ദില്ലി: കയ്യിലുള്ളത് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറും ബൈക്കുമാണോ? എങ്കില്‍ ഇവ കൊണ്ടുനടക്കാന്‍ ചിലവേറും. കാരണം 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കാനുള്ള നിരക്ക് കുത്തനെ കൂട്ടാനുള്ള തീരുമാനത്തിലാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കാന്‍ ഉടമകള്‍ കൂടുതല്‍ പണം ചിലവഴിക്കേണ്ടതായി വരും. ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പൊളിക്കല്‍ നയത്തിന്റെ (സ്ക്രാപ്പേജ് പോളിസി) ഭാഗമായാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്.

കരട് നിയമം പ്രകാരം ഒക്ടോബര്‍ മുതല്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ ഉടമസ്ഥര്‍ 5,000 രൂപ മുടക്കണം. ഇപ്പോഴുള്ള നിരക്കിനെക്കാള്‍ എട്ടു മടങ്ങ് കൂടുതലാണിത്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഇരുചക്ര മോട്ടോര്‍ വാഹനങ്ങള്‍ക്ക് 1,000 രൂപയായിരിക്കും ഒക്ടോബര്‍ രജിസ്ട്രേഷന് പുതുക്കല്‍ ഫീസ്. കേവലം സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമല്ല, വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കലിനും ഒക്ടോബര്‍ മുതല്‍ നിരക്ക് വര്‍ധിക്കും. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബസ്, ട്രക്ക് എന്നിവയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ 12,500 രൂപയായിരിക്കും ഫീസ്. മുചക്ര വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ ഉടമസ്ഥര്‍ 2,500 രൂപ നല്‍കേണ്ടതായി വരും. വാഹനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ വേണമെങ്കില്‍ ഉടമസ്ഥര്‍ 200 രൂപ അധിക നിരക്കും നല്‍കണം.
സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ വൈകിയാല്‍ 300 രൂപ മുതല്‍ 500 രൂപ വരെ പ്രതിമാസം അടിസ്ഥാനപ്പെടുത്തി പിഴ ഈടാക്കാനും പുതിയ നിയമത്തില്‍ ശുപാര്‍ശയുണ്ട്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ വൈകിയാല്‍ പ്രതിദിനം 50 രൂപയെന്ന അടിസ്ഥാനത്തിലായിരിക്കും പിഴ ഒരുങ്ങുക. ഫെബ്രുവരിയില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് പഴയ വാഹനങ്ങള്‍ക്കായി പൊളിക്കല്‍ നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പഴക്കമുള്ള പാസഞ്ചര്‍ വാഹനങ്ങളും ഉപേക്ഷിക്കാന്‍ പുതിയ നയം ജനങ്ങളെ പ്രേരിപ്പിക്കും. നിര്‍ദ്ദിഷ്ട കാലാവധി പിന്നിടുന്ന വാഹനങ്ങള്‍ ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കാന്‍ ഉടമകള്‍ ബാധ്യസ്തരാണ്.
ഓട്ടോമാറ്റിക് സൗകര്യമുള്ള ഫിറ്റ്നസ് കേന്ദ്രങ്ങള്‍ വഴി ഈ വാഹനങ്ങള്‍ വിശദമായി പരിശോധിക്കപ്പെടും. ഒരു വാഹനം മൂന്നുതവണ ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ പ്രസ്തുത വാഹനം നിര്‍ബന്ധമായും പൊളിക്കപ്പെടും. മാത്രമല്ല, പഴയ വാഹനം കൊണ്ടുനടക്കുന്നവരില്‍ നിന്ന് ഹരിതനികുതിയും മറ്റു അധിക നികുതികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications