ജൂലൈ 23-ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന യൂണിയൻ ബജറ്റിലാണ് ഓഹരി വിപണി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വലിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടു തന്നെ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് സൂചികകൾ. പൊതുമേഖലാ ഓഹരികളും മുകളിലേക്ക് ഉയരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഓഹരികളിലൊന്നാണ് റെയിൽ വികാസ് നിഗം ലിമിറ്റഡ് അഥവാ ആർവിഎൻഎൽ.
തിങ്കളാഴ്ച റെയിൽ വികാസ് നിഗം ലിമിറ്റഡ് ഓഹരി ഏറ്റവും ഉയർന്ന വിലയിലെത്തി. ആർവിഎൻഎൽ ഓഹരികൾ നിലവിൽ 5-ദിവസം, 20-ദിവസം, 50-ദിവസം, 100-ദിവസം, 200-ദിവസത്തെ ചലിക്കുന്ന ശരാശരിയേക്കാൾ ഉയർന്നതാണ്. വരും ദിവസങ്ങളിലും ഓഹരി മുകളിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നോക്കാം.
വളർച്ച ശരവേഗത്തിൽ
എൻഎസ്ഇയിൽ 625 രൂപ എന്ന നിരക്കിലാണ് ആർവിഎൻഎൽ ഓഹരിയുടെ വില. തിങ്കാളാഴ്ച ആദ്യ സെഷനിൽ വലിയ നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചെങ്കിലും പിന്നീട് ചെറുതായി ഇടിഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.47 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 57 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 243.41 ശതമാനം മുന്നേറ്റമാണ് ഓഹരി കൈവരിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 422.36 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും റെയിൽവേ ഓഹരിക്ക് സാധിച്ചു.

കുതിപ്പിന് കാരണം
വരാനിരിക്കുന്ന ബജറ്റിൽ റെയിൽവേ മേഖലയ്ക്കായി സർക്കാർ ഉയർന്ന ഫണ്ട് അനുവദിച്ചേക്കുമെന്ന വിലയിരുത്തലാണ് റെയിൽവേ ഓഹരികളുടെ കുതിപ്പിന് പിന്നിൽ. അതൊടൊപ്പം കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഒന്നിലധികം പുതിയ ഓർഡറുകൾ നേടാനും ആർവിഎൻഎലിന് സാധിച്ചു.
ഓഹരി വില ലക്ഷ്യം
ആർവിഎൻഎല്ലിന് ശക്തമായ ഓർഡർ ബുക്ക് ഉണ്ടെന്നും അത് ബാക്ക്-ടു-ബാക്ക് ഓർഡറുകൾ ഉറപ്പാക്കുന്നുണ്ടെന്നും അരിഹന്ത് ക്യാപിറ്റലിൻ്റെ ടെക്‌നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് ഹെഡ് രത്‌നേഷ് ഗോയൽ പറഞ്ഞു. കമ്പനിയുടെ അടിസ്ഥാന ഘടകങ്ങൾ ശക്തമാണ്. 580 രൂപയിൽ ഓഹരിക്ക് ശക്തമായ പിന്തുണയുണ്ട്. അതുകൊണ്ടു തന്നെ ഓഹരി കൈയ്യിലുള്ള നിക്ഷേപകരോട് അത് ഹോൾഡ് ചെയ്യാൻ രത്‌നേഷ് ഗോയൽ നിർദ്ദേശിച്ചു. ഈയടുത്ത ആഴ്ചകളിലെ കുത്തനെയുള്ള ഓട്ടത്തിന് ശേഷം ഓഹരി നിലവിലെ നിലവാരത്തിൽ ഏകീകരിക്കാം. പോസിറ്റീവ് ആക്കം ഹ്രസ്വകാലത്തേക്ക് കൗണ്ടറിൽ നിലനിൽക്കും. ഹ്രസ്വകാല ലക്ഷ്യം 700-725 രൂപയാണെന്നും അദ്ദേഹം പറഞ്ഞു.

റെയിൽ വികാസ് നിഗം ലിമിറ്റഡ്
റെയിൽവേയുമായി ബന്ധപ്പെട്ട സ്പെഷ്യൽ പർപസ് ഫിനാൻസ് കമ്പനിയാണിത്. പുതിയ ലൈനുകൾ, ഇരട്ടിപ്പിക്കൽ, ഗേജ് പരിവർത്തനം, റെയിൽവേ വൈദ്യുതീകരണം, മെട്രോ പദ്ധതികൾ, വർക്ക്ഷോപ്പുകൾ, പ്രധാന പാലങ്ങൾ, കേബിൾ സ്റ്റേഡ് ബ്രിഡ്ജുകളുടെ നിർമ്മാണം, സ്ഥാപന കെട്ടിടങ്ങൾ തുടങ്ങി എല്ലാത്തരം റെയിൽവേ പ്രോജക്ടുകളും നടപ്പിലാക്കുന്നു.
സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് നേട്ടത്തിൽ
സെൻസെക്സും നിഫ്റ്റിയും തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത് പുതിയ റെക്കോർഡ് നേട്ടത്തോടെയാണ്. വിദേശ നിക്ഷേപകരുടെ ഉയർന്ന വാങ്ങൽ വിപണിക്ക് കരുത്തേകി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളുടെ കുതിപ്പും വിപണിക്ക് താങ്ങായി. സെൻസെക്‌സ് 145.52 പോയിൻ്റ് അഥവാ 0.18 ശതമാനം ഉയർന്ന് 80,664.86 എന്ന റെക്കോർഡ് ക്ലോസിംഗിലും നിഫ്റ്റി 84.55 പോയിൻ്റ് അഥവാ 0.35 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന ക്ലോസിംഗ് ആയ 24,586.70 ൽ എത്തി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications