ധനമന്ത്രിയുടെ പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും നേട്ടം ഓഹരി വിപണിയിൽ പ്രകടമായില്ല. ബെഞ്ച്മാർക്ക് സൂചികകൾ തുടർച്ചയായ എട്ട് ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 12700 ന് താഴേയ്ക്ക് എത്തി. സെൻസെക്സ് 236.48 പോയിൻറ് അഥവാ 0.54 ശതമാനം ഇടിഞ്ഞ് 43357.19 ൽ എത്തി. നിഫ്റ്റി 58.40 പോയിൻറ് അഥവാ 0.46 ശതമാനം ഇടിഞ്ഞ് 12690.80 ൽ എത്തി.
നേട്ടവും നഷ്ടവും
ഏകദേശം 1531 ഓഹരികൾ ഇന്ന് മുന്നേറി, 1117 ഓഹരികൾ ഇടിഞ്ഞു, 185 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. എസ്‌ബിഐ, കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, എൻടിപിസി എന്നിവയ്ക്കാണ് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ടത്. ഗ്രാസിം, എച്ച്.യു.എൽ, ശ്രീ സിമൻറ്സ്, ഹിൻഡാൽകോ, ഐ.ടി.സി തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. മേഖല സൂചികകളിൽ ബാങ്ക്, മെറ്റൽ മറ്റ് ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾകാപ്പ് സൂചികകൾ 0.5, 1.2 ശതമാനം വീതം ഉയർന്നു.
വീട് വാങ്ങാന്‍ പോവുകയാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ
ധനമന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ദ്രവ്യത, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം, അടിസ്ഥാന സൌകര്യ വികസനം എന്നിവയെ ലക്ഷ്യം വച്ചുള്ളവയായിരുന്നു. പ്രൈമറി റെസിഡൻഷ്യൽ യൂണിറ്റുകൾ രണ്ട് കോടി രൂപ വരെ വാങ്ങുന്നതിനുള്ള നികുതിയിളവുകളുമായി പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലുള്ള അധിക വിഹിതം, പുതിയ വീട് വാങ്ങുന്നതിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കുകയും റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ആശ്വാസം നൽകുകയും ചെയ്യുന്നതാണ്.
ചരിത്രത്തിൽ ആദ്യമായി സെൻസെക്സ് 43,000 കടന്നു, നിഫ്റ്റി 12,600 ന് മുകളിൽ
നേട്ടങ്ങൾ ആർക്ക്?
നികുതി ഇളവുകൾ പ്രഖ്യാപിച്ച ധനമന്ത്രിയുടെ പുതിയ നടപടികൾ ഡെവലപ്പർമാരിലും വീട് വാങ്ങുന്നവരിലും നല്ല സ്വാധീനം ചെലുത്തും. മാത്രമല്ല ശക്തമായ വീണ്ടെടുക്കൽ വീടുകളുടെ ആവശ്യം ഉറപ്പാക്കുകയും ചെയ്യും. രാസവളങ്ങൾക്കായി 65,000 കോടി രൂപ സബ്‌സിഡി പ്രഖ്യാപിക്കുന്നത് ഗ്രാമീണ, കാർഷിക മേഖലകളെ സഹായിക്കും.
വാക്സിൻ പ്രതീക്ഷയിൽ ഓഹരി വിപണി റെക്കോർഡ് നേട്ടത്തിൽ; ഐടി, ഫാർമ ഓഹരികൾ മുങ്ങി താഴ്ന്നു