കുതിപ്പ് തുടരാനായില്ല, ഓഹരി വിപണിക്ക് നഷ്ടത്തിൽ അവസാനം, വിശദമായി അറിയാം
ഇന്ത്യൻ ഓഹരി വിപണിക്ക് ചൊവ്വാഴ്ച നേടിയ മുന്നേറ്റം ഇന്ന് നിലനിർത്താനായില്ല. നിഫ്റ്റി 50 സെഷൻ 0.12 ശതമാനം ഇടിഞ്ഞ് 25,000 ന് താഴെ 24,981 പോയിൻ്റിൽ അവസാനിച്ചു. അതുപോലെ, സെൻസെക്‌സ് 0.21% ഇടിവോടെ 81,465 പോയിൻ്റിൽ ക്ലോസ് ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളുടെ ഇടിവാണ് തിരിച്ചടിയായത്.
നേട്ടവും നഷ്ടവും
നിഫ്റ്റി സൂചികയിലെ 50 ഘടകങ്ങളിൽ 27 എണ്ണം പോസിറ്റീവ് ടെറിട്ടറിയിൽ ക്ലോസ് ചെയ്തു. 2.4 ശതമാനം ഉയർന്ന് സിപ്ലാറ്റ് ആണ് മുന്നിൽ. ട്രെൻ്റ്, ടാറ്റ മോട്ടോഴ്‌സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാരുതി സുസുക്കി, ടെക് മഹീന്ദ്ര, ശ്രീറാം ഫിനാൻസ്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ആക്‌സിസ് ബാങ്ക് എന്നിവയെല്ലാം 1.5 ശതമാനത്തിലധികം നേട്ടത്തോടെ ഇന്നത്തെ സെഷൻ അവസാനിപ്പിച്ചു.
ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു. സെക്ടറുകളിൽ, എഫ്എംസിജി (1.3 ശതമാനം കുറവ്), ഓയിൽ & ഗ്യാസ് (0.6 ശതമാനം കുറവ്) ഒഴികെ, മറ്റെല്ലാ സൂചികകളും 1 മുതൽ 2 ശതമാനം വരെ നേട്ടത്തിലാണ് അവസാനിച്ചത്.
സെൻസെക്‌സിൽ, 15 ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്, ഐടിസി, നെസ്‌ലെ, ഹിന്ദുസ്ഥാൻ യുണിലിവർ എന്നിവയുടെ ഓഹരികൾ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു.

52 ആഴ്ചയിലെ ഉയർന്ന വില
അക്‌സോ നോബൽ, ബോഷ്, സിപ്ല, കോഫോർജ്, ദിവിസ് ലാബ്‌സ്, ഡിക്‌സൺ ടെക്‌നോളജീസ്, ഗ്ലെൻമാർക്ക് ഫാർമ, ഹിറ്റാച്ചി എനർജി, ഇൻഫോസിസ്, ഇപ്‌കാ ലാബ്‌സ്, ലോയ്ഡ്‌സ് മെറ്റൽസ്, എംസിഎക്‌സ് ഇന്ത്യ, പേജ് ഇൻഡസ്‌ട്രീസ് തുടങ്ങി 180-ലധികം ഓഹരികൾ ബിഎസ്ഇയിൽ 52- ആഴ്ചയിലെ ഉയർന്ന ഓഹരി വിലയിലെത്തി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂലധനം കഴിഞ്ഞ സെഷനിലെ 459.5 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 462.2 ലക്ഷം കോടി രൂപയായി ഉയർന്നു.
വിദഗ്ധരുടെ വിലയിരുത്തൽ
നിലവിലെ മാർക്കറ്റ് ടെക്സ്ചർ അസ്ഥിരമാണെന്നും അതിനാൽ ലെവൽ അടിസ്ഥാനമാക്കിയുള്ള ട്രേഡിംഗാണ് ഡേ ട്രേഡർമാർക്കുള്ള ഏറ്റവും അനുയോജ്യമായ തന്ത്രമെന്നും കൊട്ടക് സെക്യൂരിറ്റീസിൻ്റെ ഇക്വിറ്റി റിസർച്ച് മേധാവി ശ്രീകാന്ത് ചൗഹാൻ വ്യക്തമാക്കി.
ഇപ്പോൾ 50 ദിവസത്തെ എസ്എംഎ അല്ലെങ്കിൽ 25,050/81,700 ആണ് ശ്രദ്ധിക്കേണ്ട പ്രധാന ലെവൽ. ഇതിന് മുകളിൽ, വിപണിക്ക് 25,200-25,225/82,000-82,300 ലെവൽ വീണ്ടും പരിശോധിക്കാം. മറുവശത്ത് , 24,900/81,200 എന്നത് വ്യാപാരികളുടെ പ്രധാന പിന്തുണാ മേഖലയായിരിക്കും, വിൽപന സമ്മർദ്ദം ത്വരിതപ്പെടാൻ സാധ്യതയുണ്ട്, കൂടാതെ വിപണി 24,800-24,780/81,000-80,700 ലേക്ക് വഴുതിപ്പോകാമെന്നും ചൗഹാൻ പറഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications


