പുതിയ ഉയരങ്ങൾ താണ്ടി മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യൻ ഓഹരി വിപണി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം തകർന്നടിഞ്ഞ വിപണി പെട്ടെന്ന് തന്നെ നഷ്ടം നികത്തി എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്. അടുത്ത മാസം വരാനിരിക്കുന്ന കേന്ദ്ര ബജറ്റിലാണ് ഇനി വിപണിയുടെ വികാരത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം. അതുവരെ നിക്ഷേപങ്ങളിൽ ശ്രദ്ധ പുലർത്തുന്നത് നല്ലതായിരിക്കും.
വ്യാഴാഴ്ചത്തെ ഓഹരി വിപണിയിൽ നിന്നും മികച്ച നേട്ടമുണ്ടാക്കിയ ഒരു കേരള ഓഹരിയുണ്ട്. നമ്മുടെ സ്വന്തം മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിന്‍റെ ഓഹരി. കേരളത്തിൽ നിന്നുള്ള സ്വകാര്യ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിന്‍റെ ഓഹരികൾ 4 ശതമാനത്തിലധികം നേട്ടമാണുണ്ടാക്കിയത്. എന്താണ് മുന്നേറ്റത്തിന്‍റെ കാരണമെന്ന് നമുക്ക് പരിശോധിക്കാം.
ബൈ കോൾ നൽകി ബ്രോക്കറേജ്
യുകെ ആസ്ഥാനമായുള്ള ബ്രോക്കറേജ് സ്ഥാപനമായ ഇൻവെസ്‌ടെക് കൗണ്ടറിൽ 'ബൈ' റേറ്റിംഗ് പങ്കിട്ടതിനെത്തുടർന്നാണ് മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിന്‍റെ ഓഹരികൾ കുതിച്ചുയർന്നത്. ആദ്യ സെഷനിൽ തന്നെ നാല് ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 350 രൂപയാണ് ടാർഗെറ്റ് വിലയായി ബ്രോക്കറേജ് നിശ്ചയിച്ചിരിക്കുന്നത്. അതായത് നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 40 ശതമാനം മുന്നേറ്റം.
മുത്തൂറ്റ് മൈക്രോഫിനാൻസിൻ്റെ ക്രെഡിറ്റ് റേറ്റിംഗ് അപ്‌ഗ്രേഡ് 10,000 കോടി രൂപ കടന്നതിന് ശേഷം സുസ്ഥിരമായ സാമ്പത്തിക പ്രകടനം, ഗ്രാമീണ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്താൻ സർക്കാർ നടത്തുന്ന സംരംഭങ്ങൾ തുടങ്ങിയവ വഴി കമ്പനിക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 250.52 രൂപ എന്നതാണ് നിലവിൽ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിന്‍റെ ഓഹരി വില. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8.39 ശതമാനം വളർച്ചയാണ് ഓഹരി കൈവരിച്ചത്. ഒരു മാസം കൊണ്ട് 10.73 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. മൂന്ന് മാസത്തിനിടെ 25.56 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു.
2024-ൽ ഇതുവരെ 17 ശതമാനത്തിലധികം മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് ഓഹരി ഉയർന്നിട്ടുണ്ട്.
ഷെയർ ഹോൾഡിംഗ് പാറ്റേൺ
പ്രൊമോട്ടർക്ക് കമ്പനിയിൽ 55.47 ശതമാനം ഓഹരിയുണ്ട്, അതേസമയം സ്വകാര്യ ഇക്വിറ്റി നിക്ഷേപകർക്ക് 22.67 ശതമാനം ഓഹരിയാണുള്ളത്.

മുത്തൂറ്റ് മൈക്രോഫിന്‍
ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് വനിതാ ഉപഭോക്താക്കള്‍ക്ക് മൈക്രോ വായ്പകള്‍ നല്‍കുന്ന മുന്‍നിര മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളിലൊന്നാണ് മുത്തൂറ്റ് മൈക്രോഫിന്‍. രാജ്യത്തെ നാലാമത്തെ വലിയ എന്‍.ബി.എഫ്.സി-മൈക്രോഫിനാന്‍സ് സ്ഥാപനമാണ് മുത്തൂറ്റ് മൈക്രോഫിന്‍. ദക്ഷിണേന്ത്യയില്‍ മൂന്നാം സ്ഥാനത്തും.
എയുഎമിലെ മാറ്റം
മുത്തൂറ്റ് മൈക്രോഫിനാൻസ് അതിൻ്റെ എയുഎം മിശ്രിതം കാലക്രമേണ വൈവിധ്യവൽക്കരിച്ചു. തമിഴ്‌നാടിൻ്റെയും കേരളത്തിൻ്റെയും വിഹിതം 2024 മാർച്ചിൽ യഥാക്രമം 26 ശതമാനമായും 16 ശതമാനമായും കുറഞ്ഞു. യുപിയിലും ബീഹാറിലും ഇത് കൂടുതൽ വർധിച്ചു. ഇത് ഇപ്പോൾ 9 ശതമാനമായി സംഭാവന ചെയ്യുന്നു.
2023 ഡിസംബറിലാണ് ഓഹരി വിപണിയിലേക്ക് മുത്തൂറ്റ് മൈക്രോഫിന്‍ എത്തിയത്. കമ്പനിയുടെ ഭാവി മൂലധന ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക വിനിയോഗിക്കുക എന്ന് കമ്പനി അന്ന് വ്യക്തമാക്കിയിരുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications