ഓഹരി വിപണിയിൽ ഇന്ന് ദുർബ്ബലമായ തുടക്കം. നിഫ്റ്റി 10,700 ലെവലിനു താഴെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 1,165.38 പോയിൻറ് അഥവാ 3.10% ഇ 36411.24 ൽ എത്തി, നിഫ്റ്റി 326.60 പോയിൻറ് അഥവാ 2.97% ഇടിഞ്ഞ് 10662.90ൽ എത്തി. 188 ഓഹരികൾ മാത്രമാണ് രാവിലെ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. 520 ഓഹരികൾ നഷ്ടത്തിലും 69 ഓഹരികൾ മാറ്റമില്ലാതെ തുടരുകയുമാണ്.
ഏഷ്യൻ പെയിന്റ്സ്, ഐഒസി, യെസ് ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എസ്‌ബിഐ, ഒഎൻജിസി, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, ഇൻഡസ് ഇൻഡ് ബാങ്ക്, ആർഐഎൽ എന്നിവ നഷ്ടം നേരിട്ടു കൊണ്ടിരിക്കുകയാണ്. എസ്‌ബിഐ യെസ് ബാങ്കിലെ 49 ശതമാനം ഓഹരി വാങ്ങാൻ സാധ്യതയുള്ളതിനാൽ യെസ് ബാങ്ക് ഓഹരി വില ഇന്ന് 30 ശതമാനം ഉയർന്നു. യെസ് ബാങ്കിലെ 49 ശതമാനം ഓഹരികൾ വാങ്ങാനും രണ്ട് നോമിനി ഡയറക്ടർമാരെ നിയമിക്കാനും 2,450 കോടി രൂപയുടെ പ്രാരംഭ മുതൽമുടക്ക് നടത്താനും എസ്‌ബിഐക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

മേഖല സൂചികകളിൽ പിഎസ്‌യു ബാങ്കും മെറ്റൽ സൂചികയും നാല് ശതമാനത്തിലധികവും ഇൻഫ്ര, ഐടി, ഊർജ്ജ മേഖലകൾ മൂന്ന് ശതമാനം വീതവും നഷ്ടം രേഖപ്പെടുത്തി. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.
വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ രൂപയും ഇടിഞ്ഞു. വെള്ളിയാഴ്ച ക്ലോസ് ചെയ്ത 73.78 ൽ നിന്ന് 25 പൈസ കുറഞ്ഞ് ഡോളറിന് 74.03 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. പ്രീ-ഓപ്പണിംഗ് സെഷനിൽ തന്നെ ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നഷ്ടത്തിലാാണ് വ്യാപാരം നടത്തിയത്. പ്രീ ഓപ്പണിംഗ് സെഷനിൽ സെൻസെക്സ് 244,09 പോയിന്റ് അഥവാ 0.65% താഴ്ന്നു 37332.53 പോയിന്റിലും നിഫ്റ്റി 237,70 പോയിൻറ് അഥവാ 2.16% താഴ്ന്ന് 10751.80 പോയിന്റിലും എത്തിയിരുന്നു.


Click it and Unblock the Notifications