ആഗോളതലത്തിൽ ഓഹരികളുടെ ഇടിവിനെ തുടർന്ന് ഇന്ത്യൻ സൂചികകൾ ഇന്ന് മൂന്ന് ശതമാനം ഇടിഞ്ഞു. പുതിയ മഹാമാരി നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്ക ആഭ്യന്തര നിക്ഷേപകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. മെറ്റൽ, ഐടി, ഓട്ടോ, ബാങ്ക് സൂചികകൾ 3 മുതൽ 4.2 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് 1,115 പോയിൻറ് കുറഞ്ഞ് 36,553 ൽ എത്തി. സെൻസെക്സ് സൂചികയിൽ എച്ച്‌യുഎൽ മാത്രമാണ് ഇന്ന് നേട്ടം കൈവരിച്ചത്.
ആഗോള വിപണികൾ ഉലഞ്ഞു, ഇന്ത്യൻ ഓഹരി വിപണിയിലും ഇടിവ്
ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ടിസിഎസ്, എം ആൻഡ് എം എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. നിഫ്റ്റി മിഡ്‌കാപ്പ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ 2.5 ശതമാനം വീതം ഇടിഞ്ഞതോടെ ബ്രോഡർ മാർക്കറ്റുകളും നഷ്ടത്തിൽ അവസാനിച്ചു. 7 മാസത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണ് ഇന്ന് വിപണിയിൽ നേരിട്ടത്. തുടർച്ചയായ ആറാം ദിവസമാണ് ഓഹരി വിപണിയിൽ ഇടിവ് തുടരുന്നത്.
മിഡ്‌കാപ്പ് ഇൻഡെക്സ് 414 പോയിൻറ് കുറഞ്ഞ് 16,040ൽ എത്തി. മെറ്റൽ, ഐടി, പൊതുമേഖലാ ബാങ്ക് സൂചികകളാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്.
സെൻസെക്സിൽ 300 പോയിന്റ് ഇടിവ്, സീ, ഭാരതി ഇൻഫ്രാടെൽ ഓഹരികൾക്ക് തകർച്ച