കൊറോണ വൈറസ് മൂലമുണ്ടായ ലോക്ക്ഡൌണിന് പല രാജ്യങ്ങളും ഇളവുകൾ നൽകിയതോടെ ഏഷ്യൻ വിപണികൾ നേട്ടങ്ങൾ രേഖപ്പെടുത്തി. ഇന്ത്യൻ ഓഹരികളും ബുധനാഴ്ച ഉയർന്നു. സെൻസെക്സ് 605 പോയിന്റ് ഉയർന്ന് 32,720 എന്ന നിലയിലും നിഫ്റ്റി 172 പോയിന്റ് ഉയർന്ന് 9,553 ലുമാണ് ക്ലോസ് ചെയ്തത്. ജപ്പാന് പുറത്തുള്ള എംഎസ്‌സിഐയുടെ ഏഷ്യ-പസഫിക് ഓഹരി സൂചികയും 0.9 ശതമാനം ഉയർന്നു. ആഭ്യന്തര സൂചികകളെ നേട്ടങ്ങളിലേയ്ക്ക് നയിച്ചത് ധനകാര്യ, ബാങ്കിംഗ് ഓഹരികളാണ്.
ആർബിഐയുടെ മൂന്നാം സെഷനിൽ മ്യൂച്വൽ ഫണ്ടുകൾക്ക് ഉത്തേജനം നൽകിയിരുന്നു. നിഫ്റ്റി ഫിൻ സർവീസസ് മൂന്ന് ശതമാനവും നിഫ്റ്റി ബാങ്ക് 1.5 ശതമാനവും ഉയർന്നു. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഇൻഫോസിസ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ഓഹരികൾ. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ് സൂചികകൾ ഇന്ന് ഒരു ശതമാനം വീതം ഉയർന്നു.
ആഗോള വിപണിയിൽ ഇടിവ്, സെൻസെക്സിൽ 800 പോയിന്റ് നഷ്ടത്തിൽ തുടക്കം
നിഫ്റ്റി മെറ്റൽ 3.7 ശതമാനവും, നിഫ്റ്റി ഐടി രണ്ട് ശതമാനത്തിലധികവും നിഫ്റ്റി ഓട്ടോ എന്നിവ 1.8 ശതമാനവും ഉയർന്നു. എന്നിരുന്നാലും, നിഫ്റ്റി ഫാർമയും നിഫ്റ്റി എഫ്എംസിജിയും ഇന്ന് നഷ്ടത്തിലായിരുന്നു. ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, ഗെയ്ൽ, അദാനി പോർട്ട്സ്, എച്ച്സിഎൽ ടെക് എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, എച്ച് യു എൽ, ഡോ. റെഡ്ഡീസ്, ടൈറ്റൻ എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്.
മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് 1,388 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതിനെ തുടർന്ന് ആക്സിസ് ബാങ്കിന്റെ ഓഹരി വില 3.5 ശതമാനത്തിലധികം ഇടിഞ്ഞു. എച്ച്ഡിഎഫ്സി ബാങ്ക് വ്യാപാരത്തിൽ ഏകദേശം 7 ശതമാനം ഉയർന്നു.
തുടർച്ചയായ മൂന്നാം ദിവസവും സെൻസെക്സിൽ നേട്ടം, നിഫ്റ്റിയിൽ നേരിയ ഇടിവ്