വരുമാനത്തിലെ കുറവ്, ഓഹരിയിൽ ഇടിവുമായി ഒലെക്ട്ര ഗ്രീൻടെക്ക്, നിലവിലെ ഓഹരി വില അറിയാം

കഴിഞ്ഞ അഞ്ച് ദിവത്തെ മുന്നേറ്റത്തിന് താൽക്കാലിക വിരമാമിട്ട് ഓഹരി സൂചികകൾ വെള്ളിയാഴ്ച ചുവപ്പിലാണ് അവസാനിച്ചത്. ഐടി, മീഡിയ,മെറ്റൽ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. നഷ്ടം സംഭവിച്ച പ്രധാന ഓഹരികളിലൊന്ന് ഒലെക്ട്ര ഗ്രീൻടെക്കാണ്. എൻഎസ്ഇയിൽ ഏകദേശം 3.66 ശതമാനത്തിന്‍റെ ഇടിവാണ് ഓഹരി നേരിട്ടത്. ഒലെക്ട്ര ഗ്രീൻടെക്കിൻ്റെ ഇടിവിന്‍റെ കാരണവും നിലവിലെ ഓഹരി വിലയും നമുക്ക് പരിശോധിക്കാം.

ദുർബലമായ വരുമാനം ചതിച്ചു

മാർച്ച് പാദത്തിൽ കമ്പനി ദുർബലമായ വരുമാനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഒലെക്ട്ര ഗ്രീൻടെക്ക് ഓഹരി ഇടിഞ്ഞത്. ഒലെക്‌ട്രാ ഗ്രീൻടെക്കിൻ്റെ ഏകീകൃത അറ്റാദായം മുൻ വർഷം ഇതേ കാലയളവിലെ 27.01 കോടി രൂപയിൽ നിന്ന് 13.71 കോടി രൂപയായി കുറഞ്ഞു. വരുമാനം 375.91 കോടിയി നിന്ന് 288.81 കോടിയായി കുറഞ്ഞു.

പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ (ഇബിഐടിഡിഎ) എന്നിവയ്ക്ക് മുമ്പുള്ള വരുമാനം കഴിഞ്ഞ വർഷത്തെ 50 കോടിയിൽ നിന്ന് 34.5 കോടി രൂപയായി കുറഞ്ഞു. ഡിസംബർ പാദത്തിൽ ഒലെക്‌ട്രാ ഗ്രീൻടെക്കിൻ്റെ ഏകീകൃത അറ്റാദായം 26.99 കോടി രൂപയും വരുമാനം 342.14 കോടി രൂപയുമായിരുന്നു.

വരുമാനം കുറഞ്ഞു, വിപണിയിൽ ഇടിഞ്ഞ് ഒലെക്ട്ര ഗ്രീൻടെക്ക്

ഓഹരി വിപണിയിലെ പ്രകടനം

എൻഎസ്ഇയിൽ 3.31 ശതമാനം ഇൻട്രാഡേ ഇടിവോടെ 1748 രൂപയാണ് നിലവിൽ ഒലെക്ട്ര ഗ്രീൻടെക്കിൻ്റെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 9.21 ശതമാനം ഇടിവും ഓഹരി നേരിട്ടിട്ടുണ്ട്. അതേ സമയം ആറ് മാസത്തിനിടെ 53.83 ശതമാനം മുന്നേറ്റമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 168.76 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകി മൾട്ടിബാഗർ ഓഹരിയാകാനും ഒലെക്ട്ര ഗ്രീൻടെക്കിന് സാധിച്ചു.

2,221.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 622.25 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ഒലെക്‌ട്ര ഗ്രീൻടെക്

ഇലക്ട്രിക് ബസുകളും കോമ്പോസിറ്റ് പോളിമർ ഇൻസുലേറ്ററുകളും നിർമ്മിക്കുന്ന കമ്പനിയാണ് ഒലെക്‌ട്ര ഗ്രീൻടെക്. 2000ത്തിലാണ് കമ്പനി സ്ഥാപിക്കുന്നത്. ഇന്ന് രാജ്യത്തെ ഇ-ബസ് നിർമ്മാതാക്കളിൽ പ്രധാനിയാണ് ഒലെക്‌ട്ര ഗ്രീൻടെക്. നിലവിൽ കമ്പനിയുടെ 1,500-ലധികം ബസുകൾ ഇന്ത്യൻ നിരത്തുകളിൽ ഓടുന്നുണ്ട്. ഇൻസുലേറ്റർ ഡിവിഷൻ, ഇ-ബസ് ഡിവിഷൻ, ഇ-ട്രക്ക് ഡിവിഷൻ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലൂടെയാണ് കമ്പനി പ്രവർത്തിക്കുന്നത്.

വരുമാനം കുറഞ്ഞു, വിപണിയിൽ ഇടിഞ്ഞ് ഒലെക്ട്ര ഗ്രീൻടെക്ക്

ചുവപ്പിൽ അവസാനിച്ച് വിപണി

കഴിഞ്ഞ അഞ്ച് ദിവസത്തെ മുന്നേറ്റത്തിന് ശേഷം വിപണി വെള്ളിയാഴ്ച ചുവപ്പിലാണ് അവസാനിച്ചത്. ബിഎസ്ഇ സെന്‍സെക്സ് 609.28 പോയിന്റ് അല്ലെങ്കില്‍ 0.82 ശതമാനം ഇടിഞ്ഞ് 73,730.16 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 150.40 പോയിന്റ് അഥവാ 0.67 ശതമാനം ഇടിഞ്ഞ് 22,419.95 ലെത്തി.

ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ നിക്ഷേപകര്‍ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഇടിവിന് കാരണം. അതോടൊപ്പംവ ആഗോളതലത്തില്‍ ക്രൂഡ് വില ഉയരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും തുടര്‍ച്ചയായ വിദേശ ഫണ്ട് ഒഴുക്കും വിപണിയെ തളർത്തി.

ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, നെസ്ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്. ടെക് മഹീന്ദ്ര, വിപ്രോ, ഐടിസി, അള്‍ട്രാടെക് സിമന്‍റ്, ടൈറ്റന്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X