ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 110.02 പോയിൻറ് അഥവാ 0.25 ശതമാനം ഇടിഞ്ഞ് 44,149.72 ൽ എത്തി. നിഫ്റ്റി 18 പോയിൻറ് അഥവാ 0.14 ശതമാനം ഇടിഞ്ഞ് 12,969 ൽ ക്ലോസ് ചെയ്തു. ഏകദേശം 1717 ഓഹരികൾ മുന്നേറിയപ്പോൾ, 1039 ഓഹരികൾ ഇടിഞ്ഞു, 172 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റി ആദ്യമായി 13,050 ന് മുകളിൽ, സെൻസെക്സും റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു
ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്പ്, ടൈറ്റൻ കമ്പനി എന്നിവയാണ് നിഫ്റ്റിയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്. മേഖലാ സൂചികകളിൽ ഓട്ടോ, പിഎസ്‌യു ബാങ്ക് സൂചികകൾ ഒരു ശതമാനം വീതം നേട്ടം കൈവരിച്ചു. ഇൻഫ്രാ, ഐടി, എനർജി ഓഹരികളിലാണ് കൂടുതൽ വിറ്റഴിക്കൽ നടന്നത്. ബിഎസ്‌ഇ മിഡ്‌ക്യാപ്‌സ്, സ്‌മോൾക്യാപ് സൂചികകൾ രണ്ട് ശതമാനം വീതം ഉയർന്നു.
കഴിഞ്ഞ ആഴ്ച ബിഎസ്‌ഇ -30 സൂചിക 0.7 ശതമാനം നേട്ടമുണ്ടാക്കി. കൊവിഡ് -19 വാക്സിനുകൾ പ്രതീക്ഷകളാണ് വിപണിയിലെ നേട്ടത്തിന് കാരണം. ബജാജ് ഫിൻസെർവ്, ഒഎൻജിസി, ടാറ്റ സ്റ്റീൽ എന്നിവയാണ് പ്രധാന നേട്ടം കൈവരിച്ചത്. എച്ച്ഡിഎഫ്സി, എൽ ആൻഡ് ടി, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയ്ക്ക് കഴിഞ്ഞ ഒരാഴ്ച ബിഎസ്‌ഇ -30 സൂചികയിൽ വലിയ നഷ്ടം നേരിട്ടു.
നഷ്ടത്തില്‍ മുങ്ങി സെന്‍സെക്‌സും നിഫ്റ്റിയും, നിക്ഷേപകരുടെ 2.32 ലക്ഷം കോടി 'ആവിയായി'
കഴിഞ്ഞ അഞ്ച് ട്രേഡിങ്ങ് സെഷനുകളിൽ എഫ്പിഐകൾ 2.05 ബില്യൺ ഡോളർ വിലമതിക്കുന്ന ഇക്വിറ്റികൾ വാങ്ങിയപ്പോൾ അതേ കാലയളവിൽ ഡിഐഐകൾ 1.8 ബില്യൺ യുഎസ് ഡോളർ വിറ്റു.