പച്ചയിൽ കുളിച്ച് ദലാൽ സ്ട്രീറ്റ്, ഓഹരി സൂചികകൾ കുതിച്ചുയർന്നു, തിങ്കളാഴ്ചയും മുന്നേറ്റം തുടരുമോ..?

ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ബെഞ്ച്മാർക്കുകളായ സെൻസെക്സും നിഫ്റ്റി 50-യും വെള്ളിയാഴ്ച മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി 24,500 ലെവൽ തിരിച്ചുപിടിക്കുകയും സെൻസെക്സ് 80,500 മാർക്ക് മറികടക്കുകയും ചെയ്തു. സെൻസെക്‌സ് 1,331 പോയിൻ്റ് അഥവാ 1.68 ശതമാനം നേട്ടത്തിൽ 80,436.84 ലും നിഫ്റ്റി 50 397 പോയിൻ്റ് അഥവാ 1.65 ശതമാനം ഉയർന്ന് 24,541.15 ലും ക്ലോസ് ചെയ്തു.

നേട്ടം 7 ലക്ഷം കോടി

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 444.3 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 451.5 ലക്ഷം കോടി രൂപയായി ഉയർന്നു. അതായത് ഒറ്റ സെഷനിലെ നേട്ടം 7 ലക്ഷം കോടി രൂപ.

നേട്ടവും നഷ്ടവും

ഇൻഫർമേഷൻ ടെക്നോളജി, ഓട്ടോമൊബൈൽസ്, ബാങ്കുകൾ, ലോഹങ്ങൾ, റിയൽറ്റി എന്നിവ 1.5-3 ശതമാനം ഉയർന്ന് മുന്നിൽ നിന്ന് മുന്നേറിയതോടെ എല്ലാ മേഖലാ സൂചികകളും ശക്തമായ നേട്ടത്തോടെയാണ് അവസാനിച്ചത്. ബിഎസ്ഇ സ്മോൾക്യാപ്, ബിഎസ്ഇ മിഡ്ക്യാപ് സൂചികകൾ ഏകദേശം 2 ശതമാനം വീതം ഉയർന്നതോടെ വിശാലമായ വിപണിയിലും വാങ്ങൽ ശക്തമായിരുന്നു.

വിപ്രോ, ഗ്രാസിം, എം ആൻഡ് എം, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ നേട്ടമുണ്ടാക്കിയപ്പോൾ ഡിവിസ് ലാബ്‌സ് മാത്രമാണ് നഷ്ടം നേരിട്ടത്.

പച്ചയിൽ കുളിച്ച് ദലാൽ സ്ട്രീറ്റ്, ഓഹരി സൂചികകൾ കുതിച്ചുയർന്നു, തിങ്കളാഴ്ചയും മുന്നേറ്റം തുടരുമോ..?

കുതിപ്പിന് കാരണം

പോസിറ്റീവ് ആഗോള സൂചനകൾ വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ ഉടനീളം വാങ്ങലിന് കാരണമായി എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. സെപ്റ്റംബറിൽ ഫെഡറൽ നിരക്ക് കുറയ്ക്കുമെന്ന നിക്കി നാല് വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടം കൈവരിക്കാൻ സജ്ജമായി.

യുഎസ് പണപ്പെരുപ്പത്തിലെ ഗണ്യമായ ഇടിവും വിപണി വികാരത്തെ സ്വാധീനിച്ചു. സെപ്റ്റംബറിൽ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ ഉയർത്തിക്കൊണ്ട് ഏകദേശം മൂന്നര വർഷത്തിനിടെ ആദ്യമായി ജൂലൈയിലെ യുഎസ് ഉപഭോക്തൃ വിലകൾ 3 ശതമാനത്തിൽ താഴെയായി. അതേസമയം, ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം ജൂലൈയിൽ 3.54 ശതമാനമാണ്. ഇത് ഏകദേശം അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

പച്ചയിൽ കുളിച്ച് ദലാൽ സ്ട്രീറ്റ്, ഓഹരി സൂചികകൾ കുതിച്ചുയർന്നു, തിങ്കളാഴ്ചയും മുന്നേറ്റം തുടരുമോ..?

മുന്നേറ്റം തുടരും

കുറഞ്ഞ പണപ്പെരുപ്പം സെപ്റ്റംബറിൽ ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുന്നതിനുള്ള സാഹചര്യം ശക്തിപ്പെടുത്തിയതാണ് ഐടി മേഖലയുടെ തുടർച്ചയായ മുന്നേറ്റത്തിന് കാരണമെന്ന് മാസ്റ്റർ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡിലെ റിസർച്ച് ആൻഡ് അഡ്വൈസറി വിഷ്ണു കാന്ത് ഉപാധ്യായ പറഞ്ഞു. 21 ദിവസത്തെ ഇഎംഎയ്ക്കും നിർണായക പ്രതിരോധ മേഖലയായ 24,400-24,450 നും മുകളിലേക്ക് വിപണി ഉയർന്നു. അതുകൊണ്ടു തന്നെ 24,800-24,850 ലേക്ക് മുന്നേറ്റം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 24,350 ലേക്കുള്ള ഏത് ഇടിവും പുതിയ വാങ്ങലുകൾ ആകർഷിക്കാൻ സാധ്യതയുണ്ടെന്നും വിഷ്ണു കാന്ത് കൂട്ടിച്ചേർത്തു.

അതേസമയം നിഫ്റ്റി 50 അടുത്ത കാലയളവിൽ 24,300-24,550 പരിധിക്കുള്ളിൽ ഏകീകരിക്കുന്നത് തുടരാമെന്നാണ് എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രൂപക് ദേ പറയുന്നത്. 24,550-ന് മുകളിലുള്ള നിർണായക നീക്കത്തിന് മാത്രമേ സൂചികയെ മുകളിലേക്ക് ഉയർത്താൻ സാധിക്കുകയുള്ളു. സൂചിക 24,300-ന് താഴെ വീണില്ലെങ്കിൽ ബൈ-ഓൺ-ഡിപ്സ് തന്ത്രം കൂടുതൽ ഫലപ്രദമാകാമെന്നും അദ്ദേഹം പറഞ്ഞു.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X