കൊറോണ വൈറസ് ബാധിച്ച സമ്പദ്‌വ്യവസ്ഥ ഉയർത്തുന്നതിനായി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സർക്കാരിന്റെ സാമ്പത്തിക പാക്കേജിൽ നിക്ഷേപകർക്ക് നേട്ടമുണ്ടാക്കുന്ന ഒന്നും തന്നെയില്ലാത്തതിനാൽ ഇന്ത്യൻ ഓഹരികൾ ഇന്ന് കുത്തനെ ഇടിഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാൻ സാധ്യമായ ഭൂമി, തൊഴിൽ മേഖലകളിലെ പരിഷ്കാരങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ നടപടികൾ ഇന്നും വരും ദിവസങ്ങളിലും ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെൻസെക്സ് ഇന്ന് 886 പോയിൻറ് കുറഞ്ഞ് 31,123 ൽ എത്തി. നിഫ്റ്റി 241 പോയിൻറ് കുറഞ്ഞ് 9,143 ൽ ക്ലോസ് ചെയ്തു. ബാങ്കിംഗ്, ഐടി ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ ഇടിഞ്ഞത്. റിലയൻസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്.
സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് ഇടിവ്; എഫ്എംസിജി, ഫിനാൻഷ്യൽ ഓഹരികൾക്ക് നഷ്ടം
കൊറോണ വൈറസ് അണുബാധയുടെ രണ്ടാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ മറ്റ് ഏഷ്യൻ ഓഹരി വിപണികളും ഇന്ന് തകർന്നു. യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ സാമ്പത്തിക വളർച്ചയുടെ "വിപുലീകൃത കാലയളവ്" സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് ഈ ഇടിവ്. ഇന്ത്യയിൽ എഫ്എംസിജിയും ഫാർമയും ഒഴികെയുള്ള പ്രധാന മേഖലാ സൂചികകളെല്ലാം തന്നെ ഇന്ന് നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി ഐടി, നിഫ്റ്റി ഫിൻ സർവീസസ് എന്നിവ മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ നിഫ്റ്റി ബാങ്കിന് 2.7 ശതമാനം നഷ്ടം നേരിട്ടു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി മെറ്റൽ എന്നിവ യഥാക്രമം 0.6 ശതമാനവും 2.4 ശതമാനവും കുറഞ്ഞു.
നിഫ്റ്റി 50 സൂചികയിൽ ഭാരതി ഇൻഫ്രാടെൽ, ഹീറോ മോട്ടോകോർപ്പ്, സീ, എൽ ആൻഡ് ടി, അൾട്രാടെക് സിമൻറ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയ്ക്ക് നഷ്ടം നേരിട്ടു. കൊറോണ വൈറസ് അണുബാധ രാജ്യത്ത് ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച രോഗം ബാധിച്ചവരുടെ എണ്ണം 78,000 കവിഞ്ഞു, 2,500 ൽ അധികം പേർ മരിച്ചു.
ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്; ബാങ്ക് ഓഹരികൾ മുങ്ങി താഴ്ന്നു