ഓഹരി വിപണി തുടർച്ചയായ മൂന്നാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്‌ഇ സെൻസെക്സ് 115 പോയിൻറ് അഥവാ 0.28 ശതമാനം ഉയർന്ന് 41,673.92ലും നിഫ്റ്റി 38 പോയിൻറ് അഥവാ 0.31 ശതമാനം ഉയർന്ന് 12,259.70ലും ക്ലോസ് ചെയ്തു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.17 ശതമാനവും 0.06 ശതമാനവും ഉയർന്നു. ബിഎസ്‌ഇ ടെലികോം രണ്ട് ശതമാനവും ബിഎസ്‌ഇ എനർജി 1.37 ശതമാനവും നേട്ടം കൈവരിച്ചു. ബിഎസ്‌ഇ ഓട്ടോ, ഐടി ഓഹരികൾ 1.05 ശതമാനം വീതം നേട്ടമുണ്ടാക്കി.
രൂപയുടെ മൂല്യം ഡോളറിനെതിരെ 71.05 ന് മുകളിലേക്ക് ഉയർന്നു. അതിരാവിലെ, രൂപയുടെ കരുത്ത് വർദ്ധിക്കുകയും 70.87 എന്ന ഉയർന്ന നിരക്കിലെത്തുകയും ചെയ്തുവെങ്കിലും പിന്നീട് കുറയുകയായിരുന്നു. കമ്പനിയുടെ ദീർഘകാല റേറ്റിംഗുകൾ ക്രിസിൽ ഉയർത്തിയതോടെ ഇന്ന് ജെ കെ പേപ്പർ ഓഹരി വില 3.5 ശതമാനം ഉയർന്നു.
ഓഹരി വിപണിയിൽ ചാഞ്ചാട്ടം, അവസാനം നേരിയ നേട്ടം
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധം ആഗോള വിപണികളെ പിന്തുണച്ചതിനാൽ എണ്ണ വില മൂന്നുമാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് എത്തി നിൽക്കുന്നത്. ഒരാഴ്ച മുമ്പാണ് എണ്ണ വില ഉയരാൻ തുടങ്ങിയത്. അലഹബാദ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, പ്രിസം ജോൺസൺ, ഖാദിം ഇന്ത്യ, ഓറിയോൻപ്രോ സൊല്യൂഷൻസ്, ന്യൂലാന്റ് ലബോറട്ടറീസ്, മജെസ്കോ, മൈൻഡ്ടെക് (ഇന്ത്യ) എന്നിവയാണ് ബിഎസ്‌ഇയിൽ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ഓഹരികൾ.
എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻഎംഡിസി, എസ്‌ആർഎഫ്, ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ, അവന്തി ഫീഡ്സ്, ബൽറാംപൂർ ചിനി മിൽസ്, എസ്സൽ പ്രൊപാക്ക്, മണപ്പുറം ഫിനാൻസ്, മാക്സ് ഫിനാൻഷ്യൽ സർവീസസ്, മുത്തൂറ്റ് ഫിനാൻസ്, നവീൻ ഫ്ലൂറിൻ ഇന്റർനാഷണൽ എന്നീ ഓഹരികൾ ബിഎസ്‌ഇയിൽ ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചു.
സെൻസെക്സ് ഇന്ന് തകർന്നടിഞ്ഞു, യെസ് ബാങ്ക്, എസ്ബിഐ ഓഹരികൾക്ക് കനത്ത ഇടിവ്