ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 127 പോയിന്റ് ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി വീണ്ടും 12000 പോയിന്റിന് താഴെ എത്തി. നിഫ്റ്റി മെറ്റൽ, പൊതുമേഖലാ ബാങ്ക് സൂചികകൾ ഇന്ന് രണ്ട് ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി. ബജാജ് ഓട്ടോ, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ചത്. യെസ് ബാങ്ക്, ടാറ്റാ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ് ഡിവിആർ, വേദാന്ത എന്നിവയ്ക്ക് കനത്ത നഷ്ടം നേരിട്ടു.
യെസ് ബാങ്ക്, ഇന്ത്യാബുൾസ് ഹൌസിംഗ് ഫിനാൻസ്, ഭാരതി എയർടെൽ, ടിസിഎസ് എന്നിവയാണ് ഇന്ന് ഏറ്റവും സജീവമായ ഓഹരികൾ. ഏകദേശം 851 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1592 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 198 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ബ്രസീലിൽ നിന്നും അർജന്റീനയിൽ നിന്നുമുള്ള യുഎസ് സ്റ്റീൽ, അലുമിനിയം ഇറക്കുമതിയുടെ തീരുവ പുന: സ്ഥാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതോടെ ഏഷ്യൻ ഓഹരികൾ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഹാംഗ് സെങ് സൂചിക 0.17 ശതമാനം ഇടിഞ്ഞു. നിക്കി 225 0.64 ശതമാനം ഇടിഞ്ഞ് 23,379.81 ൽ എത്തി. ടോപ്പിക്സ് സൂചിക 0.45 ശതമാനം ഇടിഞ്ഞ് 1,706.73 ൽ എത്തി. ദക്ഷിണ കൊറിയയുടെ കോസ്പി 0.38 ശതമാനം ഇടിഞ്ഞ് 2,084.07 ലെത്തി. എസ് ആന്റ് പി / എ എസ് എക്സ് 200 2.19 ശതമാനം ഇടിഞ്ഞ് 6,712.30ൽ എത്തി.
കഴിഞ്ഞ സെഷനിൽ ഉണ്ടായ രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ നിന്ന് യൂറോപ്യൻ ഓഹരി വിപണിയും ഇന്ന് കരകയറി. ടെക്നോളജി, ബാങ്ക് ഓഹരികളാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചത്.


Click it and Unblock the Notifications