മുംബൈ: വ്യാഴാഴ്ച്ച നേരിയ നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. ഏഷ്യന്‍ വിപണികളിലെ പോസിറ്റീവ് വികാരം ഇന്ത്യന്‍ സൂചികകളിലും പ്രതിഫലിക്കുന്നുണ്ട്. രാവിലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 160 പോയിന്റ് വര്‍ധിച്ച് 52,100 എന്ന നിലയിലേക്കെത്തി. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിലാകട്ടെ, നിഫ്റ്റി ഫിഫ്റ്റി സൂചിക 15,700 മാര്‍ക്കിലും ചുറ്റിത്തിരിയുന്നു.
രാവിലെ സെന്‍സെക്സില്‍ പവര്‍ ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, ടെക്ക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫൈനാന്‍സ് ഓഹരികളാണ് മുന്നേറുന്നത്. 1 ശതമാനം നേട്ടം ഇവരില്‍ കാണാം.
വില്‍ക്കപ്പെടുന്ന ഓഹരികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തുമ്പോള്‍ വോഡഫോണ്‍ ഐഡിയ, അദാനി പവര്‍, ടാറ്റ പവര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവരാണ് രാവിലെ മുന്നില്‍.

വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ എഫ്എംസിജി ഒഴികെ മറ്റെല്ലാവരും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കൂട്ടത്തില്‍ നിഫ്റ്റി ലോഹം 1.3 ശതമാനം മുന്നേറുന്നു. വിശാല വിപണികളും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കൊപ്പം ചുവടുവെയ്ക്കുന്നുണ്ട്. രാവിലെ ബിഎസ്ഇ മിഡ്ക്യാപ് 0.85 ശതമാനവും സ്മോള്‍ക്യാപ് 1.32 ശതമാനവും വീതം നേട്ടം കയ്യടക്കി. 64 കമ്പനികളാണ് ഇന്ന് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടാന്‍ ഒരുങ്ങുന്നത്. സെഞ്ച്വറി പ്ലൈബോര്‍ഡ്സ്, മാസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്സ്, എന്‍എച്ച്പിസി, സെയില്‍ തുടങ്ങിയ പ്രമുഖര്‍ പട്ടികയിലുണ്ട്.
ഇന്ധനവില
വ്യാഴാഴ്ച്ച ഇന്ധനവില മാറിയില്ല. രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോള്‍ ലീറ്ററിന് 95.56 രൂപയും ഡീസല്‍ ലീറ്ററിന് 86.47 രൂപയുമായി വില തുടരുന്നു. മുംബൈയില്‍ 1 ലീറ്റര്‍ പെട്രോളിന് 101.76 രൂപയാണ് നിരക്ക്. ഡീസല്‍ നിരക്ക് 94 രൂപയും.
മെയ് ആദ്യവാരത്തിന് ശേഷം 20 തവണയാണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചത്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലം രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിന് വഴിയൊരുക്കുന്നു. ഇന്ധനങ്ങള്‍ക്ക് കേന്ദ്രവും സംസ്ഥാനങ്ങളും ചുമത്തുന്ന ഉയര്‍ന്ന നികുതിയും വില കുത്തനെ ഉയരാനുള്ള കാരണമാണ്.
നിലവില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ പെട്രോള്‍ വില 100 രൂപ കടന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ് പണപ്പെരുപ്പം കൂട്ടുമെന്ന ആശങ്ക സാമ്പത്തിക വിദഗ്ധര്‍ അറിയിക്കുന്നുണ്ട്.
ക്രിപ്റ്റോ വിപണി
വ്യാഴാഴ്ച്ച താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ് ക്രിപ്റ്റോകറന്‍സികള്‍ കാഴ്ച്ചവെക്കുന്നത്. ബിറ്റ്കോയിനടക്കം ലോകത്തെ ഏറ്റവും പ്രചാരമുള്ള 10 ഡിജിറ്റല്‍ നാണയങ്ങളില്‍ എട്ടെണ്ണവും നേട്ടത്തിലാണ് ഇടപാടുകള്‍ നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ശതമാനം മുന്നേറ്റം ഈ കോയിനുകളില്‍ ദൃശ്യമാണ്.
ഡിജിറ്റല്‍ കറന്‍സികള്‍ അംഗീകരിക്കാനുള്ള ദക്ഷിണ കൊറിയയുടെയും തെക്കെ അമേരിക്കന്‍ രാഷ്ട്രമായ എല്‍ സാല്‍വദോറിന്റെയും നീക്കം ക്രിപ്റ്റോ വിപണിക്ക് പുത്തനുണര്‍വ് സമ്മാനിക്കുന്നു. ബിറ്റ്കോയിന് നിയമസാധുത നല്കുന്ന ആദ്യ തെക്കെ അമേരിക്കന്‍ രാജ്യമാണ് എല്‍ സാല്‍വദോര്‍. രാവിലെ സമയം 9.30 -ന് ക്രിപ്റ്റോ കോയിനുകള്‍ കാഴ്ച്ചവെച്ച വിലനിലവാരം ചുവടെ കാണാം.
ബിറ്റ്കോയിന് - 37,0170.47 ഡോളര്‍ (12.35 ശതമാനം നേട്ടം)
എഥീറിയം - 2,568.50 ഡോളര്‍ (4.34 ശതമാനം നേട്ടം)
ബൈനാന്‍സ് കോയിന് - 370.22 ഡോളര്‍ (8.14 ശതമാനം നേട്ടം)
ടെതര്‍ - 1.00 ഡോളര്‍ (0.07 ശതമാനം നേട്ടം)
കാര്‍ഡാനോ - 1.60 ഡോളര്‍ (5.57 ശതമാനം നേട്ടം)
ഡോജ്കോയിന് (ഡോഗി) - 0.34 ഡോളര്‍ (6.54 ശതമാനം നേട്ടം)
എക്സ്ആര്‍പി - 0.89 ഡോളര്‍ (5.66 ശതമാനം നേട്ടം)
പോള്‍ക്കഡോട്ട് - 23.91 ഡോളര്‍ (14.15 ശതമാനം നേട്ടം)
യുഎസ്ഡി കോയിന് - 1.00 ഡോളര്‍ (0.08 ശതമാനം നേട്ടം)
യുണിസ്വാപ് - 24.58 ഡോളര്‍ (7.74 ശതമാനം നേട്ടം)
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications