ഇന്ത്യൻ സൂചികകൾ ഡിസംബർ 10 ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 13500 ന് താഴെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. രാവിലെ 09:16ന് സെൻസെക്സ് 179.07 പോയിൻറ് അഥവാ 0.39% ഇടിഞ്ഞ് 45,924.43 ൽ എത്തി. നിഫ്റ്റി 58 പോയിന്റ് അഥവാ 0.43% താഴ്ന്ന് 13,471.10ൽ എത്തി. 660 ഓളം ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 677 ഓഹരികൾ ഇടിഞ്ഞു. 86 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.
ഓഹരി സൂചികകൾ പുതിയ റെക്കോർഡ് ഉയരത്തിൽ; ഒഎൻജിസി, അദാനി പോർട്സ് എന്നിവയ്ക്ക് മികച്ച നേട്ടം
മേഖലാ സൂചികകളിൽ നിഫ്റ്റി ബാങ്ക് സൂചിക 0.5 ശതമാനം ഇടിഞ്ഞപ്പോൾ പൊതുമേഖലാ ബാങ്ക് സൂചിക 0.8 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ എന്നിവ 0.5 ശതമാനം വീതം കുറഞ്ഞു. പവർഗ്രിഡ്, മാരുതി സുസുക്കി, എസ്‌യുഎൻ ഫാർമ, സിപ്ല, നെസ്‌ലെ ഇന്ത്യ എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരികൾ. യുപിഎൽ 7 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് & ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) ഓഹരികൾ 13 ശതമാനം ഇടിഞ്ഞു. ഓഫർ ഫോർ സെയിൽ (ഓഫ്‌സ്) വഴി ഐആർസിടിസിയുടെ 20 ശതമാനം ഓഹരികൾ വിൽക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ച സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും.
സെൻസെക്സ് 347 പോയിന്റ് ഉയർന്നു, നിഫ്റ്റി 13,350 ന് മുകളിൽ; ഫിനാൻഷ്യൽ, ഫാർമ ഓഹരികൾക്ക് മുന്നേറ്റം
ആഗോള വിപണിയിലെ ഇടിവിനെ തുടർന്നാണ് ഇന്ത്യൻ വിപണിയും വ്യാഴാഴ്ച രാവിലെ ഇടിവ് രേഖപ്പെടുത്തിയത്.