ഇന്ത്യൻ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ചൊവ്വാഴ്ച ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫാർമ, ബാങ്കിംഗ് ഓഹരികളാണ് ഇന്ന് മുന്നേറിയത്. സെൻസെക്സ് 287.72 പോയിൻറ് അഥവാ 0.74 ശതമാനം ഉയർന്ന് 39,044.35 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 91.70 പോയിൻറ് അഥവാ 0.80 ശതമാനം ഉയർന്ന് 11,531.75 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി സ്‌മോൾകാപ്പ്, നിഫ്റ്റി മിഡ്‌കാപ്പ് സൂചികകളും നേട്ടം കൈവരിച്ചു.
ഓഹരി വിപണി: നഷ്ടത്തിൽ തുടക്കം, ടൈറ്റൻ, ഭാരതി ഇൻഫ്രാടെൽ ഓഹരികൾ മികച്ച നേട്ടക്കാർ
ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളും നേട്ടം നിഫ്റ്റിയെ 11,500 പോയിന്റിന് മുകളിലേയ്ക്ക് ഉയർത്തി. നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചികയും നിഫ്റ്റി സ്‌മോൾകാപ്പ് 100 സൂചികകളും ഒരു ശതമാനം വീതം ഉയർന്നു. മേഖല സൂചികകളിൽ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചു. നിഫ്റ്റി ഫാർമ, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി ഐടി എന്നിവയും മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മീഡിയ, നിഫ്റ്റി റിയൽറ്റി എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിച്ചു.
ഇൻഡസ് ഇൻഡ് ബാങ്ക്, സിപ്ല, യുപിഎൽ, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക് എന്നിവയാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയത്. മാക്സ് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികൾ ആറ് ശതമാനം ഉയർന്നു. പുതിയ കൊറോണ വൈറസ് വാക്സിനുകളെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസത്തിന്റെയും പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഓഹരികൾ ഉയർന്നു.
സെൻസെക്സിൽ ഇന്ന് 646 പോയിൻറ് നേട്ടം, നിഫ്റ്റി 11,450 ന് മുകളിൽ