കൊവിഡ് -19 മഹാമാരിയുടെ ആഘാതം കുറയ്ക്കുന്നതിന് ധനകാര്യ മേഖല റെഗുലേറ്റർമാരും കേന്ദ്രവും കൈക്കൊണ്ട ചില നടപടികൾ പ്രവർത്തന പരിമിതികൾ ലഘൂകരിക്കാനും വിപണി സമഗ്രതയും പ്രതിരോധവും നിലനിർത്താൻ സഹായിച്ചതായും റിസർവ് ബാങ്ക് (ആർബിഐ) വെള്ളിയാഴ്ച അറിയിച്ചു. എന്നാൽ അടുത്ത വർഷം മാർച്ചോടെ ഇന്ത്യൻ ബാങ്കുകളുടെ കിട്ടക്കട വായ്പകൾ 12.5 ശതമാനമായി കുത്തനെ ഉയരുമെന്നും സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി.
സാമ്പത്തിക സ്ഥിരത റിപ്പോർട്ട്
സാമ്പത്തിക സ്ഥിരത റിപ്പോർട്ടിന്റെ 21-ാം പതിപ്പിലാണ് റിസർവ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സർക്കാരിന്റെ സഹായത്തോടെയുള്ള ധന നിയന്ത്രണ ഇടപെടലുകളുടെ സംയോജനം ഈ വർഷം തുടക്കത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നിട്ടും രാജ്യത്തിന്റെ ധനവിപണിയിലെ സാധാരണ പ്രവർത്തനം ഉറപ്പാക്കിയിട്ടുണ്ടെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
പ്രതികൂലമായി ബാധിക്കും
അങ്ങേയറ്റത്തെ റിസ്ക് ഒഴിവാക്കൽ എല്ലാവരേയും പ്രതികൂലമായി ബാധിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വെള്ളിയാഴ്ച പുറത്തിറക്കിയ സാമ്പത്തിക സ്ഥിരത റിപ്പോർട്ടിൽ പറഞ്ഞു. കൊവിഡ് -19 മഹാമാരി മൂലമുള്ള അമിത കുതിച്ചുചാട്ടമുള്ള സാമ്പത്തികേതര മേഖല, ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ എന്നിവ ആഗോള സാമ്പത്തിക സാധ്യതകൾക്ക് വലിയ ദോഷമാണെന്നും റിസർവ് ബാങ്ക് റിപ്പോർട്ട്.
കിട്ടാക്കടങ്ങൾ ഉയരും
ഐസിഐസിഐ ബാങ്ക് മുതൽ പ്രതിസന്ധിയിലായ യെസ് ബാങ്ക് വരെയുള്ള ഇന്ത്യൻ ബാങ്കുകൾ മൂലധനം വർദ്ധിപ്പിക്കുന്നതിനായി ഓഹരികൾ വിറ്റ് ഫണ്ട് സമാഹരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതായി സുപ്രീംകോടതി അറിയിച്ചു. ഇന്ത്യൻ ബാങ്കുകളിലെ കിട്ടാക്കടങ്ങൾ 2021 മാർച്ചോടെ കുടിശ്ശികയുള്ള വായ്പയുടെ 12.5 ശതമാനമായി ഉയരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. വ്യാപാരത്തെയും മറ്റും ബാധിച്ചതും രാജ്യത്ത് ആയിരക്കണക്കിന് ആളുകളെ തൊഴിൽ രഹിതരുമാക്കിയ രാജ്യവ്യാപക ലോക്ക്ഡൗൺ ഇന്ത്യൻ ബാങ്കുകളിൽ കിട്ടാക്കട വർദ്ധനവിന് കാരണമായി.
നിലവിലെ അനുപാതം
രാജ്യത്തിന്റെ കിട്ടാക്കട വായ്‌പാ അനുപാതം ഇതിനകം തന്നെ 2020 മാർച്ച് അവസാനത്തോടെ 8.5 ശതമാനമായി ഉയർന്നിരുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഏറ്റവും ഉയർന്ന നിരക്കിലൊന്നാണിത്. മാക്രോ-സാമ്പത്തിക അന്തരീക്ഷം ഈ വർഷാവസാനം മോശമായ അവസ്ഥയിലേക്ക് തിരിയുകയാണെങ്കിൽ, അനുപാതം 14.7 ശതമാനമായി ഉയരും.
മൊറട്ടോറിയം
നിലവിൽ, ബിസിനസുകൾക്കും വ്യക്തികൾക്കുമായി നൽകിയിരിക്കുന്ന വായ്പ തിരിച്ചടവ് മൊറട്ടോറിയം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിസിനസുകൾക്ക് ആശ്വാസം നൽകുന്നുണ്ട്, എന്നാൽ ഓഗസ്റ്റിൽ ആ ആശ്വാസം അവസാനിച്ചുകഴിഞ്ഞാൽ ബാങ്കുകളിൽ കിട്ടാക്കടം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകി.
More From GoodReturns

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications