തുടർച്ചയായി മൂന്നാം ദിവസവും ഇന്ത്യൻ ഓഹരി സൂചികകളിൽ ഇടിവ്. സെൻസെക്സ് 297.50 പോയിൻറ് അഥവാ 0.72 ശതമാനം ഇടിഞ്ഞ് 41163.76 പോയിന്റിൽ എത്തി. നിഫ്റ്റി 88 പോയിൻറ് അഥവാ 0.72 ശതമാനം ഇടിഞ്ഞ് 12,126.50ൽ ക്ലോസ് ചെയ്തു. യെസ് ബാങ്ക്, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, അദാനി പോർട്ട്സ്, സൺ ഫാർമ എന്നിവയ്ക്കാണ് നിഫ്റ്റിയിൽ ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഒഎൻജിസി, വേദാന്ത, എൻടിപിസി, ബജാജ് ഫിനാൻസ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ.
മെറ്റൽ ഒഴികെ മറ്റെല്ലാ ഓഹരി സൂചികകളും ഇന്ന് നഷ്ടം രേഖപ്പെടുത്തി. പൊതുമേഖലാ ബാങ്ക്, ഇൻഫ്ര, ഫാർമ, ഐടി, ഊർജ്ജം എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ആഗോള ഓഹരി വിപണിയിൽ, യൂറോപ്യൻ ഓഹരികൾ റെക്കോർഡ് നേട്ടം കൈവരിച്ചു.

നിഫ്റ്റി പിഎസ്‌യു ബാങ്ക് 1.4 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി എനർജി, നിഫ്റ്റി ഫാർമ എന്നിവ 0.9 ശതമാനം വീതം ഇടിഞ്ഞു. നിഫ്റ്റി ബാങ്കിനും 0.8 ശതമാനം നഷ്ടം നേരിട്ടു. എഫ്എംസിജി, ഐടി സൂചികകൾ 0.4 ശതമാനം വീതം കുറഞ്ഞു. അതേസമയം, നിഫ്റ്റി മെറ്റൽ 0.8 ശതമാനവും നിഫ്റ്റി മീഡിയ 0.05 ശതമാനവും മുന്നേറി.
ബ്രിക്ക് വർക്ക് റേറ്റിംഗിന്റെ റേറ്റിംഗ് തരംതാഴ്ത്തലിന് ശേഷം യെസ് ബാങ്ക് ഓഹരി വില 4 ശതമാനത്തിലധികം ഇടിഞ്ഞു.


Click it and Unblock the Notifications