ബിസിനസുകാർക്ക് ആശ്വാസം, ഒരു കോടി രൂപ വരെ വായ്പ തിരിച്ചടവ് മുടങ്ങിയാൽ നിയമനടപടിയില്ല

കൊവിഡ് ബാധിച്ച ബിസിനസുകൾക്ക് ആശ്വാസ പ്രഖ്യാപനവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. സാമ്പത്തിക പാക്കേജിന്റെ അഞ്ചാമത്തെയും അവസാനത്തെയുമായ പ്രഖ്യാപനമാണ് ഇന്ന് സീതാരാമൻ നടത്തിയത്. ഇതനുസരിച്ച്, കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കടങ്ങൾ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ നിയമനടപടികളിൽ നിന്ന് ഒഴിവാക്കുമെന്നും അടുത്ത ഒരു വർഷം വരെ പുതിയ പാപ്പരത്ത കേസുകൾ എടുക്കില്ലെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

ബിസിനസുകാർക്ക് ആശ്വാസം, ഒരു കോടി രൂപ വരെ വായ്പ തിരിച്ചടവ് മുടങ്ങിയാൽ നിയമനടപടിയില്ല

എം‌എസ്‌എം‌ഇകൾ‌ക്കായി ഒരു പ്രത്യേക പാപ്പരത്ത ചട്ടക്കൂട് സൃഷ്ടിക്കുകയും പാപ്പരത്തത്തിനുള്ള ഏറ്റവും കുറഞ്ഞ പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയായി ഉയർത്തുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കി. കമ്പനി നിയമത്തിലും കേന്ദ്രം അഴിച്ചു പണികൾ നടത്തി. ഇന്ത്യയിലെ പൊതു മേഖല കമ്പനികൾക്ക് അവരുടെ സെക്യൂരിറ്റികൾ വിദേശ അധികാര പരിധിയിൽ ലിസ്റ്റ് ചെയ്യാൻ കഴിയും. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ കടപത്രങ്ങൾ ലിസ്റ്റുചെയ്യുന്ന സ്വകാര്യ കമ്പനികളെ ലിസ്റ്റുചെയ്ത കമ്പനികളായി പരിഗണിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.

തന്ത്രപ്രധാനമേഖലയിൽ പരമാവധി നാല് പൊതുമേഖലാ സ്ഥാപനം മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും. അതിൽക്കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ അവ തമ്മിൽ ലയിപ്പിക്കുകയോ അല്ലെങ്കിൽ സ്വകാര്യമേഖലയ്ക്ക് കൈമാറുകയോ ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി. 

കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ച് വായ്പാ പരിധി (ജിഎസ്‍ഡിപിയുടെ) മൂന്നിൽ നിന്ന് 5 ശതമാനമാക്കി ഒരു വർഷത്തേക്ക് വർദ്ധിപ്പിച്ചതായും ധനമന്ത്രി അറിയിച്ചു. 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X