എജിആർ കേസിൽ സുപ്രീംകോടതിയുടെ വാദം കേട്ട ശേഷം ഇന്ത്യൻ ഓഹരികൾ ഇന്ന് രണ്ട് ശതമാനം ഇടിഞ്ഞു. റിലയൻസ് ഓഹരികൾക്ക് കനത്ത ഇടിവ് നേരിട്ടു. സെൻസെക്സ് 708 പോയിന്റ് കുറഞ്ഞ് 33,538 എന്ന നിലയിലും നിഫ്റ്റി 214 പോയിന്റ് ഇടിഞ്ഞ് 9,902 ലുമാണ് ക്ലോസ് ചെയ്തത്. പൊതുമേഖല ടെലികോം കമ്പനികളില്‍ നിന്ന് നാലുലക്ഷം കോടിയുടെ എ.ജി.ആര്‍ ഈടാക്കാനുളള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. സ്വകാര്യകമ്പനികളില്‍ നിന്ന് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എ.ജി.ആര്‍) ഈടാക്കാനാണ് സുപ്രീം കോടതി ഉത്തരവെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇത് ആർഐഎല്ലിനും ഭാരതി എയർടെലിലും രണ്ട് ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി. അതേസമയം, വോഡഫോൺ ഐഡിയയ്ക്ക് 13 ശതമാനം നഷ്ടം നേരിട്ടു. നിരക്കുകൾ പൂജ്യത്തിനടുത്ത് നിലനിർത്തുമെന്നും 2022 വരെ നിരക്ക് ഉയർത്തൽ പ്രതീക്ഷിക്കേണ്ടന്നുമുള്ള യുഎസ് ഫെഡറൽ സൂചനയെ തുടർന്ന് ഏഷ്യൻ ഓഹരികൾ ഇടിഞ്ഞു.

നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചിക യഥാക്രമം 1.2 ശതമാനവും 0.7 ശതമാനവും ഇടിഞ്ഞു. എജിആർ ഹിയറിംഗിന് ശേഷം ഭാരതി ഇൻഫ്രാടെൽ ഒമ്പത് ശതമാനം ഇടിഞ്ഞു. സീ, എസ്‌ബിഐ, ടാറ്റ മോട്ടോഴ്‌സ്, സൺ ഫാർമ എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മറ്റ് ഓഹരികൾ. അതേസമയം, ഇൻഡസ്ഇൻഡ് ബാങ്ക്, ഹീറോ മോട്ടോ, നെസ്‌ലെ, എം ആൻഡ് എം, പവർ ഗ്രിഡ് എന്നിവ ഇന്ന് നേട്ടമുണ്ടാക്കി.
എല്ലാ മേഖല സൂചികകളും ഇന്ന് നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി പൊതുമേഖലാ ബാങ്ക് നാല് ശതമാനവും നിഫ്റ്റി ബാങ്ക് 2.7 ശതമാനവും ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫാർമ എന്നിവയ്ക്ക് ഏകദേശം ഒരു ശതമാനം നഷ്ടമുണ്ടായപ്പോൾ നിഫ്റ്റി എഫ്എംസിജിക്കും നിഫ്റ്റി ഐടി വയ്ക്കും 1.5 ശതമാനം വീതം നഷ്ടമുണ്ടായി. ഇൻഡസ്ഇൻഡ് ബാങ്ക് തുടർച്ചയായ അഞ്ചാം ദിവസം ഉയർന്നു.


Click it and Unblock the Notifications