പുതിയ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; കേന്ദ്ര സര്‍ക്കാര്‍ വൈകാതെ പുതിയ പദ്ധതിയുമായി രംഗത്തുവരും. സംഭവമെന്തന്നല്ലേ? പൊളിക്കല്‍ നയത്തിന്റെ (സ്ക്രാപ്പേജ് പോളിസി) ഭാഗമായി പഴയ കാര്‍ കൊടുത്ത് പുതിയ കാര്‍ വാങ്ങാന്‍ ചെല്ലുന്നവര്‍ക്ക് 5 ശതമാനം റിബേറ്റ് വൈകാതെ ലഭ്യമാവും. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കാര്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ വാഹന നിര്‍മാണ കമ്പനികള്‍ വഴിയായിരിക്കും ഉപഭോക്താവിന് കിഴിവ് ലഭിക്കുക.
ഫെബ്രുവരിയില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് പഴയ വാഹനങ്ങള്‍ക്കായി പൊളിക്കല്‍ നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പഴക്കമുള്ള പാസഞ്ചര്‍ വാഹനങ്ങളും ഉപേക്ഷിക്കാന്‍ പുതിയ നയം ജനങ്ങളെ പ്രേരിപ്പിക്കും. നിര്‍ദ്ദിഷ്ട കാലാവധി പിന്നിടുന്ന വാഹനങ്ങള്‍ ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കാന്‍ ഉടമകള്‍ ബാധ്യസ്തരാണ്.
ഓട്ടോമാറ്റിക് സൗകര്യമുള്ള ഫിറ്റ്നസ് കേന്ദ്രങ്ങള്‍ വഴി ഈ വാഹനങ്ങള്‍ വിശദമായി പരിശോധിക്കപ്പെടും. ഒരു വാഹനം മൂന്നുതവണ ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ പ്രസ്തുത വാഹനം നിര്‍ബന്ധമായും പൊളിക്കപ്പെടും. മാത്രമല്ല, പഴയ വാഹനം കൊണ്ടുനടക്കുന്നവരില്‍ നിന്ന് ഹരിതനികുതിയും മറ്റു അധിക നികുതികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കും.
എന്തായാലും പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. ഇതിന്റെ ഭാഗമായാണ് കമ്പനികളുമായി സഹകരിച്ച് പുതിയ കാറുകള്‍ക്കു മറ്റു വാഹനങ്ങള്‍ക്കും അഞ്ച് ശതമാനം കിഴിവ് ഉറപ്പുവരുത്താന്‍ കേന്ദ്രം നീക്കം നടത്തുന്നത്.
പൊളിക്കല്‍ നയം പ്രകാരം സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷം വരെയാണ് കാലാവധി. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും. കാലാവധി പൂര്‍ത്തിയായാല്‍ ഫിറ്റ്നസ് പരിശോധന നടത്താതെ വാഹനം പൊളിക്കാന്‍ വിട്ടുനല്‍കുന്നവര്‍ക്ക് മാത്രമേ കേന്ദ്രം അഞ്ച് ശതമാനം കിഴിവ് ഉറപ്പുവരുത്തുകയുള്ളൂ.
പൊളിക്കല്‍ നയം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ വാഹന വ്യവസായത്തിന്റെ വിറ്റുവരവ് 30 ശതമാനം വര്‍ധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. നിലവില്‍ 4.5 ലക്ഷം കോടി രൂപയാണ് വാഹന വ്യവസായം വിറ്റുവരവ് കണ്ടെത്തുന്നത്. ഇത് 10 ലക്ഷം കോടി രൂപയായി ഉയരും.
വാഹന ഘടകങ്ങളുടെ കയറ്റുമതിയിലും സ്ക്രാപ്പേജ് നയം സ്വാധീനം ചെലുത്തുമെന്ന് സൂചനയുണ്ട്. 1.45 ലക്ഷം കോടി രൂപയുടെ വാഹന ഘടകങ്ങളുടെ കയറ്റുമതി 3 ലക്ഷം കോടി രൂപയായി വര്‍ധിക്കാം. പൊളിക്കല്‍ നയം നിലവില്‍ വന്നാല്‍ അലൂമിനിയം, റബര്‍, പ്ലാസ്റ്റിക്, ഉരുക്ക് മുതലായ പൊളിക്കാനെത്തുന്ന വാഹനങ്ങളില്‍ നിന്നും വന്‍ തോതില്‍ സമാഹരിക്കപ്പെടും. വാഹന ഘടകങ്ങളുടെ നിര്‍മാണത്തിന് ഇവ വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുമെന്ന് നിതിന്‍ ഗഡ്കരി അറിയിച്ചു. ഇതുവഴി വാഹന ഘടകങ്ങളുടെ വില 30 മുതല്‍ 40 ശതമാനം വരെ കുറയുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications