ആഗോള സൂചികങ്ങൾ, പ്രത്യേകിച്ച് ഏഷ്യൻ സൂചികകൾ ദുർബലമായതിനാൽ ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. ചൊവ്വാഴ്ച മികച്ച പ്രകടനം കാഴ്ച്ച വച്ച ബാങ്കിംഗ് ഓഹരികൾ നേട്ടങ്ങൾ ഉപേക്ഷിക്കാൻ തുടങ്ങി. സെൻസെക്സ് 285 പോയിൻറ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 80 പോയിൻറ് ഇടിഞ്ഞു. ചൊവ്വാഴ്ച മികച്ച വിൽപ്പന നടത്തിയ ബന്ദൻ ബാങ്ക് ഓഹരികൾ ഇന്ന് നാലു ശതമാനത്തിലധികം വർധിച്ചു.
ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, ബജാജ് ഫിൻസെർവ്, സീ എന്റർടൈൻമെന്റ് എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയ ഓഹരികൾ. ഭാരതി എയർടെൽ, ഗെയിൽ, എച്ച്സിഎൽ ടെക് എന്നിവരാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 2019 മാർച്ചിൽ 1,36,201 യൂണിറ്റ് വിൽപ്പന നടത്തിയിരുന്ന മാരുതി 2020 മാർച്ചിൽ 92,540 യൂണിറ്റായി കുറഞ്ഞതോടെ മാരുതിയുടെ ഓഹരികൾ രണ്ട് ശതമാനം ഇടിഞ്ഞു.

റേറ്റിംഗ് ഏജൻസിയായ ഐസിആർഎ റേറ്റിംഗ് കുറച്ചതിനെ തുടർന്ന് ഇന്ത്യാബുൾസ് ഹൌസിംഗ് ഫിനാൻസിന്റെ ഓഹരികൾ ഇന്ന് ഇടിഞ്ഞു. മിക്ക ഏഷ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഹോംഗ് ഹാംഗ് സാങ്ങ് വിപണി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യൻ വിപണികളിലും ഇന്ന് ചാഞ്ചാട്ടമുണ്ടാക്കുമെന്നും ലോകമെമ്പാടുമുള്ള വിപണികളിൽ നിന്നുള്ള സൂചനകൾ ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുമെന്നും വിദഗ്ധർ പറയുന്നു.
കൊറോണ വൈറസ് മഹാമാരിയ്ക്കിടെ ഇടിവുണ്ടായ വില ഉയർത്തുന്നതിനായി ഒപെക് അംഗങ്ങളും അനുബന്ധ നിർമ്മാതാക്കളും ഔട്ട്പുട്ട് വെട്ടിക്കുറവ് സംബന്ധിച്ച് ചർച്ച ചെയ്യുന്ന വ്യാഴാഴ്ചത്തെ മീറ്റിംഗിൽ നിക്ഷേപകർ പ്രതീക്ഷയർപ്പിച്ചതിനാൽ ബുധനാഴ്ച എണ്ണ വില ഉയർന്നു.


Click it and Unblock the Notifications