ബെഞ്ച്മാർക്ക് സൂചികകളിൽ ഇന്ന് മികച്ച നേട്ടത്തോടെ തുടക്കം. ബാങ്കിംഗ് ഓഹരികളാണ് രാവിലെ തന്നെ മികച്ച പ്രകടനം കാഴ്ച്ച വയക്കുന്നത്. സെൻസെക്സ് 596 പോയിന്റ് നേട്ടം കൈവരിച്ചപ്പോൾ നിഫ്റ്റി 170 പോയിൻറ് മുന്നേറി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് ബാങ്കിംഗ് ഓഹരികളിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. രണ്ടാമത്തെ ഉത്തേജക പാക്കേജ് സർക്കാർ അന്തിമരൂപത്തിലാക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വന്നതിനെ തുടർന്നാണ് വിപണിയിൽ ശുഭസൂചനകൾ കണ്ടു തുടങ്ങിയത്.
വിപ്രോയിലെ ഓഹരികൾ നേരിയ തോതിൽ മുന്നേറ്റം കാഴ്ച്ച വച്ചു. കമ്പനിയുടെ ത്രൈമാസ ഫലം ഇന്ന് പ്രഖ്യാപിക്കും.
ഗുജറാത്തിലെ അഞ്ജറിലെ പ്ലാന്റിൽ കമ്പനി ഭാഗികമായി പ്രവർത്തനം ആരംഭിച്ചതോടെ വെൽസ്പൺ കോർപ്പറേഷന്റെ ഓഹരികൾ നാല് ശതമാനം ഉയർന്നു. അരബിന്ദോ ഫാർമ, സൺ ഫാർമ, സിപ്ല എന്നിവയുടെ മികച്ച പ്രകടനം കൊണ്ട് ഫാർമ ഓഹരികൾ വീണ്ടും നേട്ടമുണ്ടാക്കി. യുപിഎൽ, ഹിൻഡാൽകോ, ശ്രീ സിമൻറ്സ് എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ.

സീ എന്റർടൈന്മെന്റ്, മാരുതി, ഒഎൻജിസി എന്നിവയായിരുന്നു നിഫ്റ്റിയിൽ ഇന്ന് നഷ്ടം രേഖപ്പെടുത്തുന്ന ഓഹരികൾ. തിങ്കളാഴ്ച സെൻസെക്സ് 469 പോയിൻറ് കുറഞ്ഞ് 30,690 ലും നിഫ്റ്റിക്ക് 118 പോയിൻറ് നഷ്ടപ്പെട്ട് 8,993 ലുമാണ് ക്ലോസ് ചെയ്തിരുന്നത്. സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ ഒരു മാസത്തിനിടെ 9.82 ശതമാനവും വർഷാരംഭം മുതൽ 26 ശതമാനവും കുറഞ്ഞു. ഇതിന് വിരുദ്ധമായി, കഴിഞ്ഞ ആഴ്ചത്തെ വ്യാപാരത്തിൽ സൂചികകൾ 11 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
ഡോ. ബാബാ സാഹിബ് അംബേദ്കർ ജയന്തിയുടെ ഭാഗമായി ഇന്നലെ വിപണികൾ അടച്ചിരുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, വർദ്ധിച്ചുവരുന്ന വൈറസ് കേസുകളും ലോക്ക്ഡൌൺ കാലാവധി നീട്ടലും നിലവിലുള്ള അനിശ്ചിതാവസ്ഥയിൽ നിന്ന് വിപണി സാഹചര്യങ്ങളിൽ ചില ചാഞ്ചാട്ടത്തിന് കാരണമാകും. ആഗോളതലത്തിൽ വിപണികളുടെ പതനത്തിനും കാരണമായേക്കാം. ലോകമെമ്പാടും 19.98 ലക്ഷം കൊറോണ വൈറസ് കേസുകളും 1.26 ലക്ഷം മരണങ്ങളുമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആകെ 11,487 കേസുകളും 384 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. യു.എസ് ഫ്യൂച്ചേഴ്സ് (ഡോവ് ജോൺസ്) 161 പോയിൻറ് അഥവാ 0.67 ശതമാനം ഇടിഞ്ഞ് 23,719 എന്ന നിലയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.


Click it and Unblock the Notifications