ആഗോള സൂചകങ്ങളുടെ പിന്തുണയിൽ ഇന്ന് ഇന്ത്യൻ സൂചികകൾ നേരിയ തോതിൽ ഉയർന്നു. രാവിലെ 09:16ന് സെൻസെക്സ് 63.67 പോയിൻറ് അഥവാ 0.17% ഉയർന്ന് 36550.95 ൽ എത്തി, നിഫ്റ്റി 13.30 പോയിൻറ് അഥവാ 0.12% ഉയർന്ന് 10777 ൽ എത്തി. 595 ഓളം ഓഹരികൾ രാവിലെ മുന്നേറിയപ്പോൾ 448 ഓഹരികൾ ഇടിഞ്ഞു. 71 ഓഹരികൾക്ക് മാറ്റമില്ല. പ്രീ-ഓപ്പണിംഗ് സെഷനിൽ സെൻസെക്സ് 75.66 പോയിൻറ് അഥവാ 0.21% ഉയർന്ന് 36562.94 ൽ എത്തി, നിഫ്റ്റി 39.10 പോയിൻറ് അഥവാ 0.36% ഉയർന്ന് 10802.80ലും എത്തി.
സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് ഇടിവ്; കോൾ ഇന്ത്യയ്ക്ക് കനത്ത നഷ്ടം
എൻബിഎഫ്‌സിയിലെ പ്രധാന ഓഹരിയായ ബജാജ് ഫിനാൻസ് രാവിലെ തന്നെ 2 ശതമാനത്തോളം ഉയർന്നു. പ്രീ-ഓപ്പണിംഗ് ട്രേഡിൽ ബിഎസ്‌ഇയിൽ ഓഹരി വില ഒരു ശതമാനം ഉയർന്ന് ഒരു ഓഹരിക്ക് 3140 രൂപയായി. കമ്പനിയുടെ വാർഷിക അറ്റാദായം 19.4 ശതമാനം വർധിച്ച് കോവിഡ് 19 നിടയിലും 948.1 കോടി രൂപയായി ഉയർന്നിരുന്നു.
ജൂൺ 30 വരെ 20,000 കോടി രൂപയാണ് ബജാജ് ഫിനാൻസിലെ നിക്ഷേപം. 32.6 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 15,084 കോടി രൂപയായിരുന്നു. ജൂൺ അവസാനിച്ച പാദത്തിൽ കമ്പനിയുടെ വായ്പ 76.7 ശതമാനം ഇടിഞ്ഞ് 1.7 മില്യൺ രൂപയായി. കഴിഞ്ഞ വർഷം ഇത് 7.3 മില്യൺ രൂപയായിരുന്നു.
ബജാജ് ഫിനാൻസ്, ഇൻഫി, ബജാജ് ഫിൻസെർവ്, ബജാജ് ഓട്ടോ, ടിസിഎസ്, ഏഷ്യൻ പെയിന്റ്, എച്ച്സിഎൽ ടെക്ക്, ടെക്ക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് രാവിലെ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. പവർഗ്രിഡ്, ഒൻജിസി, എം ആൻഡ് എം, ടാറ്റാ സ്റ്റീൽസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ രാവിലെ ഇടിവ് രേഖപ്പെടുത്തി.
ഓട്ടോ, ഐടി ഓഹരികളുടെ മികച്ച പ്രകടനം; ഓഹരി വിപണിയിൽ ഇന്ന് നേട്ടം