സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരങ്ങൾ താണ്ടി മുന്നേറുകയാണ്. ഫെഡ് നിരക്കിലെ കുറവാണ് ഓഹരി സൂചികകളുടെ മുന്നേറ്റത്തിന് ഇന്ധനമായത്. എന്നാൽ പ്രതിരോധം, റെയിൽവേ, എൻബിഎഫ്സി മേഖലകളിലെ പൊതുമേഖലാ ഓഹരികൾ വ്യാഴാഴ്ച വലിയ തോതിൽ ഇടിഞ്ഞു. ഏകദേശം 6 ശതമാനത്തോളം ഇടിവാണ് ഓഹരികൾ നേരിട്ടത്. എന്താണ് ഓഹരികളുടെ ഇടിവിന് കാരണമെന്നും നിലവിലെ സ്ഥിതി എന്താണെന്നും പരിശോധിക്കാം.
ഇടിവിന് കാരണം
പൊതുമേഖലാ ഓഹരികൾ അസാധാരണ വളർച്ചയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ നേടിയത്. അതുകൊണ്ട് തന്നെ അവ ഒരു തിരുത്തൽ അനുഭവിക്കുകയാണെന്നാണ് മാർക്കറ്റ് വിദഗ്ധനായ അജിത് മിശ്ര പറയുന്നത്. പ്രതിരോധം, റെയിൽവേ, മൂലധന ചരക്ക് തുടങ്ങിയ മേഖലകൾ ഉയർന്ന മൂല്യത്തിൽ വ്യാപാരം നടത്തുന്നത് ശക്തമായ വരുമാന വളർച്ചയുടെ പ്രതീക്ഷകളാൽ നയിക്കപ്പെടുന്നു. നിക്ഷേപകർ ജാഗ്രത പാലിക്കണം, കാരണം ഈ പ്രതീക്ഷകളിലെ കുറവുകൾ മൂല്യനിർണ്ണയത്തെ പ്രതികൂലമായി ബാധിക്കുമെന്നും മിശ്ര പറഞ്ഞു.
നഷ്ടം നേരിട്ട ഓഹരികൾ
1. ഓയിൽ ഇന്ത്യ : 5.86 ശതമാനം ഇടിവാണ് ഓയിൽ ഇന്ത്യ ഓഹരി നേരിട്ടത്. അതോടെ ഓഹരി വില 560.15 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.91 ശതമാനവും ഒരു മാസത്തിനിടെ 18.77 ശതമാനം ഇടിവും ഓഹരി നേരിട്ടിട്ടുണ്ട്.

2. ബിഇഎംഎൽ ലിമിറ്റഡ് : ബിഇഎംഎൽ ലിമിറ്റഡ് 4.95 ശതമാനം ഇടിഞ്ഞ് ഓഹരി വില 3,564 രൂപയായി. അഞ്ച് ദിവസത്തിനിടെ 11.95 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 7.15 ശതമാനമാണ് ഒരു മാസത്തെ നഷ്ടം.
3. ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് : 4.71 ശതമാനം ഇടിവാണ് ഓഹരി നേരിട്ടത്. 1,111.50 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 11.47 ശതമാനം നഷ്ടം ഓഹരിക്ക് സംഭവിച്ചു. 16.47 ശതമാണ് ഒരു മാസത്തെ ഇടിവ്.
4. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് : 1,663.70 രൂപയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരിയുടെ നിലവിലെ വില. 10.15 ശതമാനം നഷ്ടമാണ് അഞ്ച് ദിവസത്തിനിടെ ഓഹരിക്ക് സംഭവിച്ചത്. ഒരു മാസത്തിനിടെ 22.81 ശതമാനവും നഷ്ടം കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരിക്ക് സംഭവിച്ചു.
5. ആർഇസി ലിമിറ്റഡ് : 5 ശതമാനം നഷ്ടം ആർഇസി ഓഹരിയും നേരിട്ടു. അതോടെ വില 520 രൂപയിൽ താഴ്ന്നു. 9.17 ശതമാനം നഷ്ടമാണ് അഞ്ച് മാസത്തിനിടെ പൊതുമേഖലാ സ്ഥാപനം നേരിട്ടത്. 11.16 ശതമാനമാണ് ഒരു മാസത്തെ ഇടിവ്.

മറ്റ് പൊതുമേഖലാ ഓഹരികൾ
പിഎഫ്സി ഓഹരി 3.5 ശതമാനം ഇടിഞ്ഞ് 473.80 രൂപയായി. നാൽകോ, എംആർപിഎൽ, ഹഡ്‌കോ, ഐആർഎഫ്‌സി, ഭെൽ, ഗെയിൽ തുടങ്ങിയ ഓഹരികൾ മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു. മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്, സെയിൽ, ഇർക്കോൺ ഇൻ്റർനാഷണൽ ലിമിറ്റഡ്, ഐആർസിടിസി എന്നിവയും മൂന്ന് ശതമാനം വരെ ഇടിഞ്ഞു.
ഇടിവ് തുടർന്നേക്കും
കഴിഞ്ഞ രണ്ട് മാസങ്ങളിൽ മിഡ്‌ക്യാപ്പുകളും സ്‌മോൾക്യാപ്‌സും ശക്തമായ ക്യാച്ച്-അപ്പ് നേടിയതോടെ, ലാർജ്‌ക്യാപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിലെ നിലവാരത്തിലുള്ള അവരുടെ സുരക്ഷ കുറഞ്ഞുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത് കണക്കിലെടുത്ത്, വിശാലമായ മാർക്കറ്റ് സമീപകാലത്ത് ചില പോക്കറ്റുകളിൽ കുറച്ച് സമയ തിരുത്തലുകൾ കാണാനിടയുണ്ട്, കൂടാതെ ഒഴുക്ക് വലിയ ക്യാപ്‌സിലേക്ക് മാറുമെന്ന് ആക്‌സിസ് സെക്യൂരിറ്റീസിലെ നീരജ് ചദാവർ പറഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications