോപോർട്ടെ
- കാഡിലാക്ക് XLR
- ഷെവർലെ കോർവെറ്റ്
- ഹോണ്ട സിവിക്
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications