ഓഹരി വിപണിയില്‍ ചോരപ്പുഴ. മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചിട്ടും കടുത്ത വില്പന സമ്മര്‍ദം നേരിട്ടു. ഇതോടെ നിര്‍ണയാക സപ്പോര്‍ട്ട് മേഖലകള്‍ തകര്‍ത്ത് പ്രധാന സൂചികകള്‍ താഴേക്ക് പതിച്ചു. പിന്നാലെ 'കരടി'കള്‍ ആക്രമണം കടുപ്പിച്ചതോടെ നിഫ്റ്റിയും സെന്‍സെക്സും ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലയിലേക്കും വീണു. ഒടുവില്‍ നിഫ്റ്റി 343 പോയിന്റ് താഴ്ന്ന് 15,348-ലും സെന്‍സെക്സ് 1,067 പോയിന്റ് ഇടിഞ്ഞ് 51,474-ലും വ്യാഴാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു. ഇന്നത്തെ താഴ്ന്ന നിലവാരത്തിന് സമീപമാണ് സൂചികകള്‍ ക്ലോസ് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയം. വിപണിയില്‍ കടുത്ത തിരിച്ചടി നേരിടാനുള്ള പ്രധാന 5 കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
- അമേരിക്കയിലെ പലിശ നിരക്ക് വര്‍ധന- ഫെഡറല്‍ റിസര്‍വ് ഒറ്റയടിക്ക് 0.75 ശതമാനമാണ് ഇന്നലെ പലിശ വര്‍ധിപ്പിച്ചത്. പണപ്പെരുപ്പ ഭീഷണി നിയന്ത്രിക്കുന്നതിനും നേരിടുന്നതിന്റെയും ഭാഗമായി ഇനിയും അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാനിരിക്കെ 2022, 2023 വര്‍ഷത്തേക്കുള്ള അമേരിക്കയുടെ ജിഡിപി വളര്‍ച്ചയുടെ അനുമാനം താഴ്ത്തിയതും തിരിച്ചടിയായി. കൂടാതെ വര്‍ഷാവസാനത്തോടെ പലിശ നിരക്ക് 2.80 ശതമാനമാകും എന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. ഈ അനുമാനം 3.40 ശതമാനത്തിലേക്ക് ഉയര്‍ത്തി. അതായത് ഈ വര്‍ഷം ഇനിയും 1.75 ശതമാനം കൂടി അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിക്കാനുള്ള സാധ്യത തെളിയുന്നു. ഇത് വികസ്വര രാജ്യങ്ങളില്‍ നിന്നും വിദേശ നിക്ഷേപകരെ പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്ന ഘടകമാകും.
- വിദേശ നിക്ഷേപകരുടെ ശമനമില്ലാതെയുള്ള വില്പന. ഈമാസം പകുതി പൂര്‍ത്തിയാകുമ്പോള്‍ തന്നെ 24,949 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. അമേരിക്കയില്‍ പലിശ നിരക്ക് ഉയരുന്നതും ഡോളര്‍ ശക്തമാകുന്നതും വീണ്ടും വിദേശ നിക്ഷേപകരുടെ വില്പനയുടെ തോത് ഉയര്‍ത്തിയേക്കും.
- ആഗോള വിപണികളിലേയും ഇടിവ്. ഏഷ്യന്‍ വിപണികള്‍ തകര്‍ച്ച നേരിട്ടത്, നേട്ടത്തോടെ ആരംഭിച്ചിട്ടും ആഭ്യന്തര ഓഹരി വിപണിയില്‍ വില്പന സമ്മര്‍ദത്തിന് തുടക്കമിടുന്ന ഘടകമായി.
- സാമ്പത്തികമാന്ദ്യത്തിന്റെ ആശങ്ക- യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് വര്‍ധിപ്പിക്കാനുള്ള ഭാവി നടപടികള്‍ പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ ഉപകരിച്ചേക്കുമെങ്കിലും ആഗോള സാമ്പത്തിക ശക്തിയായ അമേരിക്കയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ശക്തമാകുന്നു.
- ടെക്നിക്കല്‍ ദുര്‍ബലാവസ്ഥ- മാര്‍ച്ച് മാസത്തില്‍ രേഖപ്പെടുത്തിയ നിഫ്റ്റി സൂചികയിലെ 15,671 എന്ന നിലവാരം ശക്തമായ പിന്തുണ നല്‍കുന്നതായിരുന്നു. നിരവധി തവണ ഈ നിലവാരത്തിലേക്ക് സൂചിക എത്തിയപ്പോഴും പിന്തുണ സ്വീകരിച്ച് തിരികെ കയറിയിരുന്നു. എന്നാല്‍ ഇന്നത്തെ വ്യാപാരത്തിനിടെ ഈ നിലവാരം തകര്‍ക്കപ്പെട്ടപ്പോള്‍ കടുത്ത വില്പന സമ്മര്‍ദം അധികമായി രൂപപ്പെട്ടത് സൂചികകളെ ഒരു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് തള്ളിവിടുന്നതിന് കാരണമായി. ഇതിനോടകം 15,400-ലെ സപ്പോര്‍ട്ട് തകര്‍ക്കപ്പെട്ടു കഴിഞ്ഞത് പ്രതികൂലമാണ്. ദുര്‍ബലാവസ്ഥ തുടര്‍ന്നാല്‍ 15,100-ലേക്ക് നിഫ്റ്റി പതിക്കാനും സാധ്യതയുണ്ട്.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കാര്യമായ ചെറുത്തുനില്‍പ്പ് പ്രകടിപ്പിച്ച എഫ്എംസിജി ഓഹരി സൂചികയില്‍ 0.57 ശതമാനം മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്. അതേസമയം 5.24 ശതമാനം ഇടിഞ്ഞ മെറ്റല്‍ സൂചികയാണ് കനത്ത തിരിച്ചടി നേരിട്ടത്. മീഡിയ വിഭാഗം സൂചിക 3 ശതമാനത്തിലധികവും നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിനാന്‍ഷ്യല്‍ സര്ീവസസ്, ഐടി, പിഎസ്യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, റിയാല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നീ ഓഹരി സൂചികകളില്‍ 2 ശതമാനത്തിലേറെയും തിരിച്ചടി നേരിട്ടു.
- നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ നെസ്്ലെ ഇന്ത്യ +0.50 %, ബ്രിട്ടാണിയ +0.17 % വീതവും ഉയര്‍ച്ച രേഖപ്പെടുത്തി.
- നഷ്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ ഹിന്‍ഡാല്‍കോ -6.74 %, ടാറ്റ സ്റ്റീല്‍ -6.35 %, ഒഎന്‍ജിസി -5.42 %, കോള്‍ ഇന്ത്യ -5.39 %, ടാറ്റ മോട്ടോര്‍സ് -5.10 %, ടെക് മഹീന്ദ്ര -4.44 %, യുപിഎല്‍ -4.37 %, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് -4.25 %, ഭാരതി എയര്‍ടെല്‍ -4.19 %, വിപ്രോ -4.15 % വീതവും ഇടിഞ്ഞു.
എന്‍സ്ഇയില്‍ വ്യാഴാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,150 ഓഹരികളില്‍ 288 എണ്ണം മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ബാക്കിയുള്ളവയില്‍ 1,814 ഓഹരികള്‍ നഷ്ടത്തോടെയും 48 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താനാകാതെയും വ്യാപാരം അവസാനിപ്പിച്ചു. ആകെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.16-ലേക്ക് കൂപ്പുകുത്തി. ഇത് വിപണിയില്‍ 'കരടി'കളുടെ ആധിപത്യത്തെ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം എഡി അനുപാതം 1.15 നിലവാരത്തിലായിരുന്നു.
ഇതിനിടെ 14 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയപ്പോള്‍ 267 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും പതിച്ചു. 53 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 147 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും വ്യാപാരം അവസാനിപ്പിച്ചു.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications