റിലയന്‍സും മെറ്റലും തിളങ്ങി; സെന്‍സെക്‌സില്‍ 388 പോയിന്റ് കുതിപ്പ്; നിഫ്റ്റി 16,800-ലേക്ക്

കിഴക്കന്‍ യൂറോപ്പിലെ ഉക്രൈന്‍- റഷ്യ സംഘര്‍ഷത്തിന് അയവില്ലെങ്കിലും വിപണികളില്‍ ഉണര്‍വ് പ്രകടമായി. ഇതോടെ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രധാന സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഒടുവില്‍ എന്‍എസ്ഇയുടെ പൊതുസൂചികയായ നിഫ്റ്റി 135.50 പോയിന്റ് നേട്ടത്തില്‍ 16,793-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്സ് 388 പോയിന്റ് ഉയര്‍ന്ന് 56,247-ലും വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 225 പോയിന്റ് താഴ്ന്ന് 36,205-ലും ക്ലോസ് ചെയ്തു. അതേസമയം, ചൊവ്വാഴ്ച മഹാശിവരാത്രിയെ തുടര്‍ന്ന് ആഭ്യന്തര വിപണികള്‍ക്ക് അവധിയായിരിക്കും.

തിരിച്ചു വരുന്നതിനാണ്

പുതിയ ആഴ്ചയുടെ തുടക്കം ഇടിവോടെയായിരുന്നെങ്കിലും വ്യാപാരം പുരോഗമിക്കവെ വിപണണി ശക്തമായി തിരിച്ചു വരുന്നതിനാണ് സാക്ഷ്യംവഹിച്ചത്. ആഗോള വിപണികളും നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തിയത് കരുത്തു പകരുന്ന ഘടകമായി. ഇതിനോടൊപ്പം ഇന്‍ഡക്‌സ് ഹെവിവെയിറ്റ് ഓഹരിയായ റിലയന്‍സിലേയും ഐടി വിഭാഗം ഓഹരികളിലെ മുന്നേറ്റവും നിഫ്റ്റിയെ പിടിച്ചു നിര്‍ത്തുന്നതിന് സഹായകമായി. അതേസമയം, നിഫ്റ്റിയുടെ ഇന്നത്തെ ഉയര്‍ന്ന നിലവാരം 16,815-ഉം താഴ്ന്ന നിലവാരം 16,356-ലുമാണ്.

മെറ്റല്‍ വിഭാഗം

റഷ്യ- ഉക്രൈന്‍ സമാധാന ചര്‍ച്ചകളെ സംബന്ധിച്ച വാര്‍ത്തയെ തുടര്‍ന്ന് മെറ്റല്‍ വിഭാഗം ഓഹരികളില്‍ വമ്പന്‍ മുന്നേറ്റം ദൃശ്യമായി. മെറ്റല്‍ വിഭാഗം സൂചിക 5 ശതമാനത്തോളമാണ് ഉയര്‍ന്നത്. ഓയില്‍ & ഗ്യാസ് വിഭാഗം സൂചിക 2.5 ശതമാനവും ഐടി വിഭാഗം ഓഹരി സൂചിക ഒരു ശതമാനവും ഉയര്‍ന്നു. അതേസമയം ബാങ്ക്, ധനകാര്യ, ഓട്ടോ വിഭാഗം ഓഹരികള്‍ പിന്നോട്ടടിച്ചു. എന്‍എസ്ഇയിലെ മിഡ് കാപ്-100 വിഭാഗം സൂചിക ഒരു ശതാമനത്തോളവും സ്‌മോള്‍ കാപ്-100 സൂചിക 0.5 ശതമാനത്തോളവും വര്‍ധന രേഖപ്പെടുത്തി.

അഡ്വാന്‍സ്- ഡിക്ലെയിന്‍

എന്‍എസ്ഇയില്‍ തിങ്കളാഴ്ച വ്യപാരം പൂര്‍ത്തിയാക്കിയ ആകെ 2,125 ഓഹരികളില്‍ 1,343 എണ്ണം നേട്ടത്തില്‍ അവസാനിച്ചു. 727 ഓഹരികള്‍ വിലയിടിവ് രേഖപ്പെടുത്തി. 55 ഓഹരികള്‍ മാറ്റമൊന്നുമില്ലാതെയും വ്യാപാരം പൂര്‍ത്തിയാക്കി. അതേസമയം, ഇന്നത്തെ ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 1.85-ലേക്ക് ഇറങ്ങി. വെള്ളിയാഴ്ച എഡി റേഷ്യോ 5.41-ലേക്ക് കുതിച്ചുയര്‍ന്നു. ഇന്നും സ്മോള്‍ കാപ്, മിഡ് കാപ് ഓഹരികളിലെ മുന്നേറ്റമാണ് എഡി റോഷ്യോ ഉയര്‍ന്നു നില്‍ക്കാന്‍ സഹായകമായത്.

അപ്പര്‍ സര്‍ക്യൂട്ടിലും

അതേസമയം, ഇന്നത്തെ വ്യാപാരത്തിനിടെ എന്‍എസ്ഇയിലെ 97 ഓഹരികള്‍ വില്‍ക്കാനാളില്ലാത്തതിനാല്‍ അപ്പര്‍ സര്‍ക്യൂട്ടിലും 150 ഓഹരികള്‍ വാങ്ങാനാളില്ലാതെ ലോവര്‍ സര്‍ക്യൂട്ടില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതിനിടെ 26 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരവും 33 ഓഹരികള്‍ താഴ്ന്ന നിലവാരവും കുറിച്ചു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് കണക്കാക്കുന്ന വിക്‌സ് (VIX) നിരക്കുകള്‍ 7 ശതമാനത്തോളം ഉയര്‍ന്ന് 28.60-ലേക്കെത്തി. വികസ് നിരക്കുകളില്‍ ദൃശ്യമായ വര്‍ധനവ് വിപണിക്ക് ഗുണകരമല്ല.

നഷ്ടം
  • നേട്ടം- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ 32 എണ്ണം തിങ്കളാഴ്ച നേട്ടത്തില്‍ വ്യാപാരം അവസാനിച്ചു. മെറ്റല്‍ ഓഹരികളായ ഹിന്‍ഡോല്‍കോ 7.16%, ടാറ്റ സ്റ്റീല്‍ 6.34% മുന്നേറി. പവര്‍ ഗ്രിഡ് 5.30%, ജെഎസ്ഡബ്ല്യൂ 4.58%, ബിപിസിഎല്‍ 3.91%, ടൈറ്റന്‍ 3.5%, കോള്‍ ഇന്ത്യ 3.46%, റിലയന്‍സ് 3.2%, ഡിവീസ് ലാബ് 3.06% ഉയര്‍ന്നു.
  • നഷ്ടം- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ 17 എണ്ണം ഇന്ന് നഷ്ടം രേഖപ്പെടുത്തി. എച്ച്ഡിഎഫ്‌സി ലൈഫ് 3.05%, ഡോ. റെഡ്ഡീസ് 2.75%, ആക്‌സിസ് ബാങ്ക് 2.14%, എച്ച്ഡിഎഫ്‌സി ബാങ്ക് 1.93% മഹീന്ദ്ര & മഹീന്ദ്ര 1.87% വിലയിടിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X