പകർച്ചവ്യാധികൾക്കിടയിൽ കടം വർദ്ധിച്ചതിനാൽ കിട്ടാക്കടങ്ങൾ കുതിച്ചുയരുമെന്ന് സെൻട്രൽ ബാങ്ക് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇന്ത്യൻ ഓഹരികൾ തിങ്കളാഴ്ച ഇടിഞ്ഞു. ദൈനംദിന കൊറോണ വൈറസ് കേസുകളിൽ റെക്കോർഡ് കുതിച്ചുചാട്ടവും ഇന്നത്തെ വിപണി വികാരത്തെ സ്വാധീനിച്ചു. സെൻസെക്സ് 194 പോയിൻറ് കുറഞ്ഞ് 37,935 ലും നിഫ്റ്റി 62 പോയിന്റ് നഷ്ടത്തിൽ 11,132ലും ക്ലോസ് ചെയ്തു. ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടിസിഎസ്, അൾട്രാടെക് സിമൻറ് എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
2021 മാർച്ചോടെ കിട്ടക്കടം മൊത്തം വായ്പയുടെ 15 ശതമാനമായി ഉയരുമെന്ന് റിസർവ് ബാങ്ക് (ആർബിഐ) വെള്ളിയാഴ്ച വൈകുന്നേരം പുറത്തുവിട്ട റിപ്പോർട്ടിനെത്തുടർന്നാണ് ബാങ്കിംഗ് ഓഹരികൾ ഇടിഞ്ഞത്. നിഫ്റ്റി ബാങ്കിംഗ് സൂചിക 3.5 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി ഫിൻ സർവീസസ് സൂചിക 2.4 ശതമാനം ഇടിഞ്ഞു.
ഓഹരി വിപണിയിൽ ഇന്ന് നേരിയ നേട്ടത്തിൽ തുടക്കം, കുതിപ്പ് ഓയിൽ ആൻഡ് ഗ്യാസ് സൂചികയിൽ
കിട്ടക്കട വ്യവസ്ഥ കുത്തനെ ഉയർന്നതിനാൽ ഐസിഐസിഐ ബാങ്ക് ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തി. മാനേജിംഗ് ഡയറക്ടർ ആദിത്യ പുരി ജൂലൈ 21 ന് ശേഷം 843 കോടി രൂപയുടെ ബാങ്കിന്റെ ഓഹരികൾ വിറ്റതിനെ തുടർന്ന് എച്ച്ഡിഎഫ്സി ബാങ്കിനും 3.5 ശതമാനം നഷ്ടം നേരിട്ടു.
അതേസമയം, നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ എന്നിവ മാത്രമാണ് യഥാക്രമം 1.8 ശതമാനം, 0.35 ശതമാനം വർധനവ് രേഖപ്പെടുത്തിയത്. നിഫ്റ്റി ഫാർമ, നിഫ്റ്റി റിയൽറ്റി എന്നിവയ്ക്കും 1.5 ശതമാനം വീതം നഷ്ടം രേഖപ്പെടുത്തി.
ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കും, സെൻസെക്സ് 38000 ലെവൽ വീണ്ടെടുത്തു