റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചിരിക്കുന്നു. വായ്പകള്‍ക്ക് ഒറ്റത്തവണ അനുവദിച്ചിരിക്കുന്ന പുനഃക്രമീകരണമാണ് പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. കൊവിഡ് പ്രതിസന്ധിയില്‍ വഴിമുട്ടിനില്ക്കുന്ന കമ്പനികളെയും വ്യക്തികളെയും സഹായിക്കാന്‍ പുതിയ നീക്കത്തിന് കഴിയുമെന്ന് കേന്ദ്ര ബാങ്ക് കരുതുന്നു. പുതിയ പദ്ധതിക്ക് കീഴില്‍ വായ്പാ അടവുകള്‍ മുടക്കി നില്ക്കുന്ന കമ്പനികളുടെയും വ്യക്തികളുടെയും കണക്കുകള്‍ നിഷ്ക്രിയാസ്തിയായി തരംതിരിക്കില്ല. പകരം വായ്പാഘടന പുനഃക്രമീകരിക്കാന്‍ കേന്ദ്ര ബാങ്ക് നടപടിയെടുക്കും.

മുന്‍ ഐസിഐസിഐ ബാങ്ക് മേധാവി കെവി കമ്മത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് നടപടിക്കാവശ്യമായ ചട്ടക്കൂടിന് രൂപംനല്‍കാനാണ് റിസര്‍വ് ബാങ്കിന്റെ തയ്യാറെടുപ്പ്. 2019 ജൂണ്‍ 7 സര്‍ക്കുലര്‍ പ്രകാരം വായ്പകളെ തരംതാഴ്ത്താതെ നിശ്ചിത കാലയളവിലേക്ക് പുനഃക്രമീകരിക്കാന്‍ കേന്ദ്ര ബാങ്ക് തീരുമാനിച്ചു. മുന്‍കാല അനുഭവങ്ങള്‍ അടിസ്ഥാനപ്പെടുത്തി പോരായ്മകള്‍ പരിഹരിച്ച് ആവശ്യമായ സുരക്ഷാ ഒരുക്കങ്ങള്‍ ബാങ്ക് കൈക്കൊള്ളുമെന്നും ധനനയ സമിതി യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
യോഗ്യരായ വായ്പക്കാര്‍ക്ക് പ്രായോഗിക പരിഹാര പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ബോര്‍ഡ് അംഗീകൃത നയങ്ങള്‍ രൂപീകരിക്കാന്‍ വായ്പ നല്കുന്ന സ്ഥാപനങ്ങളോട് കേന്ദ്ര ബാങ്ക് ആവശ്യപ്പെട്ടുകഴിഞ്ഞു. പുതിയ പദ്ധതിക്ക് കീഴില്‍ വായ്പയെടുക്കുന്നവരുടെ യോഗ്യതയെക്കുറിച്ചും വായ്പ നല്കുന്ന സ്ഥാപനങ്ങള്‍ പാലിക്കേണ്ട ചട്ടങ്ങളെക്കുറിച്ചും റിസര്‍വ് ബാങ്ക് വൈകാതെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. നിലവിലെ സാഹചര്യം മുന്‍നിര്‍ത്തി വായ്പക്കാര്‍ക്ക് അധിക വായ്പാ സൗകര്യങ്ങള്‍ അനുവദിക്കുന്നതിനെക്കുറിച്ചും റിസര്‍വ് ബാങ്ക് ചിന്തിക്കുന്നുണ്ട്. ഒരുപക്ഷെ, മൊറട്ടോറിയം വഴിയോ അല്ലാതെയോ വായ്പയുടെ ശേഷിക്കുന്ന കാലാവധി രണ്ടു വര്‍ഷത്തില്‍ കവിയാത്ത കാലയളവില്‍ നീട്ടാന്‍ ബാങ്കുകള്‍ സൗകര്യമൊരുക്കും.

കോര്‍പ്പറേറ്റ് വായ്പകളുടെ കാര്യത്തില്‍ കടത്തിന്റെ ഒരുഭാഗം ഓഹരിയായോ, വിപണനയോഗ്യമായ മാറ്റാനാകാത്ത സെക്യൂരിറ്റികളിലേക്കോ പരിവര്‍ത്തനം ചെയ്തുകൊണ്ട് കോര്‍പ്പറേറ്റ് വായ്പ പുനഃക്രമീകരിക്കാനാണ് കേന്ദ്ര ബാങ്ക് ഒരുങ്ങുന്നത്. വായ്പ കൊടുക്കുന്ന സ്ഥാപനങ്ങള്‍ കടത്തിന്റെ ഏതെങ്കിലുമൊരു ഭാഗം മറ്റേതെങ്കിലും സെക്യൂരിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ മൊത്തം മൂല്യം 1 രൂപയായിരിക്കും.
സ്വകാര്യ വായ്പക്കാര്‍ക്കും ഒറ്റത്തവണയായി വായ്പ പുനഃക്രമീകരിക്കാന്‍ റിസര്‍വ് ബാങ്ക് സൗകര്യമൊരുക്കുന്നുണ്ട്. ഇതേസമയം, വായ്പ നല്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രം ഈ സൗകര്യം ലഭിക്കില്ല. 2020 മാര്‍ച്ച് 1 -ലെ വിവരം പ്രകാരം 30 വര്‍ഷത്തില്‍ത്താഴെ കുടിശ്ശികയുള്ള എല്ലാ വായ്പക്കാര്‍ക്കും ഒറ്റത്തവണയായി വായ്പ പുനഃക്രമീകരിക്കാം. 2020 ഡിസംബര്‍ 31 -ന് അകം നടപടി ആരംഭിക്കണമെന്ന് ബാങ്കുകള്‍ക്ക് കേന്ദ്ര ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വായ്പകളും ഒറ്റത്തവണയായി പുനഃക്രമീകരിക്കാന്‍ സൗകര്യമൊരുക്കുമെന്ന് (25 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക്) റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഇതേസമയം, ഈ കമ്പനികള്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഈ പദ്ധതി നടപ്പിലാക്കാന്‍ 2021 മാര്‍ച്ച് 31 വരെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സമയമുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications