കൊവിഡ് -19 മഹാമാരിയുടെ ആഘാതം കുറയ്ക്കുന്നതിന് ധനകാര്യ മേഖല റെഗുലേറ്റർമാരും കേന്ദ്രവും കൈക്കൊണ്ട ചില നടപടികൾ പ്രവർത്തന പരിമിതികൾ ലഘൂകരിക്കാനും വിപണി സമഗ്രതയും പ്രതിരോധവും നിലനിർത്താൻ സഹായിച്ചതായും റിസർവ് ബാങ്ക് (ആർബിഐ) വെള്ളിയാഴ്ച അറിയിച്ചു. എന്നാൽ അടുത്ത വർഷം മാർച്ചോടെ ഇന്ത്യൻ ബാങ്കുകളുടെ കിട്ടക്കട വായ്പകൾ 12.5 ശതമാനമായി കുത്തനെ ഉയരുമെന്നും സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി.
സാമ്പത്തിക സ്ഥിരത റിപ്പോർട്ട്
സാമ്പത്തിക സ്ഥിരത റിപ്പോർട്ടിന്റെ 21-ാം പതിപ്പിലാണ് റിസർവ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സർക്കാരിന്റെ സഹായത്തോടെയുള്ള ധന നിയന്ത്രണ ഇടപെടലുകളുടെ സംയോജനം ഈ വർഷം തുടക്കത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നിട്ടും രാജ്യത്തിന്റെ ധനവിപണിയിലെ സാധാരണ പ്രവർത്തനം ഉറപ്പാക്കിയിട്ടുണ്ടെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
പ്രതികൂലമായി ബാധിക്കും
അങ്ങേയറ്റത്തെ റിസ്ക് ഒഴിവാക്കൽ എല്ലാവരേയും പ്രതികൂലമായി ബാധിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വെള്ളിയാഴ്ച പുറത്തിറക്കിയ സാമ്പത്തിക സ്ഥിരത റിപ്പോർട്ടിൽ പറഞ്ഞു. കൊവിഡ് -19 മഹാമാരി മൂലമുള്ള അമിത കുതിച്ചുചാട്ടമുള്ള സാമ്പത്തികേതര മേഖല, ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ എന്നിവ ആഗോള സാമ്പത്തിക സാധ്യതകൾക്ക് വലിയ ദോഷമാണെന്നും റിസർവ് ബാങ്ക് റിപ്പോർട്ട്.
കിട്ടാക്കടങ്ങൾ ഉയരും
ഐസിഐസിഐ ബാങ്ക് മുതൽ പ്രതിസന്ധിയിലായ യെസ് ബാങ്ക് വരെയുള്ള ഇന്ത്യൻ ബാങ്കുകൾ മൂലധനം വർദ്ധിപ്പിക്കുന്നതിനായി ഓഹരികൾ വിറ്റ് ഫണ്ട് സമാഹരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതായി സുപ്രീംകോടതി അറിയിച്ചു. ഇന്ത്യൻ ബാങ്കുകളിലെ കിട്ടാക്കടങ്ങൾ 2021 മാർച്ചോടെ കുടിശ്ശികയുള്ള വായ്പയുടെ 12.5 ശതമാനമായി ഉയരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. വ്യാപാരത്തെയും മറ്റും ബാധിച്ചതും രാജ്യത്ത് ആയിരക്കണക്കിന് ആളുകളെ തൊഴിൽ രഹിതരുമാക്കിയ രാജ്യവ്യാപക ലോക്ക്ഡൗൺ ഇന്ത്യൻ ബാങ്കുകളിൽ കിട്ടാക്കട വർദ്ധനവിന് കാരണമായി.
നിലവിലെ അനുപാതം
രാജ്യത്തിന്റെ കിട്ടാക്കട വായ്‌പാ അനുപാതം ഇതിനകം തന്നെ 2020 മാർച്ച് അവസാനത്തോടെ 8.5 ശതമാനമായി ഉയർന്നിരുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഏറ്റവും ഉയർന്ന നിരക്കിലൊന്നാണിത്. മാക്രോ-സാമ്പത്തിക അന്തരീക്ഷം ഈ വർഷാവസാനം മോശമായ അവസ്ഥയിലേക്ക് തിരിയുകയാണെങ്കിൽ, അനുപാതം 14.7 ശതമാനമായി ഉയരും.
മൊറട്ടോറിയം
നിലവിൽ, ബിസിനസുകൾക്കും വ്യക്തികൾക്കുമായി നൽകിയിരിക്കുന്ന വായ്പ തിരിച്ചടവ് മൊറട്ടോറിയം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബിസിനസുകൾക്ക് ആശ്വാസം നൽകുന്നുണ്ട്, എന്നാൽ ഓഗസ്റ്റിൽ ആ ആശ്വാസം അവസാനിച്ചുകഴിഞ്ഞാൽ ബാങ്കുകളിൽ കിട്ടാക്കടം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകി.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications