രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചൊവ്വാഴ്ച സേവിംഗ്സ് നിക്ഷേപ പലിശ പലിശ നിരക്ക് വീണ്ടും കുറച്ചു. 25 ബേസിസ് പോയിൻറാണ് പലിശ നിരക്കി ൽ കുറവ് വരുത്തിയിരിക്കുന്നത്. ഇതോടെ എല്ലാ നിക്ഷേപങ്ങളിലും 2.75 ശതമാനമായി പലിശ കുറഞ്ഞു. അടുത്തിടെ നടത്തിയ രണ്ടാമത്തെ പലിശ കുറയ്ക്കലാണിത്. നേരത്തെ മാർച്ച് 11 ന് ബാങ്ക് സേവിംഗ്സ് അക്കൌണ്ട് പലിശ 3 ശതമാനമായി കുറച്ചിരുന്നു.
പണത്തിന്റെ ലഭ്യതക്കുറവ്
പണത്തിന്റെ ലഭ്യതക്കുറവിനെ തുടർന്നാണ് പലിശ കുറച്ചതെന്ന് ബാങ്ക് വ്യക്തമാക്കി. കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ധനവിപണിയിൽ സ്ഥിരത കൈവരിക്കുന്നതിനായി മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 3.5 ശതമാനത്തിന് തുല്യമായ പണലഭ്യത റിസർവ് ബാങ്ക് ബാങ്കുകൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം വരെ എസ്‌ബിഐ ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് 3.25 ശതമാനവും ഉയർന്ന ബാലൻസിൽ 3 ശതമാനവും പലിശ വാഗ്ദാനം ചെയ്തിരുന്നു.
ഏപ്രിൽ 15 മുതൽ
മിനിമം ബാലൻസ് നിലനിർത്താത്തതിന് ഏർപ്പെടുത്തിയിരുന്ന എല്ലാ ചാർജുകളും എഴുതിത്തള്ളിയതിന് ശേഷം മാർച്ചിൽ എസ്‌ബിഐ പലിശ നിരക്ക് കുറച്ചിരുന്നു. 44.5 കോടി സേവിംഗ്സ് അക്കൗണ്ടുകളാണ് ബാങ്കിനുള്ളത്. സിസ്റ്റത്തിലെ മതിയായ പണലഭ്യത കണക്കിലെടുത്ത്, 2020 ഏപ്രിൽ 15 മുതൽ പ്രാബല്യത്തിൽ വരുന്ന എസ്‌ബിഐ സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഇപ്പോൾ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
സേവിംഗ്സ് പലിശ നിരക്ക്
സേവിംഗ്സ് അക്കൌണ്ടിന്റെ പലിശനിരക്ക് 2011 ൽ നിയന്ത്രണ വിധേയമാക്കിയിരുന്നു. എന്നിരുന്നാലും, സ്ഥിര നിക്ഷേപ നിരക്കുകളിൽ നിരവധി ശതമാനം പലിശ കുറച്ചിട്ടും സേവിംഗ്സ് നിക്ഷേപ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുകയായിരുന്നു. വായ്പാ പലിശ നിരക്കിലും ബാങ്ക് മാറ്റങ്ങൾ വരുത്തിയിരുന്നു.
എംസിഎൽആർ നിരക്ക്
വൻകിട ബിസിനസുകളുടെ ബെഞ്ച്മാർക്ക് നിരക്കാണ് എംസിഎൽആർ. 2020 ഒക്ടോബറിന് മുമ്പ് നേടിയ ഭവനവായ്പകളും എംസിഎൽആറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മിക്ക റീട്ടെയിൽ വായ്പകളും ഇപ്പോൾ ഒരു ബാഹ്യ ബെഞ്ച്മാർക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, മിക്ക ബാങ്കുകളും ആർബിഐയുടെ റിപ്പോ നിരക്കിന് അനുസരിച്ച് വായ്പാ പലിശ നിരക്കിൽ വ്യത്യാസം വരുത്തും.
ചൊവ്വാഴ്ച നിരക്ക് കുറച്ചതിനെത്തുടർന്ന്, 2020 ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വരുന്ന ഒരു വർഷത്തെ എംസിഎൽആർ 7.75 ശതമാനത്തിൽ നിന്ന് പ്രതിവർഷം 7.4 ശതമാനമായി കുറയുമെന്ന് എസ്‌ബിഐ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ എംസിഎൽആറിൽ തുടർച്ചയായ പതിനൊന്നാമത്തെ വെട്ടിക്കുറവാണിതെന്നും ബാങ്ക് അറിയിച്ചു.


Click it and Unblock the Notifications