വാൾസ്ട്രീറ്റിലെ വിൽപ്പനയിൽ ഇടിവുണ്ടായതോടെ ഏഷ്യൻ വിപണികളടക്കം ഇടിഞ്ഞു. ഇന്ത്യൻ ഓഹരികൾ 1.5 ശതമാനം ഇടിഞ്ഞു. സെൻസെക്സ് 634 പോയിന്റ് കുറഞ്ഞ് 38,357 ൽ എത്തി. നിഫ്റ്റിക്ക് 193 പോയിൻറ് നഷ്ടപ്പെട്ട് 11,334 എന്ന നിലയിലെത്തി. രണ്ടാഴ്ചത്തെ നേട്ടങ്ങൾക്ക് ശേഷം ഇന്ത്യൻ ബെഞ്ച്മാർക്കുകൾ ഈ ആഴ്ചയിൽ 2.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. അതേസമയം, വാൾസ്ട്രീറ്റിലെ പ്രധാന സൂചികകൾ ജൂണിന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിഫ്റ്റി 50 സൂചികയിൽ, നേട്ടത്തിൽ അവസാനിച്ച ഒരേയൊരു ഓഹരി മാരുതി ആണ്. ടാറ്റാ സ്റ്റീൽ, ആക്സിസ് ബാങ്ക്, അദാനി പോർട്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, എൻടിപിസി എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് എന്നിവ യഥാക്രമം 1.5 ശതമാനവും 1.1 ശതമാനവും ഇടിഞ്ഞു.
സെൻസെക്സിൽ ഇന്ന് 185 പോയിന്റ് നേട്ടം, നിഫ്റ്റി 11,500 ന് മുകളിൽ; മെറ്റൽ, ഓട്ടോ ഓഹരികൾക്ക് നേട്ടം
എല്ലാ മേഖല സൂചികകളും ഇന്നും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മെറ്റൽ 2.8 ശതമാനവും നിഫ്റ്റി റിയൽറ്റിക്ക് 2.2 ശതമാനവും നഷ്ടം നേരിട്ടു. ഐടി, എഫ്എംസിജി സൂചികകളും 1.3 ശതമാനം വീതം ഇടിഞ്ഞപ്പോൾ ഫിൻ സർവീസസ്, ഫാർമ മേഖലകൾ 1.8 ശതമാനം വീതം ഇടിഞ്ഞു.
ഓഗസ്റ്റ് അവസാനത്തോടെ നിലവാരമുള്ള വായ്പകളൊന്നും തുടർന്നുള്ള ഉത്തരവുകൾ വരെ നിഷ്ക്രിയമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീം കോടതി ബാങ്കുകൾക്ക് നിർദേശം നൽകിയതിനെത്തുടർന്ന് നിഫ്റ്റി ബാങ്ക് സൂചികയ്ക്ക് രണ്ട് ശതമാനം നഷ്ടം നേരിട്ടു. സെപ്റ്റംബർ 10 ന് മൊറട്ടോറിയത്തിന് കീഴിലുള്ള വായ്പകളുടെ പലിശ നിരക്ക് ഒഴിവാക്കുന്നതിനുള്ള കേസ് തുടർന്നും കോടതി പരിഗണിക്കും.
ഓഹരി വിപണി ഇന്ന്; ഓട്ടോ ഓഹരികൾക്ക് മുന്നേറ്റം, ഭാരതി ഇൻഫ്രാടെൽ ഓഹരി വില കുതിക്കുന്നു