വ്യാഴാഴ്ച്ച നഷ്ടത്തോടെ ഓഹരി വിപണി വ്യാപാരം പൂര്‍ത്തിയാക്കി. ജനുവരി ശ്രേണിയിലുള്ള ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് കരാറുകളുടെ കാലാവധി തികഞ്ഞതും കേന്ദ്ര ബജറ്റ് പ്രഖ്യാപനം മുന്‍നിര്‍ത്തിയുള്ള വ്യാപകമായ ലാഭമെടുപ്പും ഇന്ത്യന്‍ സൂചികകളെ പിന്നോട്ടു വലിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിനമാണ് സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ നഷ്ടത്തില്‍ ഇടപാട് പൂര്‍ത്തിയാക്കുന്നത്.
വ്യാഴാഴ്ച്ച അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 353.6 പോയിന്റ് ഇടിഞ്ഞ് 46,874.36 എന്ന നിലയിലെത്തി. ദിവസവ്യപാരത്തിനിടെ ഒരുഘട്ടത്തില്‍ സെന്‍സെക്സ് സൂചിക 891 പോയിന്റുവരെ താഴോട്ടു പോയിരുന്നു.

ഹിന്ദുസ്താന്‍ യുണിലെവര്‍ (-3.6 ശതമാനം), മാരുതി സുസുക്കി (-3.4 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (-2 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (-2 ശതമാനം) ഓഹരികള്‍ നഷ്ടം നേരിട്ടവരില്‍ പ്രധാനികളായി. 5.5 ശതമാനം കുതിച്ച ആക്സിസ് ബാങ്ക് ഓഹരികളും 2.7 ശതമാനം നേട്ടം കൊയ്ത എസ്ബിഐ ഓഹരികളുമാണ് സെന്‍സെക്സിന്റെ വീഴ്ച്ച നിയന്ത്രിച്ചത്. ഐസിഐസിഐ ബാങ്ക് ഓഹരികളും 1.7 ശതമാനം വളര്‍ച്ച കുറിച്ചു.
എന്‍എസ്ഇ നിഫ്റ്റി 50 സൂചിക 13,800 മാര്‍ക്ക് പിന്നിട്ടത് കാണാം. 150 പോയിന്റ് ഇടിഞ്ഞെങ്കിലും 13,817.5 എന്ന നിലയില്‍ വ്യാപാരം മതിയാക്കാന്‍ നിഫ്റ്റിക്ക് സാധിച്ചു. ദിവസവ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ 13,713 പോയിന്റുവരെ നിഫ്റ്റി പതറിയിരുന്നു. വിശാല വിപണി പരിശോധിച്ചാല്‍ എസ് ആന്‍ഡ് പി ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4 ശതമാനം നഷ്ടം രേഖപ്പെടുത്തി; സ്മോള്‍ക്യാപ് സൂചിക 0.45 ശതമാനവും തകര്‍ച്ച നേരിട്ടു. മേഖലാ സൂചികകള്‍ വിലയിരുത്തിയാല്‍ നിഫ്റ്റി റിയല്‍റ്റി സൂചിക 2 ശതമാനത്തിലേറെ താഴോട്ടു വീണത് കാണാം. ഇതേസമയം നിഫ്റ്റി ബാങ്ക്, നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചികകള്‍ 0.3 ശതമാനം നേട്ടം കയ്യടക്കി.
ആഗോള വിപണികള്‍
വ്യാഴാഴ്ച്ച നഷ്ടത്തിലാണ് യൂറോപ്യന്‍ ഓഹരികള്‍ ഇടപാടുകള്‍ മതിയാക്കിയത്. വാള് സ്ട്രീറ്റിലെ ലാഭമെടുപ്പും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും യൂറോപ്യന്‍ ഓഹരികളെ നഷ്ടത്തിലേക്ക് തള്ളിവിട്ടു. വിശാല യൂറോപ്യന്‍ സ്റ്റോക്സ് സൂചിക 1.8 ശതമാനം അഥവാ 395.77 പോയിന്റുകള്‍ ഇടിഞ്ഞു. ഡിസംബറിന് ശേഷമുള്ള സൂചികയുടെ ഏറ്റവും ദാരുണമായ ചിത്രമാണിത്. ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫര്‍ട്ട് സൂചികകളെല്ലാം നഷ്ടത്തില്‍ത്തന്നെ വ്യാപാരം പൂര്‍ത്തിയാക്കി.
ഏഷ്യന്‍ ഓഹരികളുടെ കാര്യവും മറ്റൊന്നല്ല. നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുപ്പിന് തുനിഞ്ഞ സാഹചര്യത്തില്‍ ജനുവരിയിലെ സുപ്രധാന നേട്ടങ്ങളെല്ലാം വിപണിയില്‍ നിന്നു മാഞ്ഞു. ജപ്പാന് വെളിയിലുള്ള ഏഷ്യാ പസിഫിക് ഓഹരികളുടെ വിശാല സൂചികയായ എംഎസ്സിഐ 2 ശതമാനവും ജപ്പാന്റെ നിക്കെയ് സൂചിക 1.5 ശതമാനവും നഷ്ടം കുറിച്ചിട്ടുണ്ട്.
ചൈനീസ് ഓഹരികളിലും കാണാം 2.7 ശതമാനം തകര്‍ച്ച. സാംസങ്ങിന്റെ സാമ്പത്തികഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ ദക്ഷിണ കൊറിയന്‍ ഓഹരികളും 1.7 ശതമാനം നഷ്ടത്തിലാണ് വ്യാഴാഴ്ച്ച വ്യാപാരം മതിയാക്കിയത്.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി വിദഗ്ധർ

188 ഇരട്ടി സബ്സ്ക്രിപ്ഷൻ; എംവി ഇലക്ട്രോസിസ്റ്റംസ് ഐപിഒ ഇന്ന് വിപണിയിൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

എയർടെൽ ഒന്നാം പാദ ഫലം ഇന്ന്: ബ്രോക്കറേജ് വിലയിരുത്തലുകളും നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന മാറ്റങ്ങളും

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications