ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് ഉയർന്നു. ബാങ്കുകൾ, ഐടി, റിയൽറ്റി ഓഹരികളിലെ നേട്ടങ്ങളാണ് ഇന്നത്തെ ഉയർച്ചയ്ക്ക് കാരണം. ബിസിനസുകൾ വീണ്ടും ആരംഭിക്കുമ്പോൾ സാമ്പത്തിക വീണ്ടെടുക്കൽ പ്രതീക്ഷകളാണ് വിപണി വികാരം വർധിപ്പിച്ചിരിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
സെൻസെക്സ് 290.36 പോയിൻറ് അഥവാ 0.86 ശതമാനം ഉയർന്ന് 34,247.05 ൽ എത്തി. നിഫ്റ്റി 69.50 പോയിൻറ് അഥവാ 0.69 ശതമാനം ഉയർന്ന് 10,116.15 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ യഥാക്രമം 1.22 ശതമാനവും 0.51 ശതമാനവും ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് തുടങ്ങിയ ഫിനാൻസ് ഓഹരികൾ നിഫ്റ്റിയെ 10,100 ലെവലിനു മുകളിലേക്ക് ഉയർതാതൻ സഹായിച്ചു.
അൺലോക്ക് 1: നിഫ്റ്റിയും സെൻസെക്സും ഇന്ന് കുതിച്ചുയർന്നു
മേഖല സൂചികകളിൽ നിഫ്റ്റി പിഎസ്‌യു ബാങ്ക് ഏറ്റവും കൂടുതൽ 3.5 ശതമാനം നേട്ടം കൈവരിച്ചു. നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി ഐടി സൂചികകൾ രണ്ടാം സ്ഥാനത്താണ്. നിഫ്റ്റി ഓട്ടോ, നിഫ്റ്റി മെറ്റൽ, നിഫ്റ്റി മീഡിയ എന്നിവയും മികച്ച പ്രകടനം കാഴ്ച്ച വച്ചു. ഇൻഡസ്ഇൻഡ് ബാങ്ക്, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, ശ്രീ സിമൻറ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ഹീറോ മോട്ടോകോർപ്പ്, ഗെയിൽ ഇന്ത്യ, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, ടൈറ്റൻ കമ്പനി എന്നിവ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു.
ഇൻഡസ്ഇൻഡ് ബാങ്ക് തുടർച്ചയായ നാലാം ദിവസവും നേട്ടമുണ്ടാക്കി 3 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ക്ലോസ് ചെയ്തു. ജെഎം ഫിനാൻഷ്യലിന്റെ ഓഹരികൾ 3.67 ശതമാനം ഉയർന്ന് 73.50 രൂപയിലെത്തി. ടൈറ്റൻ കമ്പനി ഓഹരികൾ 1.90 ശതമാനം ഇടിഞ്ഞ് 977.55 രൂപയായി. സ്വർണ്ണ വിലയിലുണ്ടായ വർധനവ്, വിവാഹ ആവശ്യം കുറഞ്ഞത്, ഫ്രാഞ്ചൈസിയുടെ സാമ്പത്തിക ആരോഗ്യം എന്നിവയാണ് ഓഹരി വില ഇടിയാൻ കാരണം.
ഓഹരി വിപണിയിൽ ഇന്നും കുതിച്ചുചാട്ടം; ബജാജ് ഫിൻസെർവ് ഓഹരികൾക്ക് വൻ നേട്ടം