5.5 ശതമാനം ഉയർന്ന സ്പൈസ് ജെറ്റ് ഓഹരി, കുതിപ്പിന് കാരണം ഇതാണ്, ലാഭം നിങ്ങൾക്കുണ്ടോ..?

നഷ്ടത്തോടെയാണ് ഓഹരി വിപണി ആരംഭിച്ചതെങ്കിലും പിന്നീട് മുകളിലേക്ക് ഉയർന്നത് നിക്ഷേപകർക്ക് ആശ്വാസം നൽകി. എന്നാൽ ആ ആശ്വാസം വരും സെഷനിലും നിലനിൽക്കുമോ എന്ന് കണ്ടറിയണം. തിങ്കളാഴ്ച ഓഹരി വിപണിയുടെ ആദ്യ സെഷനിൽ തന്നെ നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്നാണ് സ്പൈസ് ജെറ്റ്. ഏകദേശം 5.5 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. എന്താണ് സ്പൈസ് ജെറ്റ് ഓഹരിയുടെ കുതിപ്പിന് കാരണമെന്നും വിപണിയിലെ പ്രകടനം എങ്ങനെയാണെന്നും നമുക്ക് വിശദമായി പരിശോധിക്കാം.

കുതിപ്പിന് കാരണം

കുടിശ്ശികയുടെ ഒരു ഭാഗം ഇക്വിറ്റിയിലേക്ക് മാറ്റുന്നതിനുള്ള പുനഃക്രമീകരണ കരാറിൻ്റെ ഭാഗമായി കാർലൈൽ ഏവിയേഷന് ഓഹരികൾ ഇഷ്യൂ ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചതിന് ശേഷമാണ് സ്പൈസ് ജെറ്റ് ഓഹരി ഉയർന്നത്. മൊത്തം 137.68 മില്യൺ ഡോളറിൻ്റെ കുടിശ്ശികയുടെ ഒരു ഭാഗം തീർക്കുന്നതിനായി കാർലൈൽ ഏവിയേഷൻ സ്‌പൈസ്‌ജെറ്റ് ഓഹരികൾ ഏറ്റെടുക്കും. അതോടെ കമ്പനിയുടെ കുടിശ്ശിക 97.51 മില്യൺ ഡോളറായി കുറയ്ക്കും, കാർലൈൽ ഏവിയേഷൻ്റെ കടത്തിൻ്റെ 40 മില്യൺ ഡോളർ ഇക്വിറ്റിയായി പരിവർത്തനം ചെയ്യപ്പെടും.

5.5 ശതമാനം ഉയർന്ന സ്പൈസ് ജെറ്റ് ഓഹരി, കുതിപ്പിന് കാരണം ഇതാണ്, ലാഭം നിങ്ങൾക്കുണ്ടോ..?

ഓഹരി വില

എൻഎസ്ഇയിൽ 63.43 രൂപ എന്നതാണ് നിലവിൽ (11.35 AM) ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.23 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 7.44 ശതമാനം മുന്നേറ്റമാണ് ഒരു മാസത്തിനിടെ ഓഹരി നേടിയത്. 58.85 ശതമാനം വളർച്ചയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ സ്പൈസ് ജെറ്റ് ഓഹരി നേടിയത്. 73.60 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 34 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ഓഹരി വിൽക്കാൻ ചെയർമാൻ

സ്‌പൈസ് ജെറ്റിൻ്റെ ചെയർമാനും പ്രൊമോട്ടറുമായ അജയ് സിംഗ് തൻ്റെ ഉടമസ്ഥതയുടെ 10 ശതമാനത്തിലധികം വിൽക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിപണി അനുകൂലമാണെങ്കിൽ സിംഗ് കമ്പനിയുടെ 15% വരെ ഓഹരികൾ വിൽക്കുമെന്ന് പിടിഐ വാർത്തകൾ പറയുന്നു. കമ്പനിയുടെ ഏറ്റവും പുതിയ ഹോൾഡിംഗ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സ്‌പൈസ് ജെറ്റിൻ്റെ 37 ശതമാനത്തിലധികം ഓഹരികൾ അജയ് സിങ്ങിൻ്റെ കൈവശമുണ്ട്.

5.5 ശതമാനം ഉയർന്ന സ്പൈസ് ജെറ്റ് ഓഹരി, കുതിപ്പിന് കാരണം ഇതാണ്, ലാഭം നിങ്ങൾക്കുണ്ടോ..?

ധനസമാഹരണ പദ്ധതികൾ

ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെൻ്റ് (ക്യുഐപി) വഴി ഏകദേശം 2,500 കോടി രൂപയും മുൻ വാറൻ്റുകൾ, പ്രൊമോട്ടർ ഇൻഫ്യൂഷൻ എന്നിവ വഴി 736 കോടി രൂപയും സമാഹരിക്കാനാണ് ക്യാഷ് സ്ട്രിപ്പ് എയർലൈൻ പദ്ധതിയിടുന്നത്. ഫ്ലീറ്റ് വിപുലീകരണം, ബാധ്യത തീർപ്പാക്കൽ, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഫണ്ട് വിനിയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നു. 2019ൽ 74 വിമാനങ്ങളുണ്ടായിരുന്ന സ്‌പൈസ്‌ജെറ്റിന് നിലവിൽ 20 വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്.

അറ്റാദായം കുറഞ്ഞു

2024 ജൂൺ 30-ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനം 158.1 കോടി രൂപയായി. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം വിമാന സർവീസുകൾ കുറച്ചതാണ് ഇടിവിന് കാരണം. എയർലൈനിൻ്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 14.7 ശതമാനം ഇടിഞ്ഞ് 1,708 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ ഇത് 2,003.6 കോടി രൂപയായിരുന്നു.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X