ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചെങ്കിലും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി, ഐടി, ഫാർമ ഓഹരികളിലെ വിറ്റഴിച്ച് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് അവസാനിച്ചു. സെൻസെക്സ് 80.74 പോയിൻറ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 48,093.32 ൽ എത്തി. നിഫ്റ്റി 8.90 പോയിന്റ് അഥവാ 0.06 ശതമാനം ഇടിഞ്ഞ് 14,137.35 എന്ന നിലയിലെത്തി.
നിഫ്റ്റി സ്മോൾകാപ്പ് 100, നിഫ്റ്റി മിഡാപ് 100 എന്നിവ ബെഞ്ച്മാർക്കുകളെ മറികടന്നു. ഒരു ശതമാനം വീതം ഉയർന്നു. മെറ്റൽ, റിയൽറ്റി, പൊതുമേഖലാ ബാങ്കുകൾ, സാമ്പത്തിക ഓഹരികൾ എന്നിവയിൽ ഏറ്റവും കൂടുതൽ വാങ്ങലുകൾക്ക് സാക്ഷ്യം വഹിച്ചു. സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് ടൈറ്റൻ ഓഹരികളാണ്. രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തി.
നെസ്‌ലെ ഇന്ത്യ, എച്ച്‌യുഎൽ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഐടിസി, കൊട്ടക് ബാങ്ക് എന്നിവയും ഇന്ന് ഇടിഞ്ഞു. ഭാരതി എയർടെൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസെർവ്, എൽ ആൻഡ് ടി എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ഏഷ്യൻ വിപണികളിൽ
ഷാങ്ഹായ്, ടോക്കിയോ, സിയോൾ എന്നിവ ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. ഹോങ്കോംഗ് ഓഹരി വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
യൂറോപ്പിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളും നേട്ടത്തിൽ വ്യാപാരം നടത്തി.