മുംബൈ: ബുധനാഴ്ച്ച വലിയ ചലനങ്ങളില്ലാതെ വിപണി വ്യാപാരം തുടങ്ങി. ആഗോള വിപണികളില്‍ കാര്യമായ സംഭവവികാസങ്ങളില്ലാത്തതാണ് ഇന്ത്യന്‍ സൂചികകളുടെ മെല്ലപ്പോക്കിന് കാരണം. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 50 പോയിന്റ് ഇടറി 52,220 എന്ന നില രേഖപ്പെടുത്തി. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,750 മാര്‍ക്കിന് താഴേക്ക് വീണിട്ടുണ്ട്.
സെന്‍സെക്സില്‍ അള്‍ട്രാടെക്ക് സിമന്റാണ് ഏറ്റവും പിന്നില്‍. 1 ശതമാനം തകര്‍ച്ച അള്‍ട്രാടെക്ക് ഓഹരികളില്‍ കാണാം. മറുപക്ഷത്ത് 1 ശതമാനം നേട്ടവുമായി ഓഎന്‍ജിസി ബോംബെ സൂചികയില്‍ മുന്നിലുണ്ട്.

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളിലും സമ്മിശ്ര വികാരമാണ് ഉടലെടുക്കുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ബാങ്ക് സൂചിക 0.4 ശതമാനം വരെ തകര്‍ച്ച കുറിക്കുന്നു. വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ രാവിലെ കടത്തിവെട്ടുന്നുണ്ട്. ബിഎസ്ഇ മിഡ്ക്യാപ് 0.3 ശതമാനവും സ്മോള്‍ക്യാപ് 0.6 ശതമാനവും വീതം മുന്നേറുന്നു. ഇന്ന് 37 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടാനിരിക്കുന്നത്. ഗെയില്‍ ഇന്ത്യ, ബാറ്റ ഇന്ത്യ, ബജാജ് ഹെല്‍ത്ത്കെയര്‍, സ്റ്റാര്‍ സിമന്റ് തുടങ്ങിയ പ്രമുഖര്‍ ഇക്കൂട്ടത്തിലുണ്ട്.
ഇന്ധനവില
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് എണ്ണക്കമ്പനികള്‍ ബുധനാഴ്ച്ച കൂട്ടിയത്. ഇതോടെ മെയ് 4 -ന് ശേഷം 22 തവണ ഇന്ത്യയില്‍ ഇന്ധനവില കൂട്ടി. നേരത്തെ, കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമാസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതു മുന്‍നിര്‍ത്തി 18 ദിവസം പെട്രോള്‍, ഡീസല്‍ വില മാറിയിരുന്നില്ല.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ ബാരല്‍ വില 71 ഡോളര്‍ തൊട്ട സാഹചര്യത്തിലാണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഉയരുന്നത്. ഇന്നത്തെ വിലവര്‍ധനവോടെ ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 95.56 രൂപയായി. ഡീസലിന് വില 86.47 രൂപയും. ഈ മാസം മാത്രം പെട്രോളിന് 1.07 രൂപയും ഡീസലിന് 1.09 രൂപയും വീതം വില കൂടിയിട്ടുണ്ട്.
ക്രിപ്റ്റോ വിപണി
ക്രിപ്റ്റോ വിപണിയില്‍ തകര്‍ച്ച തുടരുകയാണ്. ക്രിപ്റ്റോ ഇടപാടുകള്‍ക്ക് അമേരിക്ക കര്‍ശന നിയന്ത്രണം ആലോചിക്കുന്ന പശ്ചാത്തലത്തില്‍ ക്രിപ്റ്റോ നാണയങ്ങള്‍ വീണ്ടും തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബിറ്റ്കോയിന് 32,000 ഡോളറിന് താഴേക്ക് പോയി. മറ്റു പ്രമുഖ ഡിജിറ്റല്‍ കോയിനുകളായ ഈഥറും ഡോജ്കോയിനും നഷ്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്.
ഏപ്രിലില്‍ 65,000 ഡോളര്‍ എന്ന സര്‍വകാല റെക്കോര്‍ഡ് കുറിച്ചതിന് ശേഷമാണ് ബിറ്റ്കോയിന്റെ ഇപ്പോഴത്തെ പിന്‍വാങ്ങല്‍. ബുധനാഴ്ച്ച എഥീറിയത്തിന്റെ വില 8 ശതമാനം ഇടിഞ്ഞ് 2,500 ഡോളറിലെത്തി. ഡോജ്കോയിന് (ഡോഗി) 0.31 ഡോളര്‍ നിലവാരത്തിലും ചുറ്റിത്തിരിയുകയാണ്. എക്സ്ആര്‍പി, ലൈറ്റ്കോയിന് തുടങ്ങിയവയും 24 മണിക്കൂറിനിടെ 4 ശതമാനം തകര്‍ന്നു.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications