അസ്ഥിരമായ വ്യാപാരത്തിന് ശേഷം ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് ഉയർന്നു. ഇന്നത്തെ ഏറ്റവും മികച്ച പ്രകടന സൂചികയായി നിഫ്റ്റി റിയൽറ്റി തുടർന്നു. ഒബ്റോയ് ഓഹരികൾ 4 ശതമാനത്തിലധികം ഉയർന്നു. അതേസമയം, എച്ച്‌സിഎൽ ടെക്നോളജീസ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ബ്രിട്ടാനിയയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ഇന്ത്യൻ രൂപ ഇന്ന് താഴ്ന്നു. യുഎസ് ഡോളറിനെതിരെ രൂപ 73.46 ൽ അവസാനിച്ചു. തിങ്കളാഴ്ച ഇത് 73.37 ആയിരുന്നു.
ബാങ്കിംഗ് സൂചിക മുന്നേറിയതോടെ ഇന്ത്യൻ സൂചികകൾ പ്രധാനമായും ഇന്ന് ഐടി ഓഹരികളെയും ചില ഫിനാൻസ് ഓഹരികളെയും ആശ്രയിച്ചാണ് മുന്നേറിയത്. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ് എന്നിവ ഇന്നത്തെ വ്യാപാരത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകി. സെൻസെക്സ് 113 പോയിന്റ് ഉയർന്ന് 40,544 എന്ന നിലയിലും നിഫ്റ്റി 24 പോയിന്റ് ഉയർന്ന് 11,897 ലും എത്തി.

നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ യഥാക്രമം 0.6 ശതമാനവും 0.4 ശതമാനവും ഉയർന്നു. മേഖല സൂചികകളിൽ നിഫ്റ്റി റിയൽറ്റി നാല് ശതമാനവും നിഫ്റ്റി ഐടി 1.4 ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫാർമ എന്നിവ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി എനർജി ഒരു ശതമാനവും നിഫ്റ്റി എഫ്എംസിജി 0.3 ശതമാനവും നഷ്ടം രേഖപ്പെടുത്തി. മെറ്റൽ, പിഎസ്‌യു ബാങ്ക് സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
എച്ച്.സി.എൽ ടെക്ക്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബ്രിട്ടാനിയ, ഒ.എൻ.ജി.സി, ഐ.ഒ.സി, ഗെയിൽ എന്നിവ നഷ്ടത്തിന് നേതൃത്വം നൽകി.


Click it and Unblock the Notifications