ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 479.68 പോയിൻറ് അഥവാ 1.26 ശതമാനം ഉയർന്ന് 38,623.70 ൽ എത്തി. എൻഎസ്‌ഇ നിഫ്റ്റി 170.50 പോയിൻറ് അഥവാ 1.53 ശതമാനം ഉയർന്ന് 11,303.30ൽ ക്ലോസ് ചെയ്തു. ഇതോടെ, വിപണികൾ ഒരു മാസത്തിലെ ഏറ്റവും വലിയ ഒരു ദിവസത്തെ നേട്ടം രേഖപ്പെടുത്തി.
നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 1.99 ശതമാനം മുന്നേറി, ആറുമാസത്തിനുള്ളിൽ ഏറ്റവും വലിയ ഏകദിന നേട്ടമാണ് ഇന്ന് കൈവരിച്ചത്. നിഫ്റ്റി ബാങ്ക് ഓഹരികൾ 1.07 ശതമാനം ഉയർന്നു. എല്ലാ മേഖലാ സൂചികകളും ഇന്ന് ഉയർന്ന നേട്ടം കൈവരിച്ചു. മെറ്റലും ഫാർമയുമാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 16 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതോടെ ഐടി ഓഹരികൾ കുതിച്ചുയർന്നു.

വേദാന്ത, ഹിൻഡാൽകോ, സൺ ഫാർമ, സീ എന്റർടൈൻമെന്റ്, ടാറ്റാ സ്റ്റീൽ എന്നിവയാണ് 50 സ്‌ക്രിപ്റ്റ് സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 6.48 ശതമാനത്തിനും 7.98 ശതമാനത്തിനും ഇടയിൽ നേട്ടം കൈവരിച്ചു. യെസ് ബാങ്കും ഐടിസിയും മാത്രമാണ് നിഫ്റ്റി 50 സൂചികയിൽ പിന്നിലായത്. റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് സെൻസെക്‌സിന്റെ നേട്ടത്തിന് ഇന്ന് കൂടുതൽ സംഭാവന നൽകിയത്.
വോഡഫോൺ ഐഡിയ 3000 കോടി രൂപ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് സ്പെക്ട്രം കുടിശ്ശികയായി നൽകിയതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരികൾ കുത്തനെ ഉയർന്നു. എൻഎസ്‌ഇയിൽ 5.80 ശതമാനം ഉയർന്നു. 1,238 ഓഹരികൾ ബിഎസ്ഇയിൽ ഇന്ന് നേട്ടം കൈവരിച്ചപ്പോൾ 1,164 ഓഹരികൾ നഷ്ടം രേഖപ്പെടുത്തി.


Click it and Unblock the Notifications