ഓഹരിയൊന്നിന് 100 രൂപ വീതം ലാഭവിഹിതം! എല്ലാ കണ്ണുകളും ഈ സ്‌മോള്‍ കാപ്പ് കമ്പനിയിലേക്ക്

ഓഹരി വിപണിയില്‍ നിന്നും പൈസയുണ്ടാക്കാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് 'ഡിവിഡന്റ്' അഥവാ ലാഭവിഹിതം. മികച്ച ലാഭവിഹിതം നല്‍കുന്ന ഓഹരികളില്‍ നിക്ഷേപം നടത്തിയാല്‍ കൃത്യമായ ഇടവേളകളില്‍ പണം അക്കൗണ്ടിലെത്തും. ഇതേ കാരണംകൊണ്ട് ഡിവിഡന്റ് ഓഹരികള്‍ക്ക് സമീപകാലത്ത് പ്രചാരം കുത്തനെ വര്‍ധിക്കുകയാണ്.

ഉയര്‍ന്ന ലാഭവിഹിതം നല്‍കുന്ന ഓഹരികള്‍ ഏതൊക്കെ? അടുത്ത ചോദ്യമിതായിരിക്കും. ഓഹരിയൊന്നിന് 100 രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ച ഹോക്കിന്‍സ് കുക്കേഴ്‌സാണ് ഏറ്റവുമൊടുവില്‍ നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഓഹരിയൊന്നിന് 100 രൂപ വീതം ലാഭവിഹിതം! എല്ലാ കണ്ണുകളും ഈ സ്‌മോള്‍ കാപ്പ് കമ്പനിയിലേക്ക്

ഹോക്കിന്‍സ് കുക്കേഴ്‌സിനെ അറിയില്ലേ? പ്രഷര്‍ കുക്കറുകളും അടുക്കള ഉപകരണങ്ങളും നിര്‍മിക്കുന്ന സ്‌മോള്‍ കാപ്പ് കമ്പനിയാണിത്. വിപണി മൂല്യം 3,376.75 കോടി രൂപ.

നാലാം പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിക്ഷേപകരുടെ കൈവശമുള്ള ഓരോ ഓഹരിക്കും 100 രൂപ വീതം ഡിവിഡന്റ് നല്‍കാനുള്ള കമ്പനിയുടെ തീരുമാനം. 10 രൂപ മുഖവില അടിസ്ഥാനപ്പെടുത്തുമ്പോള്‍ 1,000 ശതമാനമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ലാഭവിഹിതം.

'2023 സാമ്പത്തിക വര്‍ഷത്തിലെ പ്രകടനം അടിസ്ഥാനപ്പെടുത്തി 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 100 രൂപ വീതം ഡിവിഡന്റ് നല്‍കാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 9 -ന് നിക്ഷേപകര്‍ പങ്കെടുക്കുന്ന 63 -മത് വാര്‍ഷിക പൊതുയോഗമാണ് ഡിവിഡന്റ് വിഷയത്തില്‍ അന്തിമ അംഗീകാരം നല്‍കുക. പ്രസ്തുത ലാഭവിഹിതം സെപ്തംബര്‍ 8 -നകം കൈമാറാനാണ് ആലോചന', ഹോക്കിന്‍സ് കുക്കേഴ്‌സ് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.

ഓഹരിയൊന്നിന് 100 രൂപ വീതം ലാഭവിഹിതം! എല്ലാ കണ്ണുകളും ഈ സ്‌മോള്‍ കാപ്പ് കമ്പനിയിലേക്ക്

മാര്‍ച്ച് പാദം 253.85 കോടി രൂപയാണ് കമ്പനി അറ്റവരുമാനം രേഖപ്പെടുത്തിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ 6.61 ശതമാനം ഇടിവ് കാണാം. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 271.83 കോടി രൂപയായിരുന്നു അറ്റവരുമാനം. ഇതേസമയം, 2023 മാര്‍ച്ചില്‍ അറ്റാദായം 6.69 ശതമാനം വര്‍ധിച്ച് 22.80 കോടി രൂപയായി. മുന്‍വര്‍ഷമിത് 21.37 കോടി രൂപയായിരുന്നു.

ഡിസംബര്‍ - മാര്‍ച്ച് കാലയളവില്‍ കമ്പനിയുടെ പ്രതിയോഹരി വരുമാനം 43.12 രൂപയിലാണ് എത്തിനില്‍ക്കുന്നത്. മുന്‍വര്‍ഷം ഇതേകാലഘട്ടത്തില്‍ 40.42 രൂപയായിരുന്നു ഹോക്കിന്‍സ് കുക്കേഴ്‌സിന്റെ 'ഇപിഎസ്'.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പൂര്‍ണചിത്രം പരിശോധിച്ചാല്‍ 1,005.79 കോടി രൂപ അറ്റവരുമാനം കമ്പനി കയ്യടക്കുന്നുണ്ട് (2022 -ല്‍ 958.01 കോടി രൂപ). അറ്റാദായം 94.78 കോടി രൂപയായും ഉയര്‍ന്നു (2022 -ല്‍ 83.89 കോടി രൂപ).

ബുധനാഴ്ച്ച 6,385.90 രൂപയെന്ന നിലയിലാണ് ഹോക്കിന്‍സ് കുക്കേഴ്‌സ് ഓഹരിയിടപാടുകള്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 6,572.75 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 4,932.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. മാര്‍ച്ച് പാദത്തിലെ കണക്കുകള്‍ പ്രകാരം ഹോക്കിന്‍സ് കുക്കേഴ്‌സില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 0.36 ശതമാനവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 17.30 ശതമാനവും വീതം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ 56.03 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ പക്കലാണ്. ചെറുകിട നിക്ഷേപകരുടെ കൈവശം 26.29 ശതമാനം ഓഹരികളും കിടക്കുന്നു.

 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X