അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ ഈ സാമ്പത്തിക വര്‍ഷത്തെ അവസാന ദ്വൈമാസ പണനയ അവലോകന യോഗം സമാപിച്ചു. ഇതോടെ റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും റിപ്പോ നിരക്ക് 4 ശതമാനത്തിലും തുടരും. വായ്പ നിരക്കുകളെ സ്വാധീനിക്കാവുന്ന റിപ്പോ നിരക്കുകളില്‍ നിലവില്‍ മാറ്റം വരുത്തേണ്ടെന്ന തീരുമാനം ധനനയ സമിതിയിലെ ആറ് അംഗങ്ങളും ഐക്യകണ്ഠേനയാണ് സ്വീകരിച്ചത്. ആവശ്യമുളളിടത്തോളം ഉദാര നയം (Accommodative Stance) തുടരുമെന്നും മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

2022- 2023 സാമ്പത്തിക വര്‍ഷം ജിഡിപിയില്‍ 7.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ അനുമാനം. വരുന്ന സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 7.2 ശതമാനവനും രണ്ടാം പാദത്തില്‍ 7 ശതമാനവും മൂന്നാം പാദത്തില്‍ 7.3 ശതമാനവും നാലാം പാദത്തില്‍ 7.5 ശതമാനം ജിഡിപി വളര്‍ച്ചയും നേടുെമന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കു്ന്നത്. വാക്സിനേഷനും ഉത്തേജക പാക്കേജുകളും സാമ്പത്തിക വളര്‍ച്ചയെ സഹായിച്ചു. കോവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള ആശങ്കകള്‍ ലഘൂകരിക്കപ്പെട്ടതായും ശക്തികാന്ത ദാസ് വ്യക്തമാക്കി.
അതേസമയം, രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നത് ആശങ്കയേറ്റുുന്ന ഘടകമാണ്. 2022- 2023 സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം (സിപിഐ) 4.5 ശതമാനത്തിലേക്ക് താഴുമെന്നാണ് റിസര്‍വ് ബാങ്ക്് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 4.9 ശതമാനവും രണ്ടാം പാദത്തില്‍ 5 ശതമാനവും മൂന്നാം പാദത്തില്‍ 4 ശതമാനവും അവസാന പാദത്തില്‍ 4.2 ശതമാനവുമായിരിക്കും പണപ്പെരുപ്പമെന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പണുപ്പെരുപ്പം 5.3 ശതമാനമായിരിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ സൂചിപ്പിച്ചു.
പലിശ നിരക്കുകളില്‍ മാറ്റം വരുത്തുന്നില്ലെന്ന റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനത്തെ വിപണിയും സ്വാഗതം ചെയ്തു. ആര്‍ബിഐ ഗവര്‍ണറുടെ പ്രഖ്യാപനത്തിന് പിന്നാലെ നിഫ്റ്റി 100-ലേറെ പോയിന്റും സെന്‍സെക്സ് 350-ലധികവും ഉയര്‍ന്നു. ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 400-ലേറെ പോയിന്റും കുതിച്ചുച്ചാടി.
അതേസമയം, പൊതു വിപണിയില്‍ നിന്നും വന്‍ തോതില്‍ കടമെടുക്കാനുള്ള പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിച്ചിരുന്നു. പുതിയ ആര്‍ബിഐ പ്രഖ്യാപനത്തോടെ ഇതില്‍ താത്കാലികമായി ഇടിവുണ്ടായേക്കാം. മൊത്തം 14.1 ലക്ഷം കോടി രൂപ കടമെടുക്കേണ്ടി വരുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വിപണി പ്രതീക്ഷിച്ചിരുന്നത് സര്‍ക്കാര്‍ 12- 12.5 ലക്ഷം കോടി രൂപ വരെ കടം എടുക്കുകയുളളൂ എന്നായിരുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ



Click it and Unblock the Notifications