ഇന്ത്യൻ ബെഞ്ച്മാർക്ക് ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ചൊവ്വാഴ്ച ഒരു ശതമാനം വീതം ഉയർന്ന് നേട്ടം കൈവരിച്ചു. ഐടി, ഫാർമ ഓഹരികളിലെ ശക്തമായ വാങ്ങലാണ് ഇന്നത്തെ നേട്ടത്തിന് കാരണമായത്. സെൻസെക്സ് 452.84 പോയിൻറ് അഥവാ 0.99 ശതമാനം ഉയർന്ന് 46,006.80 ലെത്തി. നിഫ്റ്റി 137.90 പോയിൻറ് അഥവാ 1.03 ശതമാനം ഉയർന്ന് 13,466.30 ലെത്തി.
ഓഹരി വിപണിയിൽ ഇന്ന് 7 ലക്ഷം കോടി നഷ്ടം, സെൻസെക്സിൽ 1,406 പോയിന്റ് ഇടിവ്, നിഫ്റ്റി 13,350ന് താഴെ
നിഫ്റ്റി മിഡ്‌ക്യാപ് 100, നിഫ്റ്റി സ്‌മോൾകാപ്പ് 100 എന്നിവ 0.85 ശതമാനവും 0.77 ശതമാനവും ഉയർന്നു. ഐടി ഓഹരികളാണ് ഇന്നത്തെ നേട്ടത്തിന് നേതൃത്വ നൽതിയത്. ഇൻഫോസിസ്, ടിസിഎസ്, എച്ച്‌സിഎൽ ടെക് എന്നിവ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു. നിഫ്റ്റി ബാങ്ക് ഓഹരികൾ 649 പോയിന്റുകൾ തിരിച്ചുപിടിച്ചു.
ഓഹരി വിപണിയിൽ ഇന്ന് നിക്ഷേപകർക്ക് 7 ലക്ഷം കോടി രൂപ നഷ്ടം, 500 ഓഹരികൾക്ക് കനത്ത തകർച്ച
സ്‌പൈസ് ജെറ്റ് സമ്മർദ്ദത്തിൽ തുടരുമ്പോൾ ഇൻഡിഗോ 10% വീണ്ടെടുത്തു. നിഫ്റ്റി 50 സൂചികയിൽ അദാനി പോർട്ട്സ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഗെയിൽ എന്നിവയാണ് മികച്ച നേട്ടം കൈവരിച്ചത്. കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, അൾട്രാടെക് സിമൻറ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്.