ബെഞ്ച്മാർക്ക് സൂചികകൾ ഇൻട്രാഡേയിലെ താഴ്ന്ന നിലയിൽ നിന്ന് മികച്ച തിരിച്ചുവരവ് നടത്തി. തുടർച്ചയായ പത്താം ദിവസവും നിഫ്റ്റി 11950 ന് മുകളിലേയ്ക്ക് ഉയർന്നു. 15:30ന് സെൻസെക്സ് 169.23 പോയിൻറ് അഥവാ 0.42 ശതമാനം ഉയർന്ന് 40794.74 ൽ എത്തി. നിഫ്റ്റി 36.50 പോയിൻറ് അഥവാ 0.31 ശതമാനം ഉയർന്ന് 11971 ൽ എത്തി. ഏകദേശം 1202 ഓഹരികൾ ഇന്ന് മുന്നേറി, 1439 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 160 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
തുടർച്ചയായ എട്ടാം ദിവസവും ഓഹരി വിപണിയിൽ മിന്നും പ്രകടനം; ഐടി ഓഹരികൾ തിളങ്ങി
ബജാജ് ഫിൻസെർവ്, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. വിപ്രോ, എൻടിപിസി, ഒഎൻജിസി, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ബാങ്ക്, എഫ്എംസിജി, മെറ്റൽ എന്നിവ ഒഴികെയുള്ള മേഖല സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇ സ്‌മോൾകാപ്പ് സൂചിക നേരിയ നഷ്ടത്തിൽ അവസാനിക്കുകയും മിഡ്‌ക്യാപ് സൂചിക 0.5 ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു.
അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 10.3 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവചനം നടത്തി.
ഓഹരി വിപണിയിൽ ഇന്ന് നേട്ടം; എസ്‌ബിഐ, വിപ്രോ ഓഹരികൾക്ക് മുന്നേറ്റം