ബാങ്ക്, എഫ്എംസിജി, വാഹന മേഖലകളിലെ ഓഹരികളുടെ നഷ്ടം മൂലം ഇന്ത്യൻ ഓഹരികൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വർദ്ധിച്ചു വരുന്ന ആഗോള കൊവിഡ്-19 അണുബാധ നിരക്കിനെക്കുറിച്ചും അടുത്തയാഴ്ച നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചുമുള്ള ആശങ്കകൾക്കുമിടയിൽ ആഗോള വിപണിയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സെൻസെക്സ് 136 പോയിന്റ് കുറഞ്ഞ് 39,614 ലും നിഫ്റ്റി 28 പോയിന്റ് നഷ്ടത്തിൽ 11,642 ലും എത്തി.
നിഫ്റ്റി 11,750 ന് താഴെ, ഫിനാൻസ് ഓഹരികളിലെ ഇടിവിനെ തുടർന്ന് സെൻസെക്സിൽ 600 പോയിന്റ് നഷ്ടം
രണ്ട് സൂചികകളും ഈ ആഴ്ചയിൽ 2.5 ശതമാനം കുറവിലാണ് അവസാനിച്ചത്. അതേസമയം, നിഫ്റ്റി മിഡ്‌ക്യാപ് സൂചിക 0.5 ശതമാനം ഉയർന്നപ്പോൾ സ്‌മോൾകാപ്പ് സൂചിക 0.5 ശതമാനവും ഇടിഞ്ഞു. നിഫ്റ്റി 50 സൂചികയിൽ അദാനി പോർട്ട്സ്, ബിപിസിഎൽ, കോൾ ഇന്ത്യ, എൻടിപിസി, സൺ ഫാർമ എന്നിവയ്ക്കാണ് ഇന്ന് നേട്ടമുണ്ടായത്. ഭാരതി എയർടെൽ, ഹീറോ മോട്ടോ, മാരുതി, ഐഷർ മോട്ടോർ, ബജാജ് ഫിനാൻസ് എന്നിവയ്ക്ക് നഷ്ടം നേരിട്ടു.
മേഖല സൂചികകളിൽ നിഫ്റ്റി ഓട്ടോയാണ് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയത്. ഓട്ടോ സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ നിഫ്റ്റി ബാങ്കും നിഫ്റ്റി എഫ്എംസിജിയും 0.8 ശതമാനം വീതം കുറഞ്ഞു. അതേസമയം, നിഫ്റ്റി മെറ്റൽ 1.5 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി ഐടി, നിഫ്റ്റി ഫാർമ എന്നിവയും നേട്ടത്തിൽ ക്ലോസ് ചെയ്തു.
സെൻസെക്സിലും നിഫ്റ്റിയിലും നേരിയ നേട്ടത്തിൽ തുടക്കം, കൊട്ടക് ബാങ്ക് ഓഹരി വില 6% ഉയർന്നു