കൊറോണ വൈറസ് ലോക്ക്ഡൌൺ സമയത്ത് ഇന്ത്യയിലെ ഏറ്റവും പഴയ ബിസ്ക്കറ്റ് ബ്രാൻഡുകളിലൊന്നായ പാർലെ-ജിയ്ക്ക് റെക്കോർഡ് വിൽപ്പന. പാർലെ-ജി ബ്രാൻഡിന്റെ ബിസിനസ്സ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മികച്ച മാസങ്ങളാണ് 2020 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ കടന്നു പോയതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. പാർലെ ജിയുടെ മൊത്തത്തിലുള്ള വിപണി വിഹിതം ഏകദേശം 5% വർദ്ധിച്ചു.
മാർച്ച് 24ന് രാജ്യവ്യാപകമായി ലോക്ക്ഡൌൺ ഏർപ്പെടുത്തിയതിന് ശേഷം വളരെ കുറഞ്ഞ കാലയളവിനുള്ളിൽ പാർലെ-ജി പോലുള്ള ബിസ്ക്കറ്റ് നിർമ്മാതാക്കൾ പ്രവർത്തനം ആരംഭിച്ചു. റിപ്പോർട്ട് അനുസരിച്ച്, പാർലെ ജി കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിൽപ്പനയിൽ വൻ വർധനവ് രേഖപ്പെടുത്തി. ലോക്ക്ഡൌൺ സമയത്ത്, പാർലെ-ജി പലർക്കും ആശ്വാസ ഭക്ഷണമായി മാറി. ചിലർക്ക് ബിസ്ക്കറ്റ് ഏക പ്രഭാത ഭക്ഷണമായി മാറി.

ഇതൊരു സാധാരണക്കാരന്റെ ബിസ്കറ്റാണെന്നും റൊട്ടി വാങ്ങാൻ കഴിയാത്ത ആളുകൾ പോലും പാർലെ-ജി വാങ്ങുമെന്ന് പാർലെ പ്രൊഡക്ട്സ് വിഭാഗം മേധാവി മായങ്ക് ഷാ പറഞ്ഞു. പാർലെ പ്രൊഡക്ട്സ് രാജ്യത്തൊട്ടാകെയുള്ള 130 ഫാക്ടറികളിൽ ബിസ്ക്കറ്റ് ഉണ്ടാക്കുന്നുണ്ട്. അവയിൽ 120 എണ്ണം കരാർ നിർമ്മാണ യൂണിറ്റുകളാണ്, 10 എണ്ണം സ്വന്തം ഉടമസ്ഥതയിലുള്ളവയാണ്.
നിരവധി സംസ്ഥാന സർക്കാരുകൾ ബിസ്ക്കറ്റ് ആവശ്യപ്പെട്ടിരുന്നു. അവർ ഞങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും സ്റ്റോക്ക് നിലകളെക്കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നുവെന്നും മാർച്ച് 25 മുതൽ ഉത്പാദനം പുനരാരംഭിക്കാൻ കഴിഞ്ഞുവെന്നും ഷാ കൂട്ടിച്ചേർത്തു. 2020 സാമ്പത്തിക വർഷത്തിൽ മൊത്തം ഇന്ത്യൻ ബിസ്കറ്റ് മേഖലയിലെ വിൽപ്പന 36,000 കോടി രൂപ മുതൽ 37,000 കോടി രൂപ വരെയാണ്.
എഫ്എംസിജി കമ്പനികളുടെ വളർച്ച താഴേയ്ക്ക്; വിവിധ കമ്പനികളുടെ നഷ്ടം ഇങ്ങനെ


Click it and Unblock the Notifications