മുംബൈ: വെള്ളിയാഴ്ച്ച വലിയ ചലനങ്ങളില്ലാതെ വിപണി വ്യാപാരം തുടങ്ങി. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 52,320 പോയിന്റിലാണ് ചുവടുവെയ്ക്കുന്നത്. മറുഭാഗത്ത് എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,700 മാര്‍ക്കില്‍ തിരിച്ചെത്താന്‍ ശ്രമം നടത്തുന്നുണ്ട്.
ഐസിഐസിഐ ബാങ്ക് (0.82 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (0.78 ശതമാനം), റിലയന്‍സ് (0.59 ശതമാനം), ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ (0.52 ശതമാനം), മാരുതി സുസുക്കി (0.51 ശതമാനം), ഏഷ്യന്‍ പെയിന്റ്സ് (0.51 ശതമാനം) ഓഹരികളാണ് സെന്‍സെക്സില്‍ മുന്നിലുള്ളത്. ടെക്ക് മഹീന്ദ്ര (-0.94 ശതമാനം), ടിസിഎസ് (-0.92 ശതമാനം), പവര്‍ഗ്രിഡ് (-0.61 ശതമാനം), ഇന്‍ഫോസിസ് (-0.59 ശതമാനം), എച്ച്സിഎല്‍ ടെക്നോളജീസ് (-0.50 ശതമാനം), ടാറ്റ സ്റ്റീല്‍ (-0.40 ശതമാനം) ഓഹരികള്‍ നഷ്ടം നേരിടുന്നവരുടെ പട്ടികയിലും രാവിലെ മുന്നിലുണ്ട്.

വോഡഫോണ്‍ ഐഡിയ ഓഹരികളില്‍ ഇന്നും തകര്‍ച്ച തുടരുകയാണ്. ഇന്നലെ 9 ശതമാനം തകര്‍ച്ച കുറിച്ച വോഡഫോണ്‍ ഐഡിയ രാവിലെ 1.5 ശതമാനം താഴേക്ക് പോയി. 8,200 കോടി രൂപയുടെ സ്പെക്ട്രം കുടിശ്ശികയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോട് 1 വര്‍ഷത്തെ മോറട്ടോറിയം കാലാവധി കമ്പനി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി റിയല്‍റ്റിയാണ് മുന്നില്‍. 0.9 ശതമാനം മുന്നേറ്റം സൂചിക പ്രകടമാക്കുന്നു. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപ് 'ഫ്ളാറ്റായി' തുടരുകയാണ്. മിഡ്ക്യാപില്‍ ലാഭമെടുപ്പ് കാര്യമായി സംഭവിക്കുന്നുണ്ട്. ബിഎസ്ഇ സ്മോള്‍ക്യാപ് 0.5 ശതമാനം നേട്ടത്തിലാണ് രാവിലെ വ്യാപാരം നടത്തുന്നത്. തുടര്‍ച്ചയായി മൂന്നാം ദിനമാണ് സ്മോള്‍ക്യാപ് സൂചിക ബെഞ്ച്മാര്‍ക്ക് സൂചികകളെ കടത്തിവെട്ടി വ്യാപാരം ആരംഭിച്ചിരിക്കുന്നതും.
ആഗോള വിപണികള്‍
എസ് ആന്‍ഡ് പി 500, നാസ്ദാഖ്, ഡൗ ജോണ്‍സ് എന്നീ മൂന്ന് പ്രമുഖ അമേരിക്കന്‍ വിപണി സൂചികകളും നേട്ടത്തിലാണ് നടപ്പു വര്‍ഷം ആദ്യ പാദം പിന്നിട്ടത്. കൂട്ടത്തില്‍ എസ് ആന്‍ഡ് പി 500 ആകട്ടെ, തുടര്‍ച്ചയായി ആറാം ദിനവും റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. വ്യാഴാഴ്ച്ച ഡൗണ്‍ ജോണ്‍സ് 0.38 ശതമാനമാണ് മുന്നേറിയത്; 0.52 ശതമാനം നേട്ടം കണ്ടെത്താന്‍ എസ് ആന്‍ഡ് പി 500 -ന് സാധിച്ചു. നാസ്ദാഖില്‍ 0.13 ശതമാനം നേട്ടം ദൃശ്യമായി.
വെള്ളിയാഴ്ച്ച ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ജപ്പാന്റെ നിക്കെയ് സൂചിക 0.34 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഓസ്ട്രേലിയയിലെ എഎസ്എക്സ് 200, ദക്ഷിണ കൊറിയയിലെ കോസ്പി സൂചികകള്‍ 0.25 ശതമാനം വീതം നേട്ടത്തില്‍ ഇടപാടുകള്‍ തുടരുകയാണ്. ഇതേസമയം, ഹോങ്കോങ്ങിലെ ഹാങ്സെങ് സൂചിക മാത്രം രാവിലെ 0.9 ശതമാനം തകര്‍ച്ച രേഖപ്പെടുത്തി.
ചരക്കുകളുടെ നില പരിശോധിച്ചാല്‍, അസംസ്കൃത എണ്ണവില 2 ശതമാനം ഉയര്‍ന്നു. ബാരലിന് 75.84 ഡോളര്‍ നിരക്കിലാണ് ബ്രെന്‍ഡ് ക്രൂഡ് വെള്ളിയാഴ്ച്ച വ്യാപാരം തുടങ്ങിയത്. എണ്ണ വിതരണം കുറയ്ക്കാനുള്ള നീക്കത്തിന് യുഎഇ തടസം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഓപെക് പ്ലസ് വെള്ളിയാഴ്ച്ച ഉന്നതതല യോഗം ചേരും.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത

എയർടെൽ ഒന്നാം പാദ ഫലം ഇന്ന്: ബ്രോക്കറേജ് വിലയിരുത്തലുകളും നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന മാറ്റങ്ങളും

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!



Click it and Unblock the Notifications